Homeസാഹിത്യം
സാഹിത്യം
വി. സാംബശിവൻ പുരസ്കാരം ഇബ്രാഹിം വെങ്ങരക്ക്
തിരുവനന്തപുരം : കുവൈറ്റ് കല ട്രസ്റ്റിന്റെ വി. സാംബശിവൻ സ്മാരകപുരസ്കാരത്തിന് നാടകസംവിധായകൻ ഇബ്രാഹിം വെങ്ങര അർഹനായതായി ട്രസ്റ്റ് ചെയർമാൻ എം.വി ഗോവിന്ദൻ, സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് എന്നിവർ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും...
കൊല്ലപ്പെടുമ്പോൾ
കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള
വഴിയിലാണ് ഞാന്‍
അയാളെ കണ്ടത്.
ഒറ്റക്കായിരുന്നില്ല;
എന്നിട്ടും!നടന്നു തഴമ്പിച്ച
ആ കാലുകളിൽ
ഏതോ രാജ്യത്തിന്റെ
ഭൂപടം കാണാം!പിന്നെയാണ്,
ഒലിച്ചിറങ്ങിയ
ചോരച്ചുവപ്പു-
വന്നെൻ്റെ
ചെരുപ്പിനടിയിൽ
പരന്നത്!ചുറ്റിലും അഴുക്ക്
പിടിച്ച ഏതോ
സ്വാതന്ത്ര്യത്തിന്റെ
ദുര്‍ഗന്ധം!ഒന്നടുത്തെത്തി
നോക്കിയപ്പോള്‍
എപ്പോഴോ
കണ്ടു മറഞ്ഞ
ഒരു മുഖം
ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ
ചില്ലുപൊട്ടിയ
വട്ടക്കണ്ണടയെൻ്റെ
കാലില്‍ത്തട്ടി!കൈയിൽ നിന്നും
തെറിച്ചുപോയ
ആ ഊന്നുവടി
ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍
അയാള്‍ക്ക്
ഗാന്ധിയുടെ
ഛായയായിരുന്നു!ഗോഡ്സെമാർ
ജീവിച്ചിരിക്കുമ്പോൾ
കൊല്ലുക എളുപ്പമാണ്;
കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...
ഈ അതിർത്തികൾ ആരുടേതാണ്?
ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ
മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം
നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ
ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം.
ആ സമയം
ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ
ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്.
തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ
ഭീതിയുടെ കടൽച്ചുഴി.
വെള്ളിവാളിന്റെ മിന്നൽ.
ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ.
ഉപ്പുകാറ്റിന്റെ നീറ്റൽ.
പ്രതീക്ഷ വറ്റിയ കരവെളിച്ചം.
ഉറുമ്പുവരികൾ...
സ്വാതന്ത്ര്യദിന ഉപന്യാസമത്സരം
ഷാർജ: സ്വാതന്ത്ര്യ ദിനാഘോഷത്തോനുബന്ധിച്ച് ഇന്ത്യൻ അസ്സോസിയെഷൻ ഷാർജ ലൈബ്രറി കമ്മിറ്റി ഉപന്യാസമത്സരം നടത്തുന്നു. വിഷയം: “സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ”.ഉപന്യാസം അഞ്ചു പുറം കവിയാതെ മലയാളത്തിൽ എഴുതിയതാകണം. 2018 ആഗസ്റ്റ് 12 നു മുമ്പായി...
നാടന്‍പ്രേമം
ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക്
തിരിച്ചെത്തുമ്പോള്‍
വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ
നീലശംഖുപുഷ്പത്തിന്റെ
നേര്‍ത്ത പുഞ്ചിരിയില്‍
വീണ്ടെടുപ്പിന്റെ തിളക്കം കാണാം ...
