Homeസാഹിത്യം
സാഹിത്യം
പേറ്
വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ
അത്രമേൽ സ്വകാര്യത
കാത്തു സൂക്ഷിക്കുന്നൊരിടമാണ്.
അവിടെ എനിക്കു മാത്രം
കേൾക്കാനുള്ള പാട്ടുകൾ
ഉണ്ടാകുന്നുണ്ട്.
ഭാഷയിലെ വ്യാകരണം
പഠിച്ചു തീരാത്തതു കൊണ്ടു
മാത്രമാണ്
ഗർഭപാത്രത്തിൽ നിന്ന്
ഒരു മൂളിപ്പാട്ടു പോലും
കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ -
യാണെന്റെ കുളിക്കാൻ പോക്ക്
എന്നെ ആരേയോ കുളിപ്പിക്കാ-
നേൽപ്പിച്ച്
മനസ്സിനേയും കൂട്ടി...
ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍
വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്.
ശൂന്യതയിലേക്ക് ചാടുമ്പോള്‍
മുകളിലേക്കുയര്‍ത്തുന്ന
അദൃശ്യമായ ചരടാകും.
സൂഫിനൃത്തംപോലെ
കറങ്ങിത്തിരിയുമ്പോള്‍
നിന്നിടം ശൂന്യമെന്ന്
കബളിപ്പിക്കും..
അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുവാനുളള
ശ്രമത്തെ
പിന്‍മാറ്റമെന്ന്
തെറ്റിധരിക്കരുതെ
ഞാന്‍ നീയാകുവാനുളള
പരിശ്രമത്തിലാണ്
നീയാണ്
വസന്തമെന്നെഴുതി
മിഴിവാതില്‍ പാതിയടയ്ക്കും.
ഗ്രീഷ്മത്തിലേക്കൊരു
ചാല് വരച്ച് നിന്നെയൊരു
നദിയായ് ഒഴുക്കിവിടും.
തുടക്കം എവിടെ ..?
എന്നുളളത്
വിദൂരമായ ഓര്‍മ്മയില്‍
ഒടുങ്ങുംവരെ ഈ
കളി തുടരും .
നീ കാണാതെ
നിന്നെ തിരഞ്ഞു
കൊണ്ടേയിരിക്കുന്ന കളിയില്‍
നമ്മള്‍ ''അദൃശ്യ''രാണ്.
..................ഏത്ര മുങ്ങിയാലും
വീണ്ടും വീണ്ടും
കയറി നിൽക്കുവാനൊരു
കര...
കെ. ഇ. എന്നും കവിതയും
കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...
അസ്തമയം കാത്ത്
സ്‌റ്റെഫിന്‍ നാരായണ്‍സമയമാകുമസ്ത്രം തിടുക്കമോടെ പായുന്നു
അസ്ത്രം ചിത്തത്തില്‍ കനലെരിയുന്നൊരോര്‍മ
ഉദയകിരണങ്ങള്‍ ശോഭിച്ചതായിരുന്നു
ഇനിയസ്തമയത്തിന്‍ നീറുന്ന ചുവന്ന തീക്കനലിലേക്ക്
കാലമെന്റെ കോലം കെടുത്തി
സ്വപ്‌നങ്ങള്‍ വഴിയില്‍ വെച്ച് മിണ്ടാതകന്നുപോയിഅന്ധകാരത്തിന്‍ തീച്ചൂളയിലേക്കടുത്തപ്പോഴും
ഞാനറിഞ്ഞില്ല ഞാന്‍ തന്നെയാണോയിതെന്ന്.
ചായയില്‍ തുടങ്ങി സൗഹൃദങ്ങള്‍
ചാരായം നുകര്‍ന്നപ്പോള്‍
എന്നിലെ പ്രണയമധുരത്തിന് ലഹരിയുടെ
ചവര്‍പ്പ് തുല്യമായി
അവളിലെ...
