Homeസാഹിത്യം
സാഹിത്യം
എം ടി – തിരക്കഥാസുകൃതം
ഗിരീഷ് വർമ്മ ബാലുശ്ശേരിഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്....
കല്ലിനെപ്പറ്റിയുള്ള കവിതകൾ
രഗില സജി
1.
പുഴയിൽ നിന്നും
കിട്ടിയ കല്ലിൽ
മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്.
ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും
ആകാശത്തിന്റെ ഛേദവും
ഭൂമിയുടെ
കണ്ണാടിച്ചിത്രവുമുണ്ട്.
2
ഒഴുക്കിൽ മിനുസപ്പെട്ട് പോയ
കല്ലിൽ ഞാൻ
നദിയുടെ പേര് തിരഞ്ഞു
നമ്മൾ കുളിച്ചതിന്റെയും
ആഴത്തിൽ
കെട്ടിപ്പുണർന്നതിന്റെയും
ഓർമ്മയല്ലാതൊന്നും കണ്ടില്ല.
3.
വീടിന്റെ തിണ്ണയിൽ
നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി
കല്ലുകൊണ്ടുള്ളതാണ്
ചുമരിൽ നിന്നും കളിക്കിടയിൽ
ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ
ആഗിരണം ചെയ്തപ്പോൾ
എത്ര...
പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍
എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...
ലവ് ട്രയാങ്കിൾ
ഹബ്രൂഷ് അയാൾ രണ്ടു മുഖങ്ങളെയും
കൈവെള്ളയിലൊതുക്കി
നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ
റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന
പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ
മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള
നക്ഷത്രം പോലെ കിടന്നു
ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു
മൂവരും അത്താഴം കഴിച്ചു.
ഒറ്റകസേരയിൽ...
കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍
സുതാര്യ സികുന്നിന്‍ ചരുവില്‍
നമുക്കൊരു വീടുണ്ടായിട്ടുണ്ട്.
മെഴുകു മേഞ്ഞ
ചുവരുകള്‍ ഉള്ള,
ചിറകു പോലെ ജനാല തൂങ്ങിയ,
മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍
പാതി ആകാശവും
പാതി കടലും കാണുന്ന
ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്.
ഒരു രാത്രി മാത്രം
ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ്
നീ കടലിലേക്കു കയറി പോയിട്ടുണ്ട്.തിരികെ വരാന്‍...
ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ ജയകുമാറിന്
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരില്‍ ജന്മനാട് നല്‍കിവരുന്ന പരമോന്നത ബഹുമതിയായ ബഷീര്‍ ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്‍ചീഫ് സെക്രട്ടറിയും, മലയാള...
വെറുക്കപ്പെട്ട ചിലത്
അരുണ വിജയൻഞാനെന്റെ,
തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.!
ചിലരെന്നെ ഉപേക്ഷിച്ചവരാണ്,
ചിലരെ ഞാനും..
അവർക്ക് ആത്മാവുണ്ടായിട്ടില്ല,
ശരീരം മാത്രം..
അവരഴുകിയിട്ടുമില്ല..
അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല..
ഞാനവരുടെ ശ്മശാനത്തിലിരുന്ന്,
അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും,
അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്..
അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്..
എട്ടാമത്തെ...
പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ
ആദിഞങ്ങൾ
ഞങ്ങളുടെ പെൺകുട്ടികളെ
വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി,
പെറ്റികോട്ടുകളിൽ
നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ
പെൺകുട്ടികൾ
നക്ഷത്രങ്ങൾ കാണാതെ,
നിലാവറിയാതെ,
യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു...
ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...
മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി
കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും...
പടരാൻ മറന്നത്
ദീപ്തി സൈരന്ധ്രിതൂവി നിറയാനിരുന്ന
ഉപ്പു പാത്രത്തിൽ
ഞാൻ കുഴിച്ചിട്ട
വിയർപ്പ് പരലുകളും ,
വെയിലിൽ ഉണക്കി
കുപ്പിയിലടച്ചു സൂക്ഷിച്ച
മുറുക്കമേറിയ
നീറ്റലൂറിയ വറ്റലുകളും
പിഴിഞ്ഞെടുക്കലുകളിൽ
കുമിഞ്ഞു കൂടി
ബാക്കിയായ തരികളും
പതഞ്ഞു നിറഞ്ഞു വീണു
നേർത്ത പാളികളായി
കരിമണം പടർത്തിയ
പാൽ ചിരികളും
നേരമില്ലായ്മകളിൽ
വെപ്രാള പാച്ചിലുകളിൽ
തട്ടി തൂവി വീണ
പല നിറം പകർന്ന
പൊടി കൂട്ടുകളും
താളിക്കലുകളിൽ
പൊട്ടി ചീറ്റി...


