Homeസാഹിത്യം
സാഹിത്യം
പ്രഥമ കെ. വി. സുധാകരന് കഥാപുരസ്കാരം വി. എം. ദേവദാസിന്
പ്രഥമ കെ. വി. സുധാകരന് കഥാപുരസ്കാരം വി. എം. ദേവദാസിന്. ദേവദാസിന്റെ അവനവന് തുരുത്താണ് പുരസ്കാരത്തിനര്‍ഹമായത്. ഒക്ടോബര്‍ 3-ന് ഗവ. ബ്രണ്ണന്‍ കോളേജിലെ മലയാളവിഭാഗം & ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെ. ആര്....
എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ
രഗില സജിഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ്
മായ്ച്ച് കളയുക.വർത്തമാനത്തിന്നിടെ
കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു.
ചായക്കോപ്പയിലൊട്ടിയ നിന്റെ
ചുണ്ട് തുടച്ചു നീക്കി.
കിടക്ക വിരിയിലെ മണം
കുടഞ്ഞിട്ടു .
നീ മറിച്ചു നോക്കിയ പുസ്തകത്തിലെ
നിന്റെ വിരലുകൾ മടക്കി വച്ചു.
നീ പാകം ചെയ്ത...
അവൾ മരിച്ചവനോട് പറയുന്നത്
ഗായത്രി സുരേഷ് ബാബു
നിന്നോടുള്ള പ്രണയം
പഴുക്കുന്ന ചില രാത്രികളുണ്ട്.
കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ
കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും ഞാൻ ഞെട്ടാത്തപ്പോൾ
നീ എന്റെ ചെവിയിൽ പതിയെ ഊതും.
നിനക്കറിയുന്നതിലുമേറെ
ഞാൻ നിന്നെ പ്രണയിക്കുന്നു
എന്ന്
നീ വിയർത്തു കുതിർന്ന
വലത്തേ ഉള്ളംകൈ
എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ...
വീണു പോയ ഇതളുകൾ
ജയേഷ് വെളേരിതെച്ചി ഇറുത്ത്
ചൂടാൻ പറഞ്ഞപ്പോ
കണ്ണീരെന്ന് ആദ്യം പറഞ്ഞത് നീ
കണ്ണീരൊപ്പാൻ കവിത
ചൊല്ലിയതും
പൂവിറുക്കാൻ
തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും
പുറത്തിറങ്ങാതെ
കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം
ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത്
നാളെ പടിയിറങ്ങി പോകണം
അവിടെയും
ഇതളടർന്ന് വീഴുമ്പോ
തെച്ചികൾ മാല കൊരുക്കുമ്പോൾ
മാറിയിരിക്കണം
മാറിയിരുന്ന് മുറുകെ...
വി. സാംബശിവൻ പുരസ്കാരം ഇബ്രാഹിം വെങ്ങരക്ക്
തിരുവനന്തപുരം : കുവൈറ്റ് കല ട്രസ്റ്റിന്റെ വി. സാംബശിവൻ സ്മാരകപുരസ്കാരത്തിന് നാടകസംവിധായകൻ ഇബ്രാഹിം വെങ്ങര അർഹനായതായി ട്രസ്റ്റ് ചെയർമാൻ എം.വി ഗോവിന്ദൻ, സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് എന്നിവർ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും...
പെണ്മരം
അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ
പെൺകുട്ടികൾ പിറന്നു.
നരച്ചു തുടങ്ങിയ ഉടുപ്പുകളും
പാൽ വറ്റിയ മുലകളും
ചുവരിൽ ഉണങ്ങിതീർന്നു.
പിന്നീടവ കൂട്ടമായി മരിച്ചു വീണു.
ശേഷിച്ചവയെ
ആരൊക്കെയോ തീയിട്ടു.
പിന്നെ
മരിച്ചെന്നു കള്ളം പറഞ്ഞു.
മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു.
പിന്നെയും കാലം കടന്നു പോയി
കുഴിമാടത്തിൽ ഒരു മുള...
ഇടപ്പള്ളി സ്മാരക പുരസ്കാരം തോമസുകുട്ടിക്ക്
കൊല്ലം: ചാത്തന്നൂര്‍ ഇടപ്പള്ളി സ്മാരക സമിതി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മരണാര്‍ഥമുള്ള അവാര്‍ഡിന് (25000 രൂപ) എല്‍. തോമസുകുട്ടിയുടെ 'തിരഞ്ഞെടുത്ത കവിതകള്‍'ക്ക് അര്‍ഹമായി. ജവഹര്‍ ബാലഭവനില്‍ 6-ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികളായ സജിനാഥ്,...
കൊല്ലപ്പെടുമ്പോൾ
കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള
വഴിയിലാണ് ഞാന്‍
അയാളെ കണ്ടത്.
ഒറ്റക്കായിരുന്നില്ല;
എന്നിട്ടും!നടന്നു തഴമ്പിച്ച
ആ കാലുകളിൽ
ഏതോ രാജ്യത്തിന്റെ
ഭൂപടം കാണാം!പിന്നെയാണ്,
ഒലിച്ചിറങ്ങിയ
ചോരച്ചുവപ്പു-
വന്നെൻ്റെ
ചെരുപ്പിനടിയിൽ
പരന്നത്!ചുറ്റിലും അഴുക്ക്
പിടിച്ച ഏതോ
സ്വാതന്ത്ര്യത്തിന്റെ
ദുര്‍ഗന്ധം!ഒന്നടുത്തെത്തി
നോക്കിയപ്പോള്‍
എപ്പോഴോ
കണ്ടു മറഞ്ഞ
ഒരു മുഖം
ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ
ചില്ലുപൊട്ടിയ
വട്ടക്കണ്ണടയെൻ്റെ
കാലില്‍ത്തട്ടി!കൈയിൽ നിന്നും
തെറിച്ചുപോയ
ആ ഊന്നുവടി
ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍
അയാള്‍ക്ക്
ഗാന്ധിയുടെ
ഛായയായിരുന്നു!ഗോഡ്സെമാർ
ജീവിച്ചിരിക്കുമ്പോൾ
കൊല്ലുക എളുപ്പമാണ്;
കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...
യൂസഫലി കേച്ചരി സാഹിതി അവാര്‍ഡ് ബി. മുരളിക്ക്
തൃശ്ശൂര്‍: സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ യൂസഫലി കേച്ചേരി സാഹിതി പുരസ്കാരം കഥാകൃത്ത് ബി. മുരളിക്ക്.21-ന് അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങളില്‍ പുരസ്കാരം സമര്‍പ്പിക്കും. ബൈസിക്കിള്‍ റിയലിസം എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ്.
ഒരു പേരില്ലാക്കവിത
ആര്‍ദ്ര വി. എസ്.ഒരു പാട്ട് പാടുമോ?
ഒരു താരാട്ട് പാട്ട്?
അതിനെനിക്ക് പാടാനറിയില്ലല്ലോ!ഒരു കഥ പറയുമോ?
എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്?
ഞാനൊരു കഥയില്ലാത്തവനല്ലേ!
പിന്നെങ്ങനെ കഥ പറയും!
എങ്കിൽ ഒരു ചിത്രമാവട്ടെ,
രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ
ആരും വരക്കാത്ത ചിത്രം!
ഞാൻ ചിത്രകാരനല്ല,
നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു.
പിന്നെ,...


