Homeസാഹിത്യം
സാഹിത്യം
ഭൂരിപക്ഷജനസഞ്ചയത്തിന്റെ ഭാഷയല്ല ഹിന്ദി: കുരീപ്പുഴ ശ്രീകുമാര്‍
വൈവിധ്യമാര്‍ന്ന ഭാഷാഭേദങ്ങളുള്ള നാടാണ് ഇന്ത്യയെന്നും ഭൂരിപക്ഷമുള്ള ജനസമൂഹത്തിന് ഒരു ഭാഷയില്ലെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. ഹിന്ദി നമ്മുടെ ഭൂരിപക്ഷ ഭാഷയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഗമണ്ണിലെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്...
രജസ്വല
രൂപേഷ് ഏ. വിരജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്...ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ,
ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു...വസന്താഗമത്തില്‍
ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്...അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു...ഊഷരമായ...
സുരേഷ് കൂവാട്ടിന്റെ “മലക്കാരി” വായനക്കാരിലേക്ക്
വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ "തേൻവരിക്ക" യെന്ന ആദ്യ കഥാസമാഹാരത്തിന് ശേഷം, സുരേഷ് കൂവാട്ടിന്റെ രണ്ടാം പുസ്തകവും വായനക്കാരിലേക്ക്. കണ്ണൂർ കൈരളി ബുക്ക്സ് പുറത്തിറക്കുന്ന "മലക്കാരി" യുടെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ...
പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….
ആദിൽ മഠത്തിൽ1
സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക്
അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ
മൊബൈൽ റിംങ് ചെയ്യുന്നു.വിദൂരതയിൽ നിന്നുള്ള
അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ
ജനൽ വെളിച്ചത്തിൽ
മുറിയിലെ ഇരുട്ടു നുരമ്പുന്നു.നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.2
ഇരുണ്ട ഗർത്തത്തിൽ
വീണൊടുങ്ങി ഉറക്കം.
പുലരുന്നതും കാത്ത്
കിടക്കുമ്പോൾ -അഗാധതയിൽ നിന്നും
കേൾക്കുന്നു
അവളുടെ നിലവിളി.വെളിച്ചത്തിന്റെ കണ്ണുകൾ
ജനാലയിലൂടെ തുറിച്ചു നോക്കവെ.3
പതിഞ്ഞ കാലടികൾ
തണുത്ത...
ബഷീറെ, നാരായണിയാണെടോ…
അൻസിഫ് അബുബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ ഒരു
വാക്കിന്റെ പിന്നാലെ
അവരിപ്പോഴും
നാരായണിയെ
തേടി നടക്കുന്നുണ്ടെടോബഷീറെ,
കറ പിടിച്ച മതിലുകളിലിപ്പോഴും
കല്ലിച്ചു കിടക്കുന്നുണ്ട്
ഞാനോ
നീയോ
ആദ്യം
വെടിയേറ്റ് മരിക്കുക
എന്ന ചോദ്യങ്ങൾ
ഞാനായിരിക്കും
അല്ല
ഞാനായിരിക്കും
എന്ന ഉത്തരങ്ങളും.ബഷീറേ
വിളിക്കുമ്പോൾ
ഒന്ന് വിളി...
പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് ഷൈന അര്‍ഹയായി
അന്തരിച്ച, നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് കണ്ണൂര്‍ സ്വദേശിനിയായ ഷൈന അര്‍ഹയായി. ഷൈനയുടെ 'ചര രാശി' എന്ന...
(കവിത)
തെൽമ ഗോപാൽപ്രണയം
ഇന്നലെ കണ്ണുനിറച്ചു
കൊണ്ട് ഓടിപ്പോയി.
ഒരു കൊച്ചു
ബാലികയെപ്പോലെ.
മുഷിഞ്ഞ ഉടുപ്പും
കീറിയ പാദരക്ഷയുമുള്ള
ഒരു കൊച്ചുബാലിക.
ശരിയാണ്
ഞാൻ സ്വാർത്ഥനായിരുന്നു.
പരിചരിക്കാഞ്ഞത്
എന്റെ തെറ്റ്.
എന്നാലും
നീയില്ലെങ്കിൽ
വിധിയുടെ പൊള്ളുന്ന
വെയിലിൽ
വാടിക്കരിഞ്ഞു പോവില്ലേ?
തിരിച്ചു തരില്ലേ
നിന്റെ മന്ദഹാസത്തിന്റെ
ശീതളഛായ
ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയില്‍ പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണവും സെമിനാറും
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17ന് രാവിലെ 10ന് സര്‍വ്വകലാശാല യൂട്ടിലിറ്റി സെന്ററില്‍ നടക്കും. സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ സ്മാരകപ്രഭാഷണവും സണ്ണി...
രാസ(ഷ്ട്ര)തന്ത്രം
ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ
ആവർത്തന
പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും
രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി
കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ
ഉമിനീർ കുടിച്ചിറക്കി
'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ
അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...
ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ പുസ്തക സമാഹാരമോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ചു കവിതകളോ ആയിരിക്കണം അയക്കേണ്ടത്. രചനകളോടൊപ്പം വയസ്സ്...


