Homeസാഹിത്യം
സാഹിത്യം
പൂർണവിരാമം
കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ
ഈർപ്പവും ഇറങ്ങിപ്പോവുന്നു.
നേർരേഖ വരയ്ക്കപ്പെടുന്നു.
പെറ്റവൾ കൈയ്യിൽ
മുറുക്കിപ്പിടിക്കുന്നു,
പതിവില്ലാതച്ഛൻ
നെറുകയിൽ ചുംബിക്കുന്നു.
പറയാതെ പോയ വാക്കുകൾ
നാവിനും തൊണ്ടയ്ക്കുമിടയിൽ
മരവിച്ചങ്ങനെ..
കേൾക്കാൻ കൊതിച്ച കാതുകൾ
ഒന്നു തൊടാൻ, ചുംബിക്കാൻ
അവകാശമില്ലാതെ
ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ.
ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ
മഴ,വെയിൽ
വഴികൾ, മുഖങ്ങൾ..
എല്ലാ കയറിചെല്ലലും അവസാനിക്കുന്നു.
ഇറക്കിവിടലിന്റെ കാലമെത്തുന്നു.
കണ്ണീരു...
പുസ്തകോത്സവം
ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി തൃശ്ശൂരില്‍ നടന്നു വരുന്ന പുസ്തകോത്സവം ഇന്ന് സമാപിക്കും.പുസ്തകോത്സവം മറ്റ് ജില്ലകളില്‍തിരുവനന്തപുരം: ഏപ്രില്‍ 27 മുതല്‍ 30 വരെ.കണ്ണൂര്‍: ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ.ഇടുക്കി:...
രണ്ടു കവിതകള്‍
കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും
ജീവിതം പോലെ
പരപ്പാര്‍ന്ന കടലിന്റെ
സ്വപ്‌നങ്ങള്‍ കുറുക്കി
കുറുക്കി
തുടങ്ങുമ്പോഴാണ്
ഉപ്പിന്റെ രുചിയറിഞ്ഞതും
എന്റെ ശരീരം പല
വിപ്ലവങ്ങൾക്ക്
സന്നദ്ധമായിത്തുടങ്ങിയതും.
................................................................വെള്ളം ചേര്‍ത്ത് കുഴച്ച്
മയപ്പെടുത്തുമ്പോഴും മധുരം
ചേര്‍ത്തെന്നെ
ലഹരിപിടിപ്പിച്ചപ്പോഴും
നിനക്കാവശ്യമായ
പരുവത്തിലാക്കി
മാറ്റിയെടുത്തപ്പോഴും
എണ്ണയില്‍
മുക്കി കുളിപ്പിച്ച്
കയറ്റുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നതേയില്ല
നിന്റെ രുചി ഭേദങ്ങളെ
തൃപ്തിപ്പെടുത്താനാണ്
ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്
നിവീപണ്ട്
അവരെ കാണുന്നതിനും മുമ്പേ
മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ
എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ
പ്രകാശവേഗത്തിൽ
പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന്
അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന്
പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച്
തലയിൽ കയറി നടക്കുന്ന,
മുലകളിലൊന്ന് വഴിയിലെങ്ങാനും
വീണുപോയോ എന്നറിയാൻ
ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത
പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ
എനിക്ക് കൂടുതൽ...
ബഹുവചനം, ഏക വചനം
ചന്ദന എസ്. ആനന്ദ്ഒരു നീ.
ചില നിങ്ങള്‍.
ഒരുമിച്ചു നമ്മള്‍.
എന്നെന്നും നമ്മളായിരുന്നപ്പോള്‍ അറിയാതിരുന്ന എണ്ണങ്ങള്‍.
തിരിവുകള്‍, ചരിവുകള്‍.
ഇന്നത്തെ നിന്നെയും നിങ്ങളെയും കാണാതെ,
ചിരിയും ചിരികളും തുലനം ചെയ്യാന്‍ വച്ച തട്ടുകള്‍ വലിച്ചെറിഞ്ഞത്
അന്നെല്ലാം ചിരികളല്ലാതെ ചിരിയായി കണ്ടത് കൊണ്ടാകാം.
വാക്കുകള്‍ കഥകള്‍...
നോക്കൂ…
ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ
വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത്
നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ
രണ്ടു ചോരച്ച കണ്ണുകൾ
ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച്
ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ
ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു
മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച്
മറവികളുടെ തണ്ടിലേറ്റി
അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...
മണ്‍സൂണ്‍ പുസ്തകോത്സവം ഒരുക്കി മാതൃഭൂമി ബുക്‌സ്
തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ 30ന് വൈകിട്ട് ആറ് മണിയ്ക്ക് എഡിജിപി ബി സന്ധ്യ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രമുഖ പ്രസാധകരുടെ...
ധബോൽക്കർ ഗ്രന്ഥാലയം ഉദ്ഘാടനവും ചെറുകഥാ മത്സരവും
കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂരിൽ ധബോൽക്കർ ഗ്രന്ഥാലയം 2018 മെയ് 28-ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ യുവസമിതിയും ധബോൽക്കർ ഗ്രന്ഥാലയവും സംയുക്തമായി ഓൺലൈൻ ചെറുകഥാ മത്സരം...
‘കവിത കഥ കട്ടന്‍ചായ’യുടെ പ്രഥമ നേര്‍ക്കാഴ്ച ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: കവിതകള്‍ക്കും കഥകള്‍ക്കും മാത്രമായി ഇടം നല്‍കി രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മ 'കവിത കഥ കട്ടന്‍ചായ'യുടെ പ്രഥമ നേര്‍ക്കാഴ്ച മുന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എഴുത്തുകാരനുമായ കെ. വി. മോഹന്‍കുമാര്‍ ഐ. എ....
വാസ്കോഡഗാമ തിരിച്ചു പോകേണ്ടതുണ്ട്
(ലേഖനം)ദിൽഷാദ് ജഹാൻസമകാലിക അധിനിവേശ സംസ്കാരങ്ങൾക്കെതിരെയുള്ള പോരാട്ടവും നവീന ജീവിത സങ്കീർണ്ണതയോടുള്ള സഹതാപവുമാണ് പി കെ പാറക്കടവിൻ്റെ 'വാസ്കോഡഗാമ തിരിച്ചുപോകുന്നു' എന്ന കൈക്കുമ്പിൾ കഥകൾ. സമൂഹത്തിൻ്റെ ചലനങ്ങൾക്ക് കാതോർക്കുന്ന വിവിധ വിഷയങ്ങൾ സംസാരിക്കുന്ന ഒറ്റശ്വാസത്തിൽ...


