Homeസാഹിത്യം
സാഹിത്യം
ശരീരമില്ലാത്തവർ
ഗിരീഷ് വര്‍മ്മപറയുന്നതെന്തും
വായുവിലലയടിക്കുന്നുണ്ട്.
കുഞ്ഞലകൾക്ക് പോലുമെന്ത്
തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്.
നാവറുപ്പ് സംഘം
ഉയരും നാവുകളറുക്കുന്നോർ
ചരിത്രത്തിൽ
വീര സമരങ്ങളിൽ
പുറംതിരിഞ്ഞുനിന്നോർ.
നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും
നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ
കയറുമിടങ്ങളിൽ കയറിയവർ
മകുടങ്ങൾ പൊളിക്കും.
ഏറുമാടങ്ങളിലിരുന്ന്
വഴിതെറ്റിയലയന്നവർക്ക്
നരകത്തിലേക്ക് വഴി ചൂണ്ടും.
രാജ്യസംരക്ഷകരാണെന്ന്
നടിക്കുമ്പോൾ
കാടും മേടുമവർ ചുട്ടെരിക്കും.
ഒറ്റയാന്റെ ചെയ്തികളാണ്
മനുഷ്യകൃഷിയിടങ്ങളിൽ
സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ
ശുദ്ധമായി നയിക്കേണ്ടുന്ന
ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം
ചോര കുടിക്കുന്ന...
പ്രശസ്ത തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു
പ്രശസ്ത തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ (74) അന്തരിച്ചു. തിരുനെൽ വേലിയിൽ വെച്ചായിരുന്നു അന്ത്യം. ലളിതമായ ഭാഷയിലൂടെ നിരവധി കൃതികൾ വായനക്കാർക്കു സമ്മാനിച്ച എഴുത്തുകാരനായിരുന്നു മീരാൻ.
കേരളത്തിന്റെ അതിർത്തിയിൽ ജനിച്ചതുകൊണ്ടു മീരാന് മലയാളഭാഷയുമായും...
കവിയെവിടെ
ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത്
പേന
മരവിച്ചിരിക്കുകയാണ്..
മഷിയെല്ലാം
ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്..
നീരുവറ്റിയ ഒരു
പുഴയെ
ഓർമ്മിപ്പിക്കും വിധം
അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ
മഴ നനയാറില്ല..
കുന്നിൻ ചെരുവിലേക്കും
നദിക്കരയിലേക്കും
വരാറില്ല..
മാവിൻ
കൊമ്പിലെ
ഇണക്കിളികളെയും
പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ്
കവിഹൃദയം
ചത്തിരിപ്പാണ്..
ചിന്തകൾ വേരിറങ്ങാൻ
പ്രയാസപ്പെടുന്നു..അയാൾ
എഴുതിയിരുന്ന
ചുവരുകളെ
കടലാസ് കഷ്ണങ്ങളെ
ചിതല്
മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ
മലമുകളിലേക്ക്
ചെല്ലണം..
താഴെ പ്രകൃതിയുടെ
അനന്തതയിലേക്ക്
നോക്കി
കൂവി വിളിക്കണം..
നദിക്കരയിലേക്ക്
ചെല്ലണം
അടിത്തട്ടിലൊന്ന്
മുങ്ങിനിവരണം..പതിയെ
കാറ്റ് വീശിതുടങ്ങുമ്പോൾ
നിങ്ങൾക്കൊരശരീരി
കേൾക്കാം..
കാതോർക്കുക
പ്രകൃതിയുടെ
കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
ശങ്കേഴ്സ് ഇന്റര്‍നാഷനല്‍ ചിൽഡ്രൻസ് കോമ്പറ്റീഷന്‍
കലയിലോ സാഹിത്യത്തിലോ അഭിരുചിയുള്ള കുട്ടികള്‍ക്കുവേണ്ടി ന്യൂഡല്‍ഹിയിലെ ചിൽഡ്രൻസ് ബുക്സ് ട്രസ്റ്റ് ഒരുക്കുന്ന അന്താരാഷ്ട്രമത്സരമാണ് ‘ശങ്കേഴ്സ് ഇന്റര്‍നാഷനല്‍ ചിൽഡ്രൻസ് കോമ്പറ്റീഷന്‍’. 2003 ജനുവരി 1- നോ അതിനുശേഷമോ ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 2018-ല്‍...
ഹരീഷിന് ബെന്യാമിന്റെ തുറന്ന കത്ത്
പ്രിയപ്പെട്ട ഹരീഷ്, എന്റെ പ്രിയ എഴുത്തുകാരാ,ഞങ്ങൾ ആവേശത്തോടെ വായിച്ചു വന്ന ‘മീശ’ പിൻവലിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കൾ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആധികളും...
ഒരു വിത്തും കനമുള്ള ഒരു വാക്കും
മുംതസിര്‍ പെരിങ്ങത്തൂര്‍ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു;
ഒരു മരം,
നൂറു ചില്ലകള്‍,
ആയിരം തളിരുകള്‍,
പൂക്കള്‍,പൂമ്പാറ്റകള്‍,
കായ്കള്‍, കിളികള്‍,
തണലും, കാറ്റും,
കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും,
അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും,
നാട്യമില്ലാത്ത ആയിരം നന്മകളും..!എന്നാല്‍ ഒരോ വാക്കിനുള്ളിലും;
വിദ്വേഷത്തിനും, വിരിഞ്ഞുമുറുകലുകള്‍ക്കും പകരം,
കുറ്റങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം,
സ്‌നേഹവും,...
വി.കെ. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ്
മഹാത്മാഗാന്ധി സര്‍വകലാശാല ജീവനക്കാരുടെ കലാ- സംസ്കാരിക സംഘടനയായ സംസ്കാര ഏര്‍പ്പെടുത്തിയിട്ടുള്ള വി.കെ. ഉണ്ണികൃഷ്ണന്‍ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിനാണ് ഇപ്രാവശ്യത്തെ അവാര്‍ഡ്. 2013 മുതല്‍...
ഒരു പുനർജ്ജന്മം
വൈശാഖ് വി.പിഎന്റെ ഓർമകളിൽ,
ജീർണിച്ച മസ്തിഷ്കത്തില്‍,
തണുത്തുറഞ്ഞ ഞരമ്പുകളിൽ,
ചിതലെടുത്ത ഓർമകളിൽ