Homeസാഹിത്യം

സാഹിത്യം

മുണ്ടേങ്ങര ജി.എം.എൽ.പി സ്കൂളിൽ പഠിക്കുന്ന കാലം

അജയ്സാഗപുഴക്കൊണ്ട് മൂന്ന് ഭാഗം അതിർത്തി തീർത്തതു കൊണ്ടാണ് ഞങ്ങളുടെ മുണ്ടേങ്ങര എന്ന ഗ്രാമം ഒരു ഒറ്റപ്പെട്ട തുരുത്ത്പ്പോലത്തോന്നും. ഗ്രാമത്തിന്റെ വെളിച്ചമായി മാറിയ ജി.എം.എൽ.പി സ്കൂളും. പുഴ കാരണം അഞ്ചാം ക്ലാസ്സും ഇവിടെ തന്നെയുണ്ട്....

കുൽസുത്തായുടെ കവിതകൾ

ടി.സി.വി. സതീശന്‍നെല്ല് വറുക്കുമ്പോൾ, അവിലിടിയ്ക്കുമ്പോൾ, കുൽസുത്തായുടെ നെഞ്ചിനകത്ത് ഒരു കവിതയുണ്ടായിരുന്നു ചങ്കിടിപ്പിന്റെ താളമുണ്ടായിരുന്നു ചുറ്റിനുമേഴു ആമാശയങ്ങൾ കരിഞ്ഞുണക്കിയ തേങ്ങലുകളുടെ ഒരു വൃത്തമുണ്ടായിരുന്നുഉലക്കയുടെ ഇടി, ഉരലിന്റെ പിടച്ചിൽ, നെന്മണികളുടെ നിസ്സഹായത, കാളുന്നവയറിൽ കത്തുന്നകവിതകളായി ഏഴ് കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള വിലാപംനീലാംബരി കുൽസുവിനറിയില്ല ഹരികാംബോജി ഒട്ടുമേ അറിയില്ല വൃത്തമഞ്ജരി വായിച്ചിട്ടില്ല,പഠിച്ചിട്ടില്ല ഏഴു മക്കൾ...

അഞ്ച് കവിതകള്‍

ഇഖ്ബാൽ ദുറാനിഹൃദയം വെന്തുരുകി മേല്‍പ്പോട്ടുയര്‍ന്ന നീരാവി തന്നെയാണ് കണ്ണിലെ - ഓരോ മഴ,യും ! ചുംബനങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ നല്ല ഉറക്കമായിരുന്നു നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും വരെ! രാത്രി കൂടെ കിടന്ന് മയക്കിയെന്ന പരാതി,യിലകള്‍ പകലിന്റെ മുറ്റം നിറയെ! ചിന്തകളിങ്ങനെ തീരത്തടിഞ്ഞാല്‍ കടലിന് തിരയിളക്ക മെങ്ങനെ മറക്കാനാവും! കച്ചവടം പലഹാര കടയിലെ ഭരണിയില്‍ ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്നു. ഹൃദയാ,കൃതിയിലുള്ള ബിസ്‌ക്കറ്റുകള്‍. ഇഷ്ടത്തിന് ചവച്ചരച്ച് കഴിക്കാന്‍ പാകത്തില്‍ മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

KLF എട്ടിന് തുടങ്ങും, ഇനി മൂന്ന് നാള്‍ കൂടി

കോഴിക്കോട്: കല, സാഹിത്യം, ജനാധിപത്യം, പ്രതിരോധം, പോരാട്ടം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം പതിപ്പ്  ഫെബ്രുവരി എട്ടു മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും.ഡിസി...

വെളിപാട്

ആതിര എമരണത്തിനു കൃത്യം പത്തെ പത്തു മിനിറ്റിനു മുൻപ് വിഷാദം കൊടി കൊണ്ടിരിക്കുന്ന മാത്രയിൽ എന്തായിരിക്കും അയാളുടെ നാക്കിൻ തുമ്പത്തെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന മരണത്തിന്റെ പാട കെട്ടിയ ചായ ഇടം കയ്യിൽ പെരു വിരലിനും ചൂണ്ടു വിരലിനും മാത്രമറിയാവുന്ന രഹസ്യമെന്ന കണക്കെ മുറുകെ പിടിച്ചിരിക്കുമ്പോൾ, തന്റെ ഒപ്പമെത്താത്ത വഴികളെ വല കെട്ടി മൂടാത്ത കിണറിലേക്ക് ചാക്കിൽ കെട്ടിയ പൂച്ച കുഞ്ഞുങ്ങളെ...

‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്

തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28 തിങ്കൾ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. സി പി...

സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം ദിവ്യ പ്രസാദിന്

ദോഹ: ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏര്‍പ്പെടുത്തിയ സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് (50,000 രൂപ) ദിവ്യ പ്രസാദിന്റെ (മസ്കറ്റ്, ഒമാൻ) 'പോർച്ചിലമ്പ്' എന്ന ചെറുകഥ പുരസ്കാരത്തിന് അർഹമായി.മലപ്പുറം ജില്ലയിൽ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യ പ്രസാദ്...

മൗനം

അരുൺ മധുസൂദനൻമണ്ണിലാഴ്ന്നിറങ്ങി നേരുതേടിപോയ വേരിലാണെന്റെ സ്വത്വം എന്നറിഞ്ഞതിൽപ്പിന്നെ ഇലകൾ പൊഴിച്ച്, ചില്ലകൾ വിരിച്ച്, ഞാനല്ലാതാവാൻ ശ്രമിച്ചിട്ടില്ല!അനുമുതൽപ്പിന്നെ എന്റെ പൂവുകൾക്ക് നിറവും മധുവിന്നുമധുരവും കാറ്റിന്ന്കുളിരുമേറിയെന്നു ആവഴിപോയൊരു കുയിലുപാടി.എന്നിട്ടുമെന്തേയത് എന്നെവിട്ടു മറ്റൊരുമരച്ചില്ലയ്യിൽ ചേക്കേറിയെന്നു ചോദിച്ചപ്പോൾ ആവഴിവന്ന തെക്കൻ കാറ്റിനും മൗനം! മൗനം, വിദ്വാനു.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഇറച്ചിക്കൊമ്പ് – കീഴാളതയുടെ ഉയിർപ്പ്

വിജയകുമാർ എകാണുന്നീലോരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ.എന്ന് പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച പൊയ്കയിൽ അപ്പച്ചൻ എഴുതിയിട്ടുണ്ട്. ക്രിസ്തുമതത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാട്ടുകളിലൂടെ കീഴാള ജനങ്ങളുടെ സ്വത്വത്തെ...

ബുധിനിയെ കണ്ടെത്തിയത് എങ്ങിനെ?

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ചേര്‍ന്നൊരുക്കുന്ന പ്രതിമാസ സാഹിത്യ സംവാദ പരിപാടിയായ അ അക്ഷര ത്തിന്‍റെ നവംബര്‍ പതിപ്പ് ഭാരത്...
spot_imgspot_img