Homeസാഹിത്യം
സാഹിത്യം
മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു
മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്കാരത്തിനയച്ച കഥകളില്‍...
ടിക് ടിക് ടിക്
നകുല്‍ വി. ജി.രാത്രിയുടെയുടലില്‍
നിലാവ്
പ്രണയാര്‍ദ്രനായുരുമ്മി,
വെള്ള രോമങ്ങള്‍
ചിതറി വീണ
മുറി,
വിയര്‍ത്ത്
കിതച്ച്
ആലസ്യത്തില്‍
മുങ്ങിക്കിടന്ന
എന്നെ
തിടുക്കത്തില്‍
ചവച്ച്
തുപ്പി.(പഴ(കി)യ കാമുകിമാരെ വീണ്ടും കാണുന്ന ഭയം കലര്‍ന്ന പകല്‍,
വെയിലിനെ കൊത്തി ചുണ്ടൊടിഞ്ഞ കുയില്‍,
നിന്റെ യോനിയില്‍ ഒരു ചെമ്പരത്തിപ്പൂവ്,
...ന്റെ ...യുടെ,യെന്ന്
ബിംബ സമൃദ്ധ സങ്കല്‍പങ്ങളനാവശ്യം.)ഒരു പുരുഷന് മറ്റൊരു പുരുഷനോടൊപ്പം
ശയിക്കുന്നതിന്റെ ,
കാറ്റിന്റെ,
മഴയുടെ,
ടിക്
ടിക്
ടിക്
ശബ്ദം
മാത്രം.മുകളിലേക്കും
താഴേക്കും
വേഗത്തില്‍
ചലിക്കുന്ന
കര്‍സര്‍
മൗസിനെ
സാധ്യതകളുടെ
ഒരു
വലുതാക്കുന്നു
അപ്പോള്‍...(delete...
മോഹനചന്ദ്രന് അന്തരിച്ചു
കുവൈറ്റ് മുന്‍ സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്(77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.മലയാളത്തില്‍ മാന്ത്രിക നോവല്‍ ശാഖയക്ക് തുടക്കം കുറിച്ച കലികയുടെ...
പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി,...
കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ആരംഭിച്ചു.
തിരുവനന്തപുരം : ഭാരത് ഭവനും ന്യൂഡൽഹി റാസ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ ഇടുങ്ങിയ ചിന്തകൾക്കും വിവേചനങ്ങൾക്കും എതിരെ...
കണ്ണും നാവും
വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ
ദേശത്തു വന്ന്
ശബ്ദമില്ലാതായിപ്പോയതാണ്.
ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ
വന്ധ്യംകരണം ചെയ്ത്
കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ
തൂക്കുപാലത്തിൽ കയറി
നിശ്ചലമായിപ്പോയതാണ്.
ചോരവറ്റിയ കൈകാലുകളറുത്തു
വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ
ആകാശത്തിലെത്തിയപ്പോൾ
ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്.
വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ
ശസ്ത്രക്രിയ ചെയ്ത്
ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ
പൂന്തോട്ടത്തിൽ
അതിഥിയായി എത്തിയതാണ്.
ഇരുട്ടിലൂടെ നുഴഞ്ഞുവന്ന്
മൊട്ടിടുന്ന വസന്തത്തിന്
വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ
കളിക്കളത്തിൽ
കളിമറന്ന് ഒരുമാത്ര
പകച്ചു നിന്നതാണ്.
തോറ്റതാണെന്നു കരുതി
കിതപ്പു മാറാത്ത ലോകത്തെ
കീഴ്മേൽ മറിക്കരുത്.
അച്ഛന്റെ കഥകളും മകളുടെ കവിതകളും പ്രകാശിതമാകുന്നു
പുതു എഴുത്തുകാരില്‍ ശ്രേദ്ധേയയായ ബിന്ദു ടിജിയുടെ പ്രഥമ കവിതാ സമാഹാരവും പിതാവ് ലാസര്‍ മണലൂരിന്റെ ചെറുകഥാ സമാഹാരവും പ്രകാശനത്തിനെത്തുന്നു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് ജൂണ്‍ 10ന് വൈകിട്ട് 3 മണിയ്ക്കാണ്...
‘മലയാളമണ്ഡലം’ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 2018 - 19 വര്‍ഷത്തെ 'മലയാളമണ്ഡലം' പ്രവര്‍ത്തനങ്ങള്‍ക്ക് റവ. മുള്ളര്‍ ഓഡിറ്റോറിയത്തില്‍ ആരംഭമായി. ജയപാല്‍ സാമുവല്‍ സക്കായ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജിലെ മലയാള വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും...
പ്രശസ്ത തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു
പ്രശസ്ത തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ (74) അന്തരിച്ചു. തിരുനെൽ വേലിയിൽ വെച്ചായിരുന്നു അന്ത്യം. ലളിതമായ ഭാഷയിലൂടെ നിരവധി കൃതികൾ വായനക്കാർക്കു സമ്മാനിച്ച എഴുത്തുകാരനായിരുന്നു മീരാൻ.
കേരളത്തിന്റെ അതിർത്തിയിൽ ജനിച്ചതുകൊണ്ടു മീരാന്‍ മലയാളഭാഷയുമായും...


