HomePOETRY

POETRY

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

അടുക്കിവെയ്‌പ്പ്

കവിതജയലക്ഷ്മി ജി ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ ഇടംകൊടുക്കാതെ അയാൾ നടന്നകന്നു മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും, പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി ഒരിക്കൽ എന്റെ സ്വപ്നത്തിൽ, ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി അയാൾ വീട്ടിൽ കയറി വന്നു ഓർമ്മകളിലൊന്നിനെയെങ്കിലും വാങ്ങി വളർത്താൻ എന്നോടു...

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

വീണു മരിക്കുന്ന ഉറുമ്പുകൾ

കവിത ജാബിർ നൗഷാദ് ദൂരെ, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ ശൂന്യതയിൽ ഒരു കടത്തു വഞ്ചി നീങ്ങുന്നു അതിൽ ദൈവത്തിനുള്ള അപ്പ കഷ്ണം ഉറുമ്പരിച്ചു തുടങ്ങുന്നു. മധുരത്തിന്റെ ലഹരിയിൽ അവരോരോരുത്തരും ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു, നോക്കെത്താ ദൂരത്തോളം കറുത്ത ജഡങ്ങൾ. ബാക്കിയായൊരുറുമ്പ് കവിയുടെ വിരലിൽ നമസ്കരിക്കുന്നു ലോകം തീർന്നിരിക്കുന്നു പാപങ്ങളൊടുങ്ങിയിരിക്കുന്നു ആദം തെറ്റേറ്റ് പറഞ്ഞു ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു സ്നേഹം ഒരു ചിലന്തിവല പോലെ മനുഷ്യരെ...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...
spot_imgspot_img