Homeസാഹിത്യം
സാഹിത്യം
മുടിമരം
അനശ്വര. എമറവിരോഗമാണോ?
ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം,
'കൂട്ടി'നോടു പിണങ്ങിയതിന്റ
കാരണം,
പങ്കുവച്ച സമ്മാനം,
അമ്മയുടെ മണം,
അച്ചന്റെ വിയർപ്പ്...
ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക്
ഒളിഞ്ഞുനോക്കിയതോ?
ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല.
അവ നഷ്ടപ്പെടുത്താതെ
മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു;
ഓർമ്മയുടെ അവശേഷിപ്പുകൾ
മുടിമരമായി...
കണ്ണും നാവും
വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ
ദേശത്തു വന്ന്
ശബ്ദമില്ലാതായിപ്പോയതാണ്.
ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ
വന്ധ്യംകരണം ചെയ്ത്
കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ
തൂക്കുപാലത്തിൽ കയറി
നിശ്ചലമായിപ്പോയതാണ്.
ചോരവറ്റിയ കൈകാലുകളറുത്തു
വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ
ആകാശത്തിലെത്തിയപ്പോൾ
ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്.
വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ
ശസ്ത്രക്രിയ ചെയ്ത്
ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ
പൂന്തോട്ടത്തിൽ
അതിഥിയായി എത്തിയതാണ്.
ഇരുട്ടിലൂടെ നുഴഞ്ഞുവന്ന്
മൊട്ടിടുന്ന വസന്തത്തിന്
വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ
കളിക്കളത്തിൽ
കളിമറന്ന് ഒരുമാത്ര
പകച്ചു നിന്നതാണ്.
തോറ്റതാണെന്നു കരുതി
കിതപ്പു മാറാത്ത ലോകത്തെ
കീഴ്മേൽ മറിക്കരുത്.
ഹൈക്കു കവിതകൾ
ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ
പകൽ പോലെ
നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക്
പടർന്നു പകർന്നു
കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും
മൗനം പൂണ്ട
ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ബി സോണ്‍ വേദികളുടെ പേരിന് പിന്നില്‍
വടകര: ഗവ: കോളേജ് മടപ്പള്ളിയില്‍ ഇന്ന് (തിങ്കള്‍) ആരംഭിച്ച ബി സോണ്‍ കലോത്സവത്തില്‍ അഞ്ച് വേദികള്‍ ആണുള്ളത്. മാച്ചിനാരി, അറക്കല്‍, കാരാക്കാട്, കുഞ്ഞിപള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍. പേരിന് പിന്നില്‍ ചരിത്രപരവും സാംസ്കാരികപരവുമായ...
ഭൂരിപക്ഷജനസഞ്ചയത്തിന്റെ ഭാഷയല്ല ഹിന്ദി: കുരീപ്പുഴ ശ്രീകുമാര്‍
വൈവിധ്യമാര്‍ന്ന ഭാഷാഭേദങ്ങളുള്ള നാടാണ് ഇന്ത്യയെന്നും ഭൂരിപക്ഷമുള്ള ജനസമൂഹത്തിന് ഒരു ഭാഷയില്ലെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. ഹിന്ദി നമ്മുടെ ഭൂരിപക്ഷ ഭാഷയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഗമണ്ണിലെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്...
പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ അയക്കാം
കൊല്ലം: പുനലൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2019 മാര്‍ച്ച് 31ന് 30 വയസ്സ് കഴിയാത്തവരാണ് കവിത അയക്കേണ്ടത്. ഫെബ്രുവരി 28നകം കവിതയുടെ മൂന്നു കോപ്പി...
യാത്ര
ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
(കവിത)
തെൽമ ഗോപാൽപ്രണയം
ഇന്നലെ കണ്ണുനിറച്ചു
കൊണ്ട് ഓടിപ്പോയി.
ഒരു കൊച്ചു
ബാലികയെപ്പോലെ.
മുഷിഞ്ഞ ഉടുപ്പും
കീറിയ പാദരക്ഷയുമുള്ള
ഒരു കൊച്ചുബാലിക.
ശരിയാണ്
ഞാൻ സ്വാർത്ഥനായിരുന്നു.
പരിചരിക്കാഞ്ഞത്
എന്റെ തെറ്റ്.
എന്നാലും
നീയില്ലെങ്കിൽ
വിധിയുടെ പൊള്ളുന്ന
വെയിലിൽ
വാടിക്കരിഞ്ഞു പോവില്ലേ?
തിരിച്ചു തരില്ലേ
നിന്റെ മന്ദഹാസത്തിന്റെ
ശീതളഛായ
ഒരു നുണക്കഥ
സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ
പെട്ടെന്ന് എന്നെ
കാണാതെയാവണം.
നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച
എന്റെ കൈ കാണാതെ
നീ അമ്പരക്കണം...
ജീവനേ നീയെവിടെയെന്നു
തേടണം...എണ്ണ തേക്കാത്ത നിന്റെ
കാടൻ മുടിയിഴകൾ
എന്റെ വിരലിനായി
എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ
ചോര ആഞ്ഞിടിക്കണം.
അപ്പോൾ നീ ഓടുകയായിരിക്കും...
കല്ലുമതിലുകൾക്കിടയിലുള്ള
നൂലുവഴിയിലൂടെ,
നിന്റെ ശരീരം ചിലപ്പോൾ
കൽവേലി തട്ടി മുറിഞ്ഞേക്കാം.
എനിക്ക്...


