Homeസാഹിത്യം

സാഹിത്യം

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.

കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ആരംഭിച്ചു.

തിരുവനന്തപുരം : ഭാരത് ഭവനും ന്യൂഡൽഹി റാസ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഇടുങ്ങിയ ചിന്തകൾക്കും വിവേചനങ്ങൾക്കും  എതിരെ...

എസ്. ഹരീഷ് ഒറ്റയ്ക്കല്ല

കലാ സാഹിത്യ സൃഷ്ടികൾക്ക് എതിരെയുള്ള അസഹിഷ്ണുത പുതുമയുള്ളതല്ല. പക്ഷെ, ഒരു നോവലിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് സൈബർ ആക്രമണങ്ങൾ നടത്തുകയും അത് വഴി കുടുംബാംഗങ്ങളെ വരെ അപമാനിക്കുകയും ചെയ്യുന്നത് ഖേദകരം തന്നെ. അതേ...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

പുതപ്പ്

കെ എസ് രതീഷ്ഭൂമിയിലെ പുതപ്പുകൾക്കെല്ലാം ഒരേ ആകൃതിയാണോ..? അല്ല, പുതപ്പിനെപ്പൊഴും ആ  പുതുമയില്ലാത്ത പുതപ്പിക്കൽ ശീലം തന്നെയല്ലേ.?ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക  മാത്രമല്ലേയുള്ളൂ, ചില പുതപ്പുകൾക്ക് മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി. ചെറിയ ചൂടിലും ചവിട്ടിമാറ്റിയാലും, പാതിരാ തണുപ്പിൽ നാലുകോണിലും അധികാരത്തോടെ  തപ്പിനോക്കാറില്ലേ..? വലിച്ചവശ്യമ്പോലെ മൂടും ചൂട്  ആവശ്യത്തിനായാൽ കാൽചുവട്ടിലേക്ക് പതിയെ പിൻവാങ്ങണം, അതുമല്ലെങ്കിൽ തലയുടെ അടിയിൽ...

മുടിമരം

അനശ്വര. എമറവിരോഗമാണോ? ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം, 'കൂട്ടി'നോടു പിണങ്ങിയതിന്റ കാരണം, പങ്കുവച്ച സമ്മാനം, അമ്മയുടെ മണം, അച്ചന്റെ വിയർപ്പ്... ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക് ഒളിഞ്ഞുനോക്കിയതോ? ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ 'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല. അവ നഷ്ടപ്പെടുത്താതെ മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു; ഓർമ്മയുടെ അവശേഷിപ്പുകൾ മുടിമരമായി...

നാടന്‍പ്രേമം

ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ നീലശംഖുപുഷ്പത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍ വീണ്ടെടുപ്പിന്റെ തിളക്കം കാണാം ... ഉമ്മറത്തിണ്ണയില്‍ വെച്ച നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍ ആലസ്യത്തിന്റെ കറുത്തപക്ഷികള്‍ ആകാശത്തേയ്ക്കുയരുന്ന ചിറകടി കേള്‍ക്കാം... അടുക്കളയിലെ മേശയ്ക്കു മുകളില്‍ മണ്‍കലത്തിലടച്ചുവെച്ച മോരുവെള്ളത്തിന് മരിച്ചുപോയ(തണുത്തു പോയ) ആത്മവിശ്വാസത്തെ തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്. പിഞ്ഞാണത്തില്‍ വിളമ്പിയ കുത്തരിച്ചോറും സാമ്പാറും, ചുട്ടപപ്പടവും  പച്ചമുളകിന്റെ ചമ്മന്തിയും, കാച്ചിയമോരും.... മാതൃത്വത്തിന്റെ...

അവർ കടന്നു പോകുന്നതിന് മുൻപ്: ജിമ്മി നെൽസൺ

അരുൺ കെ ഒഞ്ചിയംബ്രിട്ടനിൽ നിന്നുള്ള ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ജിമ്മി നെൽസൺ. തന്റെ ക്യാമറ അതുല്യമായ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ഉപകരണമാണെന്ന് ജിമ്മി വിശ്വസിച്ചു.തദ്ദേശീയമായ സംസ്‌കാരങ്ങൾ പകർത്തുകയും അതിനുവേണ്ടി ലോകത്തിലെ ഏറ്റവും ഒളിഞ്ഞു...

വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്

കോഴിക്കോട്: എഴുത്തുകാരന്‍ വി. ആര്‍ സുധീഷിനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. ലിറ്റരേച്ചര്‍ ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രവരി 23,24,25 തീയ്യതികളില്‍ കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സാഹിത്യവും സംഗീതവും...
spot_imgspot_img