Homeസാഹിത്യം
സാഹിത്യം
ദേശീയ സെമിനാര്‍: പുതു കവിതയുടെ കാല്‍ നൂറ്റാണ്ട്
കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 28,29 തിയ്യതികളിലായി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും....
മഴ നനയാപ്പെണ്ണ്…
കെ. എസ്. രതീഷ്പെണ്ണേ,
നീ അറിഞ്ഞോ
ഇന്നിവിടെ ആ പഴയ മഴ പെയ്യുന്നുണ്ട്.
വാ നമുക്ക് ഈ ഇറയത്ത്
ഇത്തിരി നേരം ഇരിക്കാം
മഴയുടെ കുളിരേറ്റ്
പാതി നനഞ്ഞ
കൈകോർത്തിരിക്കണം
ഞാനപ്പോൾ വിയർക്കുന്നുണ്ടാകും
നീ ചിരിക്കും
ഇടയ്ക്ക് കൊള്ളിയാൻ
മിന്നലിൽ നീ എന്നെ മുറുക്കെ പുണരും
മുന്നിലേക്ക് നീട്ടിയിട്ട നമ്മുടെ
കാലിലെ...
പുതപ്പ്
കെ എസ് രതീഷ്ഭൂമിയിലെ പുതപ്പുകൾക്കെല്ലാം
ഒരേ ആകൃതിയാണോ..?
അല്ല,
പുതപ്പിനെപ്പൊഴും ആ പുതുമയില്ലാത്ത
പുതപ്പിക്കൽ ശീലം തന്നെയല്ലേ.?ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക മാത്രമല്ലേയുള്ളൂ,
ചില പുതപ്പുകൾക്ക്
മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി.
ചെറിയ ചൂടിലും
ചവിട്ടിമാറ്റിയാലും,
പാതിരാ തണുപ്പിൽ
നാലുകോണിലും
അധികാരത്തോടെ തപ്പിനോക്കാറില്ലേ..?
വലിച്ചവശ്യമ്പോലെ മൂടും
ചൂട് ആവശ്യത്തിനായാൽ
കാൽചുവട്ടിലേക്ക് പതിയെ
പിൻവാങ്ങണം,
അതുമല്ലെങ്കിൽ തലയുടെ അടിയിൽ...
ചിലരെപ്പറ്റി, ചിലത്..
തുളസിചിലരുണ്ട്,
ഒരൊറ്റ വാക്കിൻ
കനലൂതിക്കാത്ത്
ജീവിതം മുഴുവനും
ഓർമ്മ കായുന്നവർ..ചിലരങ്ങനാണ്,
ഒരൊറ്റ വാക്കിനെ
ഒരു നൂറു വട്ടം
വേവുമുപ്പും നോക്കി,
തീർന്നു പോയല്ലോ,യെന്ന്
ശൂന്യരാകുന്നവർ..ചിലർക്കേയറിയൂ,
ഒരൊറ്റ വാക്കിന്റെ
ചെറുവിരൽത്തുമ്പു മതി
ഒരു ജീവിതം തിരികെ
ഉയിർത്തെണീക്കാനെന്ന്.
നാല്‍പ്പത്
നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍,
ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍,
കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം
നിന്‍ സ്വരം
നിശബ്ദമായിക്കഴിയുമ്പോള്‍,
നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍,
നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...
റൊമാന്റിക് എന്‍കൗണ്ടേഴ്സ് ഓഫ് എ സെക്സ് വര്‍ക്കര്‍: നളിനി ജമീല
ശരണ്യ എം ചാരുസ്ത്രീയുടെ ശരീരം ഒരു ഭോഗവസ്തു മാത്രമല്ലെന്നും സ്നേഹം പ്രകടിപ്പിക്കാനും പ്രണയം പങ്കുവയ്ക്കാനും മാതൃത്വത്തിന്റെ അമൃതം പൊഴിക്കാനും അനുഭൂതിയുടെ മധുചൊരിയാനും അതിനുകഴിയുമെന്നും ലോകത്തോട് വിളിച്ചു പറയാന്‍ നളിനി ജമീല തന്റെ ആത്മകഥയുടെ...
അനിൽ വള്ളത്തോൾ മലയാള സർവ്വകലാശാല വി.സി
മലയാള സർവ്വകലാശാലയുടെ പുതിയ വി.സി ആയി കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം പ്രൊഫസർ അനിൽ വള്ളത്തോൾ നിയമിതനാവും. 2006 മുതൽ കലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനാണ്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കുടുംബത്തിൽനിന്നുള്ളയാളാണ് അനിൽ.986‐ൽ കലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാംറാങ്കോടെ എംഎ ബിരുദം...
രാസ(ഷ്ട്ര)തന്ത്രം
ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ
ആവർത്തന
പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും
രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി
കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ
ഉമിനീർ കുടിച്ചിറക്കി
'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ
അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...
അഷറഫ് ആഡൂര്‍ അന്തരിച്ചു
കണ്ണൂര്‍: ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അഷറഫ് ആഡൂര്‍ (48) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ ഏഴ് മണിയോടെ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം.ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളായിരുന്നു അഷറഫിന്റെ കഥകളില്‍. കഥകളുടെ പശ്ചാത്തലം...


