Homeസാഹിത്യം
സാഹിത്യം
രേഖ
സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന്
പോയപ്പോഴാണ്
അസൈനാര് ആ ചോദ്യം
ആദ്യമായി നേരിട്ടത് ..
നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് ''
എന്ത് ഹലാക്കിന്റെ ചോദ്യമാ
ഈ പഹയൻ ചോദിക്കുന്നത് -
എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ ..
വയ്യാണ്ടായില്ലെ .
വയറ് നിറയണ്ടെ
ഉണ്ടാക്കി വിട്ടവരൊക്കെ
വിട്ട്...
റിബലുകള്‍ ശരണം വിളിക്കുന്നു
ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി-
പ്പുറത്ത് നിന്ന്
റിബലുകള്‍ ശരണം മുഴക്കുകയാണ്..
സിന്ദൂരം
പടികയറുമ്പൊഴേക്കും
ധീരനായൊരു ദൈവം
ഇറങ്ങിയോടുന്നു..
അശുദ്ധിയുടെ നാലാംഘടകവും പേറി
പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ..
പത്‌നിയുടെ മാറത്തേക്കും
പെങ്ങളുടെ അടിവയറ്റിലേക്കും
ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു
അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു..
അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍..
അവര്‍ തന്നെയാണ്
സര്‍വ്വപ്രപഞ്ചനായിരുന്ന...
നീയാണ് കാരണം
സലാം ഒളവട്ടൂര്‍നീ
പെയ്തിട്ടു പോയ
പുഞ്ചിരിയാണെന്‍റെ
കിനാവിന്‍റെ പുഴ
നിറച്ചൊഴുക്കിയത്നീ
അയച്ച
കല്യാണക്കുറിയാണെന്‍റെ
ഉള്ളിന്‍റെയുള്ളിലൊരു
ഇരമ്പുന്ന സാഗരം
പണിതിട്ട് പോയത്നീ
തന്നയോര്‍മകാളാണെന്‍റെ
ഏകാന്തതയുടെ തീരത്തെ
തിരയടിച്ചുണര്‍ത്തിയത്നീ
മറന്ന വാക്കാണെന്‍റെ
മോഹ പക്ഷികളാകാശം
തൊടാതെയിറങ്ങി...
പട്ടിയും ഞാനും
രാജേഷ് ശിവആക്രമണോത്സുകതയോടൊരു പട്ടി
എന്നെയോടിച്ചുകൊണ്ടേയിരുന്നു
ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു
തുണിയിൽ പല്ലമർത്തുകയും
കടിച്ചുകീറുകയും
കാലിൽ കടിയേറ്റു ഞാൻ
നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം
ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു
അപ്പോളതു ശാന്തമായി
എന്റെ മുന്നിൽക്കയറിപ്പോയി
അതൊരുപാടുമുന്നിലായി
പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും
ഒരോർമയാകുകയും ചെയ്തുവെങ്കിലും
മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി
അതുമായികൂട്ടിയിടിക്കുമെന്ന ഭീതി
എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ
അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു
പുറത്തുവിട്ടുകൊണ്ടിരുന്നു!
കുരയോർമകളിൽ നിന്നുള്ള പല്ലുകൾ
പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു
എന്റെ...
ഇതിഹാസത്തിന്റെ ഇതിഹാസകാരന്‍
നിധിന്‍.വി.എന്‍“വെള്ളായിയപ്പന്‍ യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനപ്പുറത്ത് മുത്തുറാവുത്തറിന്റെ വീട്ടിലും ആളുകള്‍ ശ്രദ്ധാലുക്കളായി. വിഷാദവാന്മാരായി. ആ വീടുകള്‍ക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതില്‍ ചില്വാനം കുടികളിലത്രയും ഈ വിഷാദവും...
മനുഷ്യത്വമാണ് എന്‍റെ മതം: തസ്ലീമ നസ്രിൻ
ശരണ്യ. എം ചാരുവിവാദങ്ങൾക്കും വെല്ലുവിളികൾക്കും ഭീഷണികൾക്കും ശേഷം തസ്ലീമ നസ്രിൻ വീണ്ടും ഒരിക്കൽ കൂടി കേരളത്തിൽ എത്തി. 'സ്പ്ലിറ്റ് ഓഫ് എ ലൈഫ്' എന്ന അവരുടെ പുസ്തക പ്രകാശന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്...
61-ന്റെ നിറവില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്
നിധിന്‍ വി.എന്‍.മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 61 വയസ്സ്. 'വേദനതന്‍ കാലമേഘത്തില്‍ നിന്നെത്തി ഭൂമിപൊളിക്കുന്ന കൊള്ളിയാന്‍, നീരറ്റ മണ്ണിന്റെ നിത്യദാഹങ്ങളില്‍ തോരാതെ പെയ്യുന്ന വര്‍ഷം, അക്ഷരങ്ങളായി പൊട്ടിവിരിഞ്ഞ ദുഃഖഭീജം'. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ...
വിലാസമില്ലാത്ത കത്തുകൾ
ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട്
ഓരോ കൊല്ലവസാനവും..
വിലാസം തെറ്റി
വിഷയം തെറ്റി
വഴി തെറ്റി
എന്നും....
അത്തർ
മണക്കുന്ന
മണൽക്കാറ്റ്
അടിക്കുന്ന
ഒരു വാപ്പാൻടെ
ഖൽബും പേറി
വരുന്ന കത്ത്..
പട്ടിണി കരിഞ്ഞ
വിയർപ്പ് പൊടിയുന്ന
നോട്ട് മണക്കുന്ന
മദിരാശിയിൽ നിന്ന്
ഏട്ടൻടെ കത്ത്....
ഏതോ ഇല്ലത്തുനിന്നും
അടുക്കളകടന്ന്
അരങ്ങത്തേക്ക് കുതിക്കുന്ന
പുകമണക്കുന്ന കത്ത്....
പേറാനാവുന്നില്ല
ഇവയുടെ ഗന്ധങ്ങൾ
വലിയ കൈയക്ഷരങ്ങളുടെ
വിലാസക്കാരെ
കണ്ടുപിടിച്ചേൽപ്പിക്കണം....
അല്ലെങ്കിൽ
ഗന്ധങ്ങൾ
അവർ മറക്കണം..
കത്തുകൾ
മറക്കണം..
എഴുത്ത്
മറക്കണം..
മറുപടി
മറക്കണം...
ഹാ...
അങ്ങനെയങ്ങനെ
കത്തുകൾ
മരിക്കണം......
വെറുതെ ഒരിഷ്ടം
അരുണ്യ സി. ജി.നമുക്കിടയിലെ
വേഴാമ്പലുകൾക്ക് നീരുറവകൾ
കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും
സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി
കൊതിച്ചു നിന്ന സിരകൾക്കും
മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും
ഇരുണ്ട ഖനികളിൽ
പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന
ദേശാടനകിളികളായി
ഓർമ്മകൾ
മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും,
മൂകസംഹാരികൾ
കുളിരുചൂടാതിരുന്നതും,
നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക്
തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in


