HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
- SEQUEL 131
നീ മരിച്ചുപോയെന്നറിയുമ്പോൾ
കവിത
ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ
പതിവില്ലാതെ നീണ്ടുതുടങ്ങും
മുന്നോട്ട് നടക്കും തോറും
കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം
പാളി പാളി വീണുകൊണ്ടിരിക്കും
അത്രയും പ്രിയപ്പെട്ട...അത്രയും...
ചുണ്ടുകൾ വിറകൊള്ളും
ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട്
തണുത്തുറഞ്ഞു നിശബ്ദതയിലാഴും
മടിച്ചു മടിച്ചു കടന്നു വരുന്ന
അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി
ആരോടെന്നില്ലാതെ പറയും
ഇവിടം...
പ്രപഞ്ചത്തിന്റെ താക്കോല്‍ശേഖരങ്ങള്‍
(കവിത)ടിനോ ഗ്രേസ് തോമസ്മീനിനൊപ്പം
നീന്തുന്നു
ജലത്തിന്റെ
ഉണ്മയെത്തൊട്ടുകൊണ്ട്.
ഒരു പക്ഷിതന്‍
ചെറുതൂവലാകുന്നു
ആകാശത്തിന്റെ
മിഥ്യയില്‍
ലയിച്ചുകൊണ്ട്.
ഇലയുടെ
സിരയില്‍
പടരുന്നു
കാറ്റിന്റെ
ഭാരമില്ലായ്മയെ
പുണര്‍ന്നുകൊണ്ട്.
മരമതിന്‍ വേരില്‍
ചലിക്കുന്നു
ഭൂമിയുടെ
ആഴത്തെ
അളന്നുകൊണ്ട്.
ദീര്‍ഘമായ
ധ്യാനത്തില്‍
മണ്‍തരിയായി മാറുന്നു
മഴയുടെ
രതിയെ
ചുംബിച്ചുകൊണ്ട്.
പൂവില്‍
പൂമ്പൊടിയായ്
തുടിക്കുന്നു
ഷഡ്പദസംഗീതംകൊണ്ട്.
വിസ്മിതമൊരു
മഷിയാല്‍
പകര്‍ത്തുന്നു
പ്രപഞ്ചത്തിന്റെ
താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...
തുരുത്ത്
കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന്
പാതിരാത്രി ഉൾക്കടലിലേക്കു
ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു
റേഡിയോപാടും.തുരുത്തില്
പാതിരാത്രി
എയ്ത്തുനക്ഷത്രം
വഴിതെറ്റി
വീഴുംപാതയോരത്തെ
നനവഴിയാ മണലിൽ
മാണ്ടുകിടക്കും,വെളുപ്പിനു
തിരികെട്ട്
മാഞ്ഞുപോകും
2
അവിടെ ഉപ്പുറവയുള്ള
ഉൾക്കാട്ടിൽ നിറയെ
കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു,
ബോട്ട് തീരമകന്നാൽ,
കാറ്റിൽ
ചെമ്പകപൂക്കൾ
വാടിവീഴും.അതുംവാരി
കിടക്കയിൽ
വിതറി
പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ-
ന്തെന്നറിയതെ
പിള്ളേരു ചിണുങ്ങും...നീന്താനായും.,
നിത്യമാം
നീലവെളിച്ചം.
3
മഴക്കാലമെങ്കിൽ
ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം
മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്...
നനഞ്ഞുകുതിർന്നു
വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത
വെയിലത്തെല്ലാം ഉണങ്ങിനിവരും,
ആകാശത്തകലേക്ക്
അപ്പൂപ്പൻതാടികളെയ്യും
സമയം ചുരുട്ടിച്ചുരുട്ടി
ഉറുമ്പുകളെ കൂടൊരുക്കാൻ
വിളിക്കും.
4
ഉൾക്കടലുകൊണ്ട
ബോട്ടെല്ലാം
ഏഴാംനാൾ
തിരയിറങ്ങും,
തീരമണയും
തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം
നൂറ്റാണ്ടിലെ പവിഴപ്പുറ്റ്
പാതിരക്കാറ്റ്
പിരാന്ത്
പേക്കൂത്ത്...
