Homeസാഹിത്യം
സാഹിത്യം
കാവ്യവീഥിയിലും കുമാറിന് കൂട്ടുണ്ട് കുഞ്ഞുമോൾ
സാഹിത്യമെഴുതാൻ പുറപ്പെട്ട ഫാബിയോട് ''നീയെഴുതും സാഹിത്യമല്ലയോ സുലൈമാനി'' എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയത് വിഖ്യാതനായ സാഹിത്യകാരൻ ബഷീറാണ്. എന്നാൽ ഇവിടെ ദമ്പതികൾ ഏറെ വ്യത്യസ്തരാവുകയാണ് കവിയായ ഭർത്താവിന്റെ പുസ്തക പ്രകാശനത്തിന്റെ കൂടെ അതേ ദിവസം...
മലകളെ പറ്റിയല്ല, മുലകളെ പറ്റിയുമല്ല, അവളെ പറ്റി മാത്രം…
ആദിമുലകളുടഞ്ഞ ഒരുവൾ
മുലകളെ കുറിച്ചോർത്തു...
ആദ്യം മനസ്സ് നീറ്റി
പിന്നെ, മുലചുണ്ടിൽ മുറി വീണു,
മുറി കീറി നിലാവിന്റെ പാൽ ചുരുന്നു..മനസ്സിനടിയിൽ കടലലറുന്നു!!ചുണ്ടുകൾ പുകക്കറയിൽ വരണ്ടു,
അടിതട്ടിലെ ആഴമളക്കാൻ വന്നവർ,
ആഴങ്ങളറിയതെ മടങ്ങിപ്പോയവർ..ഓർമ്മകൾ കളകീറി ഒഴുകി...!!
പകൽമാന്യന്മാർ,
സദാചാരത്തിന്റെ ചൂണ്ടകൊളുത്തലുകൾ,
വെളുത്ത ജുബ്ബയ്ക്കടിയിലെ തുള വീണ...
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
ഒ പി സുരേഷിന് ചെറുകാട് പുരസ്‌കാരം
ഈ വര്‍ഷത്തെ ചെറുകാട് പുരസ്‌കാരത്തിന് കവി ഒപി സുരേഷ് അര്‍ഹനായി. അദ്ദേഹത്തിന്റെ താജ്മഹല്‍ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 27ന് തൃപ്പൂണിത്തുറയില്‍...
‘സി. അയ്യപ്പന്റെ കഥകള്‍’ സമ്പൂര്‍ണപതിപ്പിന്റെ പ്രകാശനം
സി.അയ്യപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പുസ്തകമാവുന്നു. 'സി. അയ്യപ്പന്റെ കഥകള്‍' എന്ന പേരില്‍ ആമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മെയ് 19 ന് വൈകിട്ട് 3 മണിയ്ക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ വെച്ച് ...
എഴുത്തച്ഛൻ പുരസ്കാരം സച്ചിദാനന്ദന്
തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നരലക്ഷമായിരുന്ന അവാർഡ് തുക മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അഞ്ച് ലക്ഷമാക്കിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി...
ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി
യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ 'വളയുന്ന അഞ്ച് നേർരേഖകൾ' എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി...
വിലാസമില്ലാത്ത കത്തുകൾ
ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട്
ഓരോ കൊല്ലവസാനവും..
വിലാസം തെറ്റി
വിഷയം തെറ്റി
വഴി തെറ്റി
എന്നും....
അത്തർ
മണക്കുന്ന
മണൽക്കാറ്റ്
അടിക്കുന്ന
ഒരു വാപ്പാൻടെ
ഖൽബും പേറി
വരുന്ന കത്ത്..
പട്ടിണി കരിഞ്ഞ
വിയർപ്പ് പൊടിയുന്ന
നോട്ട് മണക്കുന്ന
മദിരാശിയിൽ നിന്ന്
ഏട്ടൻടെ കത്ത്....
ഏതോ ഇല്ലത്തുനിന്നും
അടുക്കളകടന്ന്
അരങ്ങത്തേക്ക് കുതിക്കുന്ന
പുകമണക്കുന്ന കത്ത്....
പേറാനാവുന്നില്ല
ഇവയുടെ ഗന്ധങ്ങൾ
വലിയ കൈയക്ഷരങ്ങളുടെ
വിലാസക്കാരെ
കണ്ടുപിടിച്ചേൽപ്പിക്കണം....
അല്ലെങ്കിൽ
ഗന്ധങ്ങൾ
അവർ മറക്കണം..
കത്തുകൾ
മറക്കണം..
എഴുത്ത്
മറക്കണം..
മറുപടി
മറക്കണം...
ഹാ...
അങ്ങനെയങ്ങനെ
കത്തുകൾ
മരിക്കണം......
തീവണ്ടി കടന്നു പോയതിൽ
രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ
അതിനെ നിവർത്താൻ പോന്ന
ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്.
പിന്നെ സമയം തെറ്റിയും വൈകിയും
പലത് കടന്ന് പോയി.
ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ
ഒരു വണ്ടിക്കും സ്റ്റോപ്പില്ല.
അങ്ങിനെയല്ല, ഇതൊരു
പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല.
കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...
നിശബ്ദ ശൂന്യത
അമൽ വിതൊട്ടറിയാൻ കഴിയാത്ത
ശൂന്യതയെ
കണ്ടറിഞ്ഞപ്പോൾ ,
അവിടെയൊന്നുമില്ല
ഹേ വെറുതെയാണോ
പരാജയപ്പെട്ടവർ ശൂന്യത
എന്നു വിളിച്ചത്
പക്ഷെ
ഇപ്പോൾ വറ്റി വരണ്ടൊരു
ശൂന്യത ഉണ്ട്....
സ്വന്തം ഇടവപ്പാതിയിൽ
ഒരു വ്യക്തിയോളം
വളർന്നൊരു ശൂന്യത
പക്ഷെ
വൈകിയ വേളയിൽ
രണ്ട് മനസ്സോളം
വളർന്ന്
ക്ഷയിച്ച ഇടവപ്പാതിയിലെ
ശൂന്യത
രണ്ടു പേർ
കണ്ടറിഞ്ഞതിനേക്കാൾ
തൊട്ടറിഞ്ഞിട്ടുമുണ്ട്.


