Homeസാഹിത്യം
സാഹിത്യം
തിരിച്ചറിവുകൾ
തോമസ് അബ്രഹാംഅവിടെ നല്ല മഴയാണത്രെ,
എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും.
ഇവിടെ കാറ്റടിക്കുന്നു,
ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ
ബസുദേബിനെക്കുറിച്ചോർത്തു
വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ്
അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം
വിരൽ കൊണ്ടു വലിച്ചവൻ
നിശ്വാസമുതിർത്തപ്പോഴാണ്
അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു
ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ
പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ്
അവനും...
സ്വാതന്ത്ര്യദിന ഉപന്യാസമത്സരം
ഷാർജ: സ്വാതന്ത്ര്യ ദിനാഘോഷത്തോനുബന്ധിച്ച് ഇന്ത്യൻ അസ്സോസിയെഷൻ ഷാർജ ലൈബ്രറി കമ്മിറ്റി ഉപന്യാസമത്സരം നടത്തുന്നു. വിഷയം: “സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ”.ഉപന്യാസം അഞ്ചു പുറം കവിയാതെ മലയാളത്തിൽ എഴുതിയതാകണം. 2018 ആഗസ്റ്റ് 12 നു മുമ്പായി...
ഞാനിന്ന്
ബിന്ദുബാബുപൂക്കാൻ മറന്ന
പാരിജാതവും...
തളിർക്കാൻ മടിക്കും
തേൻമാവും...വിടരാത്ത മുല്ലയും
നിറം മങ്ങിയ
ചെമ്പനീർപ്പൂക്കളും
എന്റെ സ്വപ്നങ്ങളിലേക്ക്
ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന
തലയ്ക്കു ചുറ്റും
വട്ടമിടുന്നു....താളം പിഴച്ച
രാപ്പാടിതൻ ഗീതം
കാതുകളെ
നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു
പത്തേമാരി
കറുത്ത കൊടിയേന്തി
എനിക്കു നേരെ
കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ
കൈവിട്ടുപോയൊരുള്ളവുമായെ-
ത്തിപ്പിടിക്കട്ടെ
ഞാനെന്റെ പത്തേമാരിയെ...
...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...
ലാസ്റ്റ് വിഷ്
ആരതി ജഹനാര
അഞ്ചേകാലിനേ എണീക്കും
അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി
തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു
പഞ്ചസാരേമിട്ട് പയ്യെ തിന്നും.
അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും.
ഇനി നിറയെ സമയമാണല്ലോ ഉള്ളെ
എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും
നാലാള് വന്നാൽ കാണാൻ...
വാടക മുറികളെക്കുറിച്ച്
ബിൻസി മരിയ
1
വാടക മുറികളെക്കുറിച്ച്
വാടക മുറികളെക്കുറിച്ചാണ്.
ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്.
ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍,
നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും.
ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള...
പലായനങ്ങളിൽ കടപുഴകുന്ന വൈകാരികതയുടെ വേരുകൾ
തസ്ലീമ നസ്റിന്റെ 'കല്യാണി' എന്ന നോവലിനെ ആസ്പദമാക്കി അഭയാർത്ഥി പ്രശ്നങ്ങളെ പരിശോധിക്കുന്നു.
‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ കാപ്പാട് രചന നിര്‍വഹിച്ച് കാരൂര്‍ സ്മാരക നോവല്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ...
എഴുത്തച്ഛൻ പുരസ്കാരം സച്ചിദാനന്ദന്
തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നരലക്ഷമായിരുന്ന അവാർഡ് തുക മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അഞ്ച് ലക്ഷമാക്കിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി...
കണ്ണും നാവും
വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ
ദേശത്തു വന്ന്
ശബ്ദമില്ലാതായിപ്പോയതാണ്.
ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ
വന്ധ്യംകരണം ചെയ്ത്
കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ
തൂക്കുപാലത്തിൽ കയറി
നിശ്ചലമായിപ്പോയതാണ്.
ചോരവറ്റിയ കൈകാലുകളറുത്തു
വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ
ആകാശത്തിലെത്തിയപ്പോൾ
ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്.
വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ
ശസ്ത്രക്രിയ ചെയ്ത്
ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ
പൂന്തോട്ടത്തിൽ
അതിഥിയായി എത്തിയതാണ്.
ഇരുട്ടിലൂടെ നുഴഞ്ഞുവന്ന്
മൊട്ടിടുന്ന വസന്തത്തിന്
വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ
കളിക്കളത്തിൽ
കളിമറന്ന് ഒരുമാത്ര
പകച്ചു നിന്നതാണ്.
തോറ്റതാണെന്നു കരുതി
കിതപ്പു മാറാത്ത ലോകത്തെ
കീഴ്മേൽ മറിക്കരുത്.