5
ഓളപ്പെരുപ്പം നോക്കി,
മീൻവെട്ടും നിഴലുകൾ ,
വലകൾ,
വേനലുകളടുക്കിവെക്കും
ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും
റേഡിയോ പാടും.ഉറക്കപ്പടികളിൽ,
ദൂരെ ,
വഴിമറന്ന...
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം പടർന്ന്
മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ
കടൽ തിളയ്ക്കുന്നു.
മേശവിരിപ്പിൽ നിന്നും
കടലിലേക്ക്
മരുഭൂമി ഇറ്റി വീഴുന്നു.
കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ
നാവിനാൽ കുതിർത്തെടുക്കുന്നു.
മുലക്കണ്ണുകളില്‍...
പുതിയ ഭൂമി
(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ
വിലക്കുന്ന മന്ത്രം
എഴുതി വെച്ചത്രെ
ഭൂമിയിൽ മനുഷ്യർ
ആണും പെണ്ണും
മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ
കൈകൾ മൗനമായ് അലമുറയിട്ട-
ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ
കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ
ബുദ്ധിക്ക് വിലങ്ങുവെച്ചീ
നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും
കൊടികൾ പൊന്നുകൊയ്യും
വിളനിലങ്ങൾ
മറിച്ചും മറച്ചും
രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...
വീഞ്ഞുകുപ്പി
(കവിത)രാജന് സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക്
പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ്
കൈയില്‍ കരുതിയിരുന്നു.
മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍
ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു.
വാക്കുകള്‍ കൊണ്ടും
ഉടലുകള്‍ കൊണ്ടും
ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല.
കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും
ലഹരി കൂടിയതോ കുറഞ്ഞതോ
ഒറ്റയ്ക്കോ കൂട്ടായോ
എന്നൊന്നുമെനിക്കറിയില്ല.
എനിക്ക് മാഷെ...
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു
അവന് അപു¹വിന്റെ ഛായ1
അലീസ് വീണ
മുയൽമാളം കണക്കെ
പരിചിത നഗരത്തെ
വിഴുങ്ങുന്ന
തീവണ്ടിപ്പാതയിലെ...
ഒന്നും ഒത്തുനോക്കാത്തവർ
(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…?
ഒന്നും ഒത്തുനോക്കാതെ
പരിചയക്കാരാക്കുന്നവരെ,
ആട്ടം നിക്കാത്ത ചെറിയസൂചിപോലെ-
കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി-
കഥാപാത്രങ്ങൾ.
സ്ഥിരം ലൊക്കേഷനൊന്നുമില്ല
പോക്കും വരവും പറഞ്ഞട്ടുമാകില്ല
ഏത് വട്ടത്തിനാത്തേക്കും കൂട്ടാം
എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം
എവിടെക്കിട്ട് എറിഞ്ഞാലും
കിറി കീറി ചിരിച്ചോണ്ടിരിക്കും,
അറിയില്ലെന്ന് പറയും
നൊണയും കൊതികുത്തും അസൂയേം,
കടം ചോദിക്കും കള്ളവണ്ടികേറും
കക്കും-
അങ്ങനെ...
ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി
(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം
പുഴയിലേക്ക് തലതാഴ്ത്തി
നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ
പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന
ഇല
നിഴൽ തൻറെ കൂടെയുണ്ട്
എന്ന ആത്മവിശ്വാസത്തോടെ
രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി
കേറും വരെ അവൾ ഓർത്തു കാണില്ല
ഇനി തിരികെ...
വെളിപാട്
കവിതശിവൻ തലപ്പുലത്ത്സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ
ഹൃദയഭൂമികയിൽ
രക്തം വലിച്ചൂറ്റുന്ന
തണൽ മരങ്ങളാണ്
വഴികാട്ടികൾഉറച്ചോടുന്ന
കുഞ്ഞനുറുമ്പുകൾ
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപ്പെടുത്തുന്ന
ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും
ഗുണിച്ചിട്ടും
ഉത്തരങ്ങൾ
ഒന്ന് തന്നെയെന്ന
വിലാപങ്ങൾ
അനാഥശവം പോലെ
എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ
അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...