Homeസാഹിത്യം
സാഹിത്യം
വീണു പോയ ഇതളുകൾ
ജയേഷ് വെളേരിതെച്ചി ഇറുത്ത്
ചൂടാൻ പറഞ്ഞപ്പോ
കണ്ണീരെന്ന് ആദ്യം പറഞ്ഞത് നീ
കണ്ണീരൊപ്പാൻ കവിത
ചൊല്ലിയതും
പൂവിറുക്കാൻ
തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും
പുറത്തിറങ്ങാതെ
കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം
ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത്
നാളെ പടിയിറങ്ങി പോകണം
അവിടെയും
ഇതളടർന്ന് വീഴുമ്പോ
തെച്ചികൾ മാല കൊരുക്കുമ്പോൾ
മാറിയിരിക്കണം
മാറിയിരുന്ന് മുറുകെ...
ഭോഗിക്കപ്പെട്ട ഹൃദയം
റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും
നിങ്ങളുടെ തൊലി
പൊള്ളിയടരുന്നത് പോലെ
തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി
പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ
ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം
അഗാധഗർത്തങ്ങൾ
രൂപപ്പെടുന്നത്
നോക്കി നില്ക്കേണ്ടി
വന്നിട്ടുണ്ടോ?
ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു
മഷിയെഴുതിയ
കണ്ണുകളിൽ നിന്നും
ചോര വാർന്നൊഴുകുന്ന
രുചി അറിഞ്ഞിട്ടുണ്ടോ?
കിതപ്പുകൾ ചൂടാറ്റിയ
രാത്രികളോർക്കുമ്പോൾ
വേദന താങ്ങാനാവാതെ
നെഞ്ചുപിളർന്നു
പുറത്തുചാടിയ ഒരു മിടിപ്പ്
ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന
കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട
കവിതയിൽ നിന്നും
ആത്മാക്കൾ ഉറക്കെ
പാടുന്ന പാട്ടിലുണർന്ന്,
നിലാവിന്റെ കിടക്കയിൽ
ഉടലു തിരയേണ്ടി
വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ,
ഇത്രയറിയുക.
നിങ്ങളുടെ...
അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി
ജിബിന്‍ എബ്രഹാംഞാനും അവളും
സംസാരിക്കുകയായിരുന്നു,
അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു
എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം.
ഉത്തരം പൂവിനോട്...അവൾ പോയി,
പൂവ് ചോദിച്ചു -
അവൾ പോയല്ലോ?
അവൾ പോയി,
പ്രണയം പോയില്ല.
പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് -
ആ പൂവ് പറിച്ചു,
അവളുടെ കൈയ്യിൽനിന്ന്...
പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് ഷൈന അര്‍ഹയായി
അന്തരിച്ച, നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് കണ്ണൂര്‍ സ്വദേശിനിയായ ഷൈന അര്‍ഹയായി. ഷൈനയുടെ 'ചര രാശി' എന്ന...
പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം: രാജീവ് ആലുങ്കലിന്
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തെ സജീവമായ...
കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍
സുതാര്യ സികുന്നിന്‍ ചരുവില്‍
നമുക്കൊരു വീടുണ്ടായിട്ടുണ്ട്.
മെഴുകു മേഞ്ഞ
ചുവരുകള്‍ ഉള്ള,
ചിറകു പോലെ ജനാല തൂങ്ങിയ,
മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍
പാതി ആകാശവും
പാതി കടലും കാണുന്ന
ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്.
ഒരു രാത്രി മാത്രം
ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ്
നീ കടലിലേക്കു കയറി പോയിട്ടുണ്ട്.തിരികെ വരാന്‍...
കാണാതായ പേരുകളെ തിരഞ്ഞ്
രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ
സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കോളനിയിലെ
കള്ളുകുടിയനായിരുന്നു.
ഞങ്ങളെല്ലാവരും
അയ്യപ്പന്റെ കള്ളുകുടിയെ
ഉപദേശിച്ച് നന്നാക്കാൻ
ഒരുമ്പെട്ടിറങ്ങി.
എന്ത് ചെയ്യാൻ
പന്തിഭോജനത്തെ കുറിച്ച്
പറഞ്ഞ്
വെളിവില്ലാതാക്കി
ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ്
നാട് നന്നാക്കാനിറങ്ങിയ
ശങ്കരന്റെ, ചെറുമകന്റെ
പേരിടൽ ചടങ്ങിന്
അതിഥിതിയായി വന്നത്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
തോറ്റ
ശ്രീനാരായണ ഗുരുവായിരുന്നു.
അദ്ദേഹത്തിന്റെ
മഹനീയ സാന്നിധ്യത്തിൽ
എല്ലാവരും
ഉറക്കെയുറക്കെ വാലാട്ടുന്ന
പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും
കക്കാനിറങ്ങുന്ന
അയ്യങ്കാളിയെ...
പുനർവായനകൾ
കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും....
അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും
അതങ്ങനെയാണ്....
ഓരോ കാലത്തിലും...
കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ...
കഥകൾ മാറുകയില്ല...
തെളിവുകൾ
പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന്
തെളിവ് ചോദിക്കരുതേ ചങ്ങാതീ
മരിച്ചതിന്
എന്ത് തെളിവാണ്
എനിക്കിനി
ഹാജരാക്കാൻ കഴിയുക?
സ്വപ്നത്തിന്റെ
മോർച്ചറിയിൽ നിന്ന്
കഴുകിയെടുത്ത്
ഓർമ്മയുടെ
പോസ്റ്റ്മോർട്ടം ടേബിളിൽ
കിടത്തിയിട്ടുണ്ട്.
വാതിലടച്ചിട്ടില്ല,
ചെന്നു നോക്കാം.
ആഴത്തിലേറ്റ മുറിവിൽ നിന്ന്
രക്തം പൊടിയുന്നുണ്ടാവും
തുറന്നിരിക്കുന്ന കണ്ണുകളിൽ
പെയ്യാൻ വെമ്പുന്ന
മേഘങ്ങൾ കാണാം
അതിനു താഴെ
ആകാശത്തിന്റെ നിറം ചാലിച്ച
ഒരു പുഴ ഒഴുകുന്നുണ്ടാവും
പിളർന്നിരിക്കുന്ന
ചുണ്ടുകൾക്കിടയിൽ നിന്ന്
യുദ്ധത്തിൽ തോറ്റ
പടയാളിയുടേതു പോലെ
വിതുമ്പൽ കേൾക്കാം
ഓർമ്മകൾ
മുറുകെപ്പിടിച്ചതുകൊണ്ടാവാം,
വിരലുകൾ...
‘ഉറുന്പരിക്കാത്ത മിഠായികൾ’ – പ്രകാശനം
'കണ്ണൊപ്പ്'എന്ന തൻറെ ആദ്യകവിതാസമാഹാരത്തിലൂടെ ശ്രദ്ധേയയായ അനുപ്രിയ.എ.കെ യുടെ പുതിയ കവിതാസമാഹാരം 'ഉറുന്പരിക്കാത്ത മിഠായികൾ' കൈരളി ബുക്സിലൂടെ പുറത്തുവരികയാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലുൾപ്പെടെയുള്ള ആനുകാലികങ്ങളിലൂടെ എഴുതിത്തെളിഞ്ഞ കവയിത്രിയുടെ ഈ പുസ്തകം കവിതയിലൂടെ ജീവിതം കണ്ടെടുക്കുന്ന ഒന്നു...


