Homeസാഹിത്യം
സാഹിത്യം
അഞ്ച് കവിതകള്‍
ഇഖ്ബാൽ ദുറാനിഹൃദയം
വെന്തുരുകി
മേല്‍പ്പോട്ടുയര്‍ന്ന
നീരാവി
തന്നെയാണ്
കണ്ണിലെ -
ഓരോ മഴ,യും ! ചുംബനങ്ങള്‍
ചുണ്ടുകള്‍ക്കിടയില്‍
നല്ല ഉറക്കമായിരുന്നു
നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും
വരെ! രാത്രി
കൂടെ കിടന്ന്
മയക്കിയെന്ന പരാതി,യിലകള്‍
പകലിന്റെ
മുറ്റം നിറയെ! ചിന്തകളിങ്ങനെ
തീരത്തടിഞ്ഞാല്‍
കടലിന്
തിരയിളക്ക
മെങ്ങനെ
മറക്കാനാവും! കച്ചവടം
പലഹാര കടയിലെ
ഭരണിയില്‍ ഭംഗിയില്‍
അടുക്കി വെച്ചിരിക്കുന്നു.
ഹൃദയാ,കൃതിയിലുള്ള
ബിസ്‌ക്കറ്റുകള്‍.
ഇഷ്ടത്തിന്
ചവച്ചരച്ച്
കഴിക്കാന്‍
പാകത്തില്‍
മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
പ്രണയത്തിലിടം പിടിച്ചവൾ
കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം
പിടിച്ചൊരുവളെ
പെട്ടെന്നറിയാം!കണ്ട മാത്രയില്‍
കണ്ണിമകളിൽ
കാഴ്‌ച മറയ്ക്കുന്ന
വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ
ചുണ്ടിൽ, പൂത്ത
മാമ്പൂകണക്കെ
പടർന്ന ചുംബന-
ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു
തുന്നുന്ന കരവലയം
ഭേദിച്ചൊരുവേള
മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ-
രൊറ്റമരക്കാട് പൂക്കുന്ന
ഗന്ധമൊതുക്കും
വേലയറിയാം!പറഞ്ഞതത്രയും
പ്രണയിക്കുന്നവളെ
കുറിച്ചല്ല; പ്രണയത്തിലിടം
പിടിച്ചൊരുവളെ
കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ
അപകടകരമാം
വിധം തലച്ചോറ്
ഘടിപ്പിച്ചൊരുവളെ
കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി
യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ 'വളയുന്ന അഞ്ച് നേർരേഖകൾ' എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി...
ദസ്തയേവ്സ്കിയുടെ ചോരഗന്ധം
ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...
നിശബ്ദ ശൂന്യത
അമൽ വിതൊട്ടറിയാൻ കഴിയാത്ത
ശൂന്യതയെ
കണ്ടറിഞ്ഞപ്പോൾ ,
അവിടെയൊന്നുമില്ല
ഹേ വെറുതെയാണോ
പരാജയപ്പെട്ടവർ ശൂന്യത
എന്നു വിളിച്ചത്
പക്ഷെ
ഇപ്പോൾ വറ്റി വരണ്ടൊരു
ശൂന്യത ഉണ്ട്....
സ്വന്തം ഇടവപ്പാതിയിൽ
ഒരു വ്യക്തിയോളം
വളർന്നൊരു ശൂന്യത
പക്ഷെ
വൈകിയ വേളയിൽ
രണ്ട് മനസ്സോളം
വളർന്ന്
ക്ഷയിച്ച ഇടവപ്പാതിയിലെ
ശൂന്യത
രണ്ടു പേർ
കണ്ടറിഞ്ഞതിനേക്കാൾ
തൊട്ടറിഞ്ഞിട്ടുമുണ്ട്.
ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്
കൊച്ചി: സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. 77,777 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.ഡിസംബര്‍ 15...
“കുരീപ്പുഴയങ്ങു വിരണ്ടു കാണും” കെ ആര്‍ മീരയുടെ കവിത വൈറലാവുന്നു
കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. നിരവധി പ്രതിഷേധ പരിപാടികളാണ് ഇന്ന് വൈകിട്ട് നടക്കുന്നത്. അതിനിടെ അക്രമികളെ പരിഹസിച്ചു കൊണ്ട് എഴുത്തുകാരി കെ ആര്‍ മീര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...
കെ. ഇ. എന്നും കവിതയും
കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...
ഗ്രന്ഥാലയത്തിലേക്ക് പുസ്തക സമര്‍പ്പണം
അന്നൂര്‍: സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിലേക്ക് അമ്പതിനായിരം രൂപയുടെ പുസ്തക ശേഖരം സമര്‍പ്പിക്കുന്നു. കെവി സുനില്‍ എന്ന വായനക്കാരന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി കുടുംബാംഗങ്ങളാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. ഒക്ടോബര്‍ 2ന് വൈകിട്ട് 5.30ന് കെപി സ്മാരക...
പൂവരശ്
കിനാവ്മണ്ണിലേക്കെടുത്തനേരം
അവൾ ചിരിക്കുകയായിരുന്നു
പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത്
അല്പം വെള്ളവും വളവും തന്ന്
മരിക്കാനനുവദിക്കാതെ
ജീവിക്കാൻ വിടാതെ
എത്ര ദിനരാത്രങ്ങൾ
എത്രയെത്ര മഴക്കാലങ്ങൾ
എത്രയെത്രകാറ്റിന്നീണങ്ങൾ
ഞാനൊറ്റക്കേകനായ്
അനുഭവിച്ചു!മുരടിച്ചവേരുകൾ
വളരാൻ മടിച്ച ഇതളുകൾ
കാത്തിരിക്കുകയായിരുന്നു!
എന്നെങ്കിലും
പച്ചമണ്ണിനാർദ്രതയിലൊരു
പൂവരശായ് വളരണം
കിളികൾക്ക് കൂടാകണം
പൂവിട്ടുഫലമായ് വസന്തമാകണം
പൊന്നോണങ്ങളുണ്ണണം
വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ
മഴ പാട്ടുകൾ പാടിയ
ആ ചെറുവീട്ടിലാണ്
പൂവരശ് മണ്ണിന്റെ
സുഖമറിഞ്ഞത്
ആ തണുപ്പിൽ വേരുറപ്പിക്കാൻ
മനമറിഞ്ഞത്പിന്നെയാണവൾ
ജീവിതമറിഞ്ഞത്
മഴനക്കുന്ന നഗ്നതയുടെ
ഉന്മാദമറിഞ്ഞത്
ഉടുവിൽ
രതിസുഖമായ്
മരപ്പെയ്ത്തായത്


