Homeസാഹിത്യം
സാഹിത്യം
കാവാലം സ്മൃതി ദിനം
നിധിന്‍ വി.എന്‍.കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന രീതിയില്‍ കലയെ എങ്ങനെ ആവിഷ്കരിക്കാമെന്നും നവീകരണത്തിലൂടെ അവ എങ്ങനെ വികാസത്തിലേയ്ക്കു പരിണമിക്കുന്നു എന്നും മലയാളിക്കു കാട്ടിത്തന്ന പ്രതിഭാധനനാണ് കാവാലം നാരായണപ്പണിക്കര്‍. കവി, നാടകകൃത്ത്,...
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
യുവ എഴുത്തുകാര്‍ക്കായി ബാലസാഹിത്യ ശില്പശാല
യുവ എഴുത്തുകാര്‍ക്കായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ബാലസാഹിത്യ ശില്പശാലയിലേക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്കായി എഴുതാന്‍ താത്പര്യമുള്ള 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടു...
ജിനേഷ് മടപ്പള്ളി സ്മൃതി പുരസ്‌കാരം
വടകര: ജിനേഷ് മടപ്പള്ളിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ജിനേഷ് മടപ്പള്ളി സ്മൃതി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. വിക്ടറി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തിന് 2015-നും 2018-നും ഇടയില്‍ പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങള്‍ ആണ് പരിഗണിക്കുക. കൃതികള്‍...
ഭോഗിക്കപ്പെട്ട ഹൃദയം
റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും
നിങ്ങളുടെ തൊലി
പൊള്ളിയടരുന്നത് പോലെ
തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി
പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ
ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം
അഗാധഗർത്തങ്ങൾ
രൂപപ്പെടുന്നത്
നോക്കി നില്ക്കേണ്ടി
വന്നിട്ടുണ്ടോ?
ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു
മഷിയെഴുതിയ
കണ്ണുകളിൽ നിന്നും
ചോര വാർന്നൊഴുകുന്ന
രുചി അറിഞ്ഞിട്ടുണ്ടോ?
കിതപ്പുകൾ ചൂടാറ്റിയ
രാത്രികളോർക്കുമ്പോൾ
വേദന താങ്ങാനാവാതെ
നെഞ്ചുപിളർന്നു
പുറത്തുചാടിയ ഒരു മിടിപ്പ്
ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന
കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട
കവിതയിൽ നിന്നും
ആത്മാക്കൾ ഉറക്കെ
പാടുന്ന പാട്ടിലുണർന്ന്,
നിലാവിന്റെ കിടക്കയിൽ
ഉടലു തിരയേണ്ടി
വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ,
ഇത്രയറിയുക.
നിങ്ങളുടെ...
ഇടവേളകളിൽ
അഞ്ജലി ജോസ്കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ...!
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി....!
ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു...!
സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. !
മത്തു പിടിപ്പിക്കുന്ന...
ഉറക്കത്തിന്റെ പര്യായപദങ്ങൾ
കെ എസ് കൃഷ്ണകുമാർപ്രാർത്ഥിക്കാൻ
ഒന്നുമില്ലാത്തവൻ
വേഗം ഉറങ്ങിപ്പോകും.
നേരത്തെ ചെന്ന്
അനുഗ്രഹങ്ങളൊന്നും
വാങ്ങാനില്ലാത്തതിനാലാകാം
പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ
അന്നത്തെ
എല്ലാ കണക്കുകളും കൂട്ടിത്തീർന്ന്
ചിലർ ഉറങ്ങുമ്പോഴേക്കും
പാതിരാ കടന്നിരിക്കും,
നടുനിവർത്തുമ്പോഴേക്കും
പൂങ്കോഴി ഉണർത്തും,
ഉണരാനായി.പകുതിയിൽ
ഞെട്ടിയുണരുന്നവരുടെ
കാര്യമാണു ഏറ്റവും കഷ്ടം,
പിന്നെ ഒട്ടുമുറങ്ങാനാകാതെ
അവർ
പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും
ചാഞ്ഞും ചെരിഞ്ഞും
പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും
നന്നായി
ഉറക്കം അഭിനയിച്ചങ്ങനെ
കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്,
ഒരോളത്തിലങ്ങനെ
രാത്രിയുടെ മുകളിൽ
നേരം വെളുക്കും വരെ
അവർ പൊന്തികിടക്കും,
ബോട്ടിന്റെ പുക...
നാട്ടോര്‍മകളും സാംസ്‌കാരിക തനിമയും പങ്കുവെച്ച് അല അക്ഷരോത്സവം
താമരശ്ശേരി: നാടിന്റെ പച്ചപ്പുള്ള ഓര്‍മകളും എഴുത്തിന് മഷിയായിത്തീര്‍ന്ന അനുഭവങ്ങളും പൂനൂര്‍ പുഴയൊരുക്കിയ സാംസ്‌കാരിക സത്തയും പങ്കുവെച്ച് പൂനൂര്‍ ദേശത്തിന്റെ എഴുത്തുകാരും സാംസ്‌കാരിക മുഖ്യരും ഒത്തുചേര്‍ന്നു. അല സാഹിത്യവേദി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിന്റെ മൂന്നാം ദിനം...
രജസ്വല
രൂപേഷ് ഏ. വിരജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്...ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ,
ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു...വസന്താഗമത്തില്‍
ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്...അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു...ഊഷരമായ...


