കവിത
ഡോ.കെ എസ് കൃഷ്ണകുമാർ
അന്തിമയങ്ങുന്നതേയുള്ളൂ,
പെട്ടെന്ന്
ആകെ ഇരുട്ട്.
ബസ്സ്റ്റോപിൽ
തണൽ വിരിച്ചുനിൽക്കുന്ന
പൂമരച്ചോട്ടിലെ
വൃദ്ധനായ വഴിവാണിഭക്കാരൻ
ധൃതിപ്പെട്ട്
ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.
പിറുപിറുക്കുന്നു,
ഇന്നൊന്നും വിറ്റില്ല
ഭയങ്കര മഴ വരുന്നുണ്ട്
വരാൻ കണ്ട നേരം
ആകെ ഇരുട്ടായല്ലോ
രാത്രിയായോ.
വീട്ടിലേക്ക് കൂടെ...
വായന
ഡോ കെ എസ് കൃഷ്ണകുമാർ
എന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ...
കവിത
ഡോ കെ എസ് കൃഷ്ണകുമാർ
അടുത്തിരുന്നപ്പോഴാണ്
ഒരു പൂവിന്റെ ഗന്ധം.
കണ്ണുകളിൽ നിന്ന്
നക്ഷത്രമാലകൾ.
കൺകടലിലെ
തിരമാലകളെ എണ്ണുന്നതുപോലെ
മിഴിപ്പോളകളുടെ നൃത്തം.
നീയോ ഞാനോ
ആദ്യം സ്നേഹിച്ചു തുടങ്ങിയതെന്ന്
ഉത്തരം കിട്ടാതെ
കടം നിറഞ്ഞ്
ഒരു...
കവിത
ഡോ.കെ.എസ്. കൃഷ്ണകുമാർ
ചായമിട്ട
നഖമുള്ള വിരലുകൾ
ചേർത്ത്
മലയാളം ടീച്ചർ
രണ്ടു ചെവിയിലും
മാറി മാറി തരാറുള്ള
കാന്താരി തിരുമ്മലുകൾ,
മുടിസ്ലൈഡ് ചേർത്ത്
കൈത്തണ്ടയിലെ
മാംസം പറിച്ചെടുക്കുന്ന
സയൻസ് ടീച്ചറുടെ
കഴുകൻ നുള്ളലുകൾ,
ട്രൗസർ പൊക്കി
തുടകളിൽ
ചെമന്ന ഭസ്മക്കുറികൾ
വരച്ചുതരുന്ന
സ്പോർട്സ്...