HomePOETRY

POETRY

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

സ്നേഹിതയ്ക്ക്

കവിത പ്രശാന്ത് പി.എസ് ആ കണ്ണീർ ഗോളങ്ങളിൽ ഒരു സമുദ്രം തേടിക്കൊണ്ട് ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ നിൻ്റെ കാഴ്ച്ച എനിക്കുള്ളിലെ മത്സ്യത്തെ പിടിച്ചെടുക്കുന്നു. ഉടഞ്ഞ പാത്രത്തിലിപ്പോൾ ശൂന്യത മാത്രമാണ്. ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ് തീവണ്ടി നീങ്ങുന്നുവെങ്കിലും ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ കഷണം പോലെ സ്വയം മങ്ങിമറയുന്ന നിന്നെയെനിക്ക് കാണാം. നിഗൂഢമായൊരു സ്മാരകശിലയായ് സ്വയം...

വീണു മരിക്കുന്ന ഉറുമ്പുകൾ

കവിത ജാബിർ നൗഷാദ് ദൂരെ, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ ശൂന്യതയിൽ ഒരു കടത്തു വഞ്ചി നീങ്ങുന്നു അതിൽ ദൈവത്തിനുള്ള അപ്പ കഷ്ണം ഉറുമ്പരിച്ചു തുടങ്ങുന്നു. മധുരത്തിന്റെ ലഹരിയിൽ അവരോരോരുത്തരും ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു, നോക്കെത്താ ദൂരത്തോളം കറുത്ത ജഡങ്ങൾ. ബാക്കിയായൊരുറുമ്പ് കവിയുടെ വിരലിൽ നമസ്കരിക്കുന്നു ലോകം തീർന്നിരിക്കുന്നു പാപങ്ങളൊടുങ്ങിയിരിക്കുന്നു ആദം തെറ്റേറ്റ് പറഞ്ഞു ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു സ്നേഹം ഒരു ചിലന്തിവല പോലെ മനുഷ്യരെ...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത)അമലുവഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...
spot_imgspot_img