Homeസാഹിത്യം

സാഹിത്യം

53-ന്റെ നിറവില്‍ റൗളിംഗ്

നിധിന്‍ വി.എന്‍.ജെ.കെ. റൗളിംഗ്, ആ പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എഴുത്തുകൊണ്ട് വിസ്മയ ലോകം കാട്ടിതന്ന എഴുത്തുകാരി. അത്രമേല്‍ നിരാശപടരുന്ന നിമിഷങ്ങളില്‍ അവരെ വായിക്കുമ്പോള്‍ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു. സ്വയം കുട്ടിയാകുന്നു. വിസ്മയങ്ങളില്‍...

ബാലാമണിയമ്മ : സ്നേഹത്തിന്റെ കവിത

നിധിന്‍ വി.എന്‍.‘ആടുകെന്‍ ഊഞ്ഞാലേ മുന്നോട്ടും പിന്നോട്ടും, ആവര്‍ത്തിച്ചാലും നിന്‍ മുക്തലാസ്യം’ എന്ന് പതുക്കെ മൊഴിഞ്ഞ, മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ ജന്മദിനമാണിന്ന്.  തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-ന് ബാലാമണിയമ്മ ജനിച്ചു....

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം

തിരുവന്തപുരം: എ.കെ.ജി.സി.ടി-യുടെ(അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ്) 61-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ മുഖപത്രമായ സംഘശബ്ദം ഏര്ടപ്പെടുത്തുന്ന പുരസ്‌കാരത്തിന് കോളേജ്(പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികളില്‍നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത എന്നീ വിഭാഗത്തിലാണ്...

മികച്ച കാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ്

കോഴിക്കോട് കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മികച്ച ക്യാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. വിദ്യാര്‍ത്ഥിത്വത്തിന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും എഴുത്തുകാരും അടങ്ങുന്ന...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

പൂവരശ്

കിനാവ്മണ്ണിലേക്കെടുത്തനേരം അവൾ ചിരിക്കുകയായിരുന്നു പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത് അല്പം വെള്ളവും വളവും തന്ന് മരിക്കാനനുവദിക്കാതെ ജീവിക്കാൻ വിടാതെ എത്ര ദിനരാത്രങ്ങൾ എത്രയെത്ര മഴക്കാലങ്ങൾ എത്രയെത്രകാറ്റിന്നീണങ്ങൾ ഞാനൊറ്റക്കേകനായ് അനുഭവിച്ചു!മുരടിച്ചവേരുകൾ വളരാൻ മടിച്ച ഇതളുകൾ കാത്തിരിക്കുകയായിരുന്നു! എന്നെങ്കിലും പച്ചമണ്ണിനാർദ്രതയിലൊരു പൂവരശായ് വളരണം കിളികൾക്ക് കൂടാകണം പൂവിട്ടുഫലമായ് വസന്തമാകണം പൊന്നോണങ്ങളുണ്ണണം വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ മഴ പാട്ടുകൾ പാടിയ ആ ചെറുവീട്ടിലാണ് പൂവരശ് മണ്ണിന്റെ സുഖമറിഞ്ഞത് ആ തണുപ്പിൽ വേരുറപ്പിക്കാൻ മനമറിഞ്ഞത്പിന്നെയാണവൾ ജീവിതമറിഞ്ഞത് മഴനക്കുന്ന നഗ്നതയുടെ ഉന്മാദമറിഞ്ഞത് ഉടുവിൽ രതിസുഖമായ് മരപ്പെയ്ത്തായത്

അമ്പതിന്റെ നിറവിൽ യുറീക്ക

യുറീക്കയെ ഓർമ്മയില്ലേ, നമ്മുടെ സ്വന്തം ശാസ്ത്രമാസികയെ? ശാസ്ത്ര കുതുകികളായ കുട്ടികളുടെ കയ്യിൽ മുടക്കമില്ലാതെ വന്നെത്തുന്ന യുറീക്കയ്ക്ക് അമ്പത് വയസ്സായി.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാനും വിശകലനം ചെയ്യാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഈ മാസിക ചെയ്യുന്നത്....

അമിതാവ് ഘോഷിന് ജ്ഞാനപീഠം

ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്. അറുപത്തിരണ്ടുകാരനായ അമിതാവ് ഘോഷ് വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം.ദി ഷാഡോ ലൈൻസ്, ദി...

നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി

ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...

കവിതാപഠനത്തിനൊരു ക്ലാസ്സ് മുറി

പട്ടാമ്പി: ഒറ്റക്കവിതകളുടെ സൂക്ഷ്മവായനയുമായി കവിതാപഠനത്തിനായി ക്ലാസ്സ് മുറി ഒരുങ്ങുന്നു. ഡിസംബര്‍ 13 വ്യാഴാഴ്ച 10 മണിക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ വെച്ച് വള്ളത്തോളിന്റെ 'അച്ഛനും മകളും' എന്ന കവിത പഠനവിധേയമാക്കും....
spot_imgspot_img