മൂന്ന് പ്രണയകവിതകള്‍
എം. ജീവേഷ്1ആകാശമുണ്ടെന്ന
തോന്നലില്ലേ
അതു തന്നെയല്ലേ
പ്രണയം;
ചിറകില്ലാതിരുന്നിട്ടും
പറക്കാനാവുന്നത്.2ഏകാന്തത
കൊത്തിയില്ലാതാക്കുന്ന
ഒരു കിളിയുണ്ടായിരുന്നെങ്കിൽ
എത്ര നന്നാകുമായിരുന്നു.
എന്റെ ശിഖരങ്ങൾ
അതിന്റെ കൊക്കുകൊണ്ട്
ഉരഞ്ഞു പൊട്ടട്ടെ
മുറിഞ്ഞു കൊള്ളട്ടെ
ചാറൊലിക്കട്ടെ.
സാരമില്ല,
എന്തുപറഞ്ഞാലും
ഒറ്റമരത്തിന്
ഒരു കിളി
വസന്തം തന്നെയാണ്.3കാറ്റു വന്ന്
തൊട്ടെന്നെ.എന്നേക്കാൾ
മുറിവുണ്ടായിരുന്നു
അതിനും.ചില്ലകളിൽ തട്ടിയ
പാടുകൾ,
മുള്ളിലുരഞ്ഞ
കോറലുകൾ.എങ്കിലും
ഉമ്മവച്ചുമ്മവച്ചു
പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് ഷൈന അര്‍ഹയായി
അന്തരിച്ച, നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് കണ്ണൂര്‍ സ്വദേശിനിയായ ഷൈന അര്‍ഹയായി. ഷൈനയുടെ 'ചര രാശി' എന്ന...
തലക്കെട്ട്
കവിത
സംഗീത് സോമൻവരികൾക്കൊന്നും
ഒരു ബന്ധം ഇല്ലെന്നു
പരാതി കേട്ട് തുടങ്ങിയിട്ട്..
കാലം കുറച്ചായി.........തലകെട്ടിനെ കുറിച്ചാണ്
മുഖ്യ ചർച്ച..
തലക്കെട്ടാണത്രെ..
തുടർന്നുള്ള വരികളെ ഒക്കെയും അന്വർഥമാക്കുന്നത്..പഴി കേട്ട് പഴി കേട്ട്..
മടുത്തു തുടങ്ങിയിരിക്കുന്നു..
എന്താണാവോ..
ഇവരുടെ പ്രശ്നം..ഈ കൂട്ടരേ കുറിച്ച്..
നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ...ഇല്ലെങ്കിൽ കേട്ടോളു...
നിങ്ങളെ ഇവർ സദാ...
വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്
സ്മിത ഗിരീഷ്തമ്പുരാനേ....
ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ
നിന്നും, കൈപിടിച്ചിറക്കി,
സൂര്യനു നേരേ നീയെന്നെ-
തിരിച്ചു നിറുത്തിയപ്പോൾ
എന്റെ കണ്ണുകൾക്ക് വെളിച്ചം
വഴങ്ങുന്നേയുണ്ടായിരുന്നില്ല....
എങ്കിലും, തമ്പുരാനേ...
നിന്റെ കണ്ണുകളുടെ തണലിലേക്ക്
ചേർന്നു നിന്നു കൊണ്ടു
ഒരു നിമിഷം കറക്കം നിലച്ച പോലെ
തോന്നിച്ച ഭൂമിയിലേക്ക്
ഞാൻ കാലുറപ്പിച്ചു വെച്ചു.... !
തമ്പുരാനേ,
മുതുകിൽ തീമുദ്ര
പതിപ്പിക്കപ്പെട്ടൊരു
അടിമപ്പെണ്ണായിരുന്നു ഞാൻ...
ഒരു...
ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ
(പുസ്തകപരിചയം)തസ്‌ലീം പെരുമ്പാവൂർഅടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ
കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം...
മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം ‘ചൈനീസ് മഞ്ഞ’ പ്രകാശനം ചെയ്തു
കോഴിക്കോട്: ദേശാഭിമാനി സബ് എഡിറ്റര്‍ മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം 'ചൈനീസ് മഞ്ഞ' പ്രകാശനം ചെയ്തു. പ്രസ്‌ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് അമലിന്...