ഉമ്മറത്തിണ്ണയില്‍ വെച്ച
നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ
തണുത്തവെള്ളം മുഖത്തൊഴിക്കുമ്പോള്‍
ആലസ്യത്തിന്റെ കറുത്തപക്ഷികള്‍
ആകാശത്തേയ്ക്കുയരുന്ന
ചിറകടി കേള്‍ക്കാം...
അടുക്കളയിലെ മേശയ്ക്കു മുകളില്‍
മണ്‍കലത്തിലടച്ചുവെച്ച
മോരുവെള്ളത്തിന്
മരിച്ചുപോയ(തണുത്തു പോയ)
ആത്മവിശ്വാസത്തെ
തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്.
പിഞ്ഞാണത്തില്‍ വിളമ്പിയ
കുത്തരിച്ചോറും സാമ്പാറും,
ചുട്ടപപ്പടവും പച്ചമുളകിന്റെ
ചമ്മന്തിയും, കാച്ചിയമോരും....
മാതൃത്വത്തിന്റെ...
പ്രണയം പൂക്കുന്ന ഇടവഴികൾ
(പുസ്തകപരിചയം)ഷാഫി വേളംമൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന രണ്ടാമത്തെ കവിതാ സമാഹാരം. സാധാരണക്കാരനായ ഒരാളുടെ മൗലികവും ആത്മാർഥവുമായ അനുഭവങ്ങുളുടെ പങ്കു വെക്കലാണ്...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം. 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡി....
ഉറക്കത്തിന്റെ പര്യായപദങ്ങൾ
കെ എസ് കൃഷ്ണകുമാർപ്രാർത്ഥിക്കാൻ
ഒന്നുമില്ലാത്തവൻ
വേഗം ഉറങ്ങിപ്പോകും.
നേരത്തെ ചെന്ന്
അനുഗ്രഹങ്ങളൊന്നും
വാങ്ങാനില്ലാത്തതിനാലാകാം
പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ
അന്നത്തെ
എല്ലാ കണക്കുകളും കൂട്ടിത്തീർന്ന്
ചിലർ ഉറങ്ങുമ്പോഴേക്കും
പാതിരാ കടന്നിരിക്കും,
നടുനിവർത്തുമ്പോഴേക്കും
പൂങ്കോഴി ഉണർത്തും,
ഉണരാനായി.പകുതിയിൽ
ഞെട്ടിയുണരുന്നവരുടെ
കാര്യമാണു ഏറ്റവും കഷ്ടം,
പിന്നെ ഒട്ടുമുറങ്ങാനാകാതെ
അവർ
പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും
ചാഞ്ഞും ചെരിഞ്ഞും
പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും
നന്നായി
ഉറക്കം അഭിനയിച്ചങ്ങനെ
കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്,
ഒരോളത്തിലങ്ങനെ
രാത്രിയുടെ മുകളിൽ
നേരം വെളുക്കും വരെ
അവർ പൊന്തികിടക്കും,
ബോട്ടിന്റെ പുക...
ഉടച്ചുവാർക്കൽ
കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ
ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം
അധികമുള്ളത് അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം
ആഴത്തിൽ തന്നെ കൊത്തിയെടുക്കണം
സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം
ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്.പറയാത്ത വാക്കുകളിൽ...
രണ്ടു കവിതകള്‍
സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ....
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ
കുത്തിക്കീറിയിട്ടും
ആഴത്തില്‍ കിളച്ചിട്ടും
ഒട്ടും ദുഗ്ദ്ധം
ചുരത്താഞ്ഞതിനാലാവണം
അധികം
വൈകാതെ അവള്‍
ആ കാട്ടില്‍ ഒറ്റയായത്...
മുലയില്ലാത്തവള്‍
എന്നു മറ്റു റബ്ബര്‍ മരങ്ങള്‍
അടക്കം പറഞ്ഞത്.....ഒടുവില്‍
അയാള്‍
അവളെ
അരിഞ്ഞെറിഞ്ഞത്.....അതിന്...


