Homeസാഹിത്യം

സാഹിത്യം

രണ്ടു കവിതകള്‍

സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ.... അവള്‍ മരിച്ചു. സ്വയംഹത്യയെന്നും അരിഞ്ഞു തള്ളിയതെന്നും രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍ നിലാവില്‍ വിടരുന്ന ഓരോ രാവിലും മുല്ലവള്ളിയുടല്‍ ചുറ്റും സുഗന്ധം പരത്തി മട്ടുപ്പാവിലെ അയാളുടെ ജനലരികിലേക്കു ഏറെ വഴക്കത്തോടെ ചാഞ്ഞു കയറുമ്പോഴും അവള്‍ വേദനയോടെ അരികില്‍ നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ കുത്തിക്കീറിയിട്ടും ആഴത്തില്‍ കിളച്ചിട്ടും ഒട്ടും ദുഗ്ദ്ധം ചുരത്താഞ്ഞതിനാലാവണം അധികം വൈകാതെ അവള്‍ ആ കാട്ടില്‍ ഒറ്റയായത്... മുലയില്ലാത്തവള്‍ എന്നു മറ്റു റബ്ബര്‍ മരങ്ങള്‍ അടക്കം പറഞ്ഞത്.....ഒടുവില്‍ അയാള്‍ അവളെ അരിഞ്ഞെറിഞ്ഞത്.....അതിന്...

കെ പി രാമനുണ്ണിക്ക് കോഴിക്കോടിന്റെ ആദരം

2017 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി രാമനുണ്ണിക്ക് (ദൈവത്തിന്റെ പുസ്തകം) കോഴിക്കോടിന്റെ ആദരം. മാര്‍ച്ച് 23 വെള്ളിയാഴ്ച കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കാനിരിക്കുന്ന ഒരു ദിവസം...

ഭോഗിക്കപ്പെട്ട ഹൃദയം

റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും നിങ്ങളുടെ തൊലി പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം അഗാധഗർത്തങ്ങൾ രൂപപ്പെടുന്നത് നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ടോ? ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു മഷിയെഴുതിയ കണ്ണുകളിൽ നിന്നും ചോര വാർന്നൊഴുകുന്ന രുചി അറിഞ്ഞിട്ടുണ്ടോ? കിതപ്പുകൾ ചൂടാറ്റിയ രാത്രികളോർക്കുമ്പോൾ വേദന താങ്ങാനാവാതെ നെഞ്ചുപിളർന്നു പുറത്തുചാടിയ ഒരു മിടിപ്പ് ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട കവിതയിൽ നിന്നും ആത്മാക്കൾ ഉറക്കെ പാടുന്ന പാട്ടിലുണർന്ന്, നിലാവിന്റെ കിടക്കയിൽ ഉടലു തിരയേണ്ടി വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ, ഇത്രയറിയുക. നിങ്ങളുടെ...

സെപ്റ്റംബര്‍ 13; സഞ്ജയന്‍ സ്മരണ

അന്നൂര്‍: ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്ത സഞ്ജയന്റെ ഓര്‍മ്മദിനമായ സെപ്റ്റംബര്‍ 13-ന് വ്യാഴാഴ്ച വൈകുനേരം 5 മണിക്ക്, കെ. പി. സ്മാരക ഹാളില്‍ സഞ്ജയ ദിനാചരണവും പുസ്തക പ്രകാശനവും നടക്കും. സഞ്ജയന്‍...

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...

മലയാള നോവലിലെ സ്ത്രീ മാതൃകകള്‍

‘ചിത്തിരപുരത്തെ ജാനകി’ , ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളെ മുന്‍നിര്‍ത്തി ഒരു പഠനം. കൃഷ്ണ മോഹൻ'മൂന്നാം ലോക സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിന്റെ നടുക്കളത്തിലേക്ക് നമ്മുടെ ജീവിതസമസ്യകളേയും ഉപജീവനപ്രശ്‌നങ്ങളേയും കൊണ്ടുവരികയാണ്...

കാലിക്കറ്റില്‍ സാഹിത്യ ശില്പശാല

കോഴിക്കോട് സർവകലാശാല ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ 'ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം' എന്ന മുഖ്യ പ്രമേയത്തില്‍ 3 ദിവസത്തെ വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11,12, 13 തീയ്യതികളില്‍ കാലിക്കറ്റ് യൂനിവേര്‍സിറ്റി ക്യാമ്പസില്‍...

ആ അന്ന്…

ധന്യ ഇന്ദുഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയുംരണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...
spot_imgspot_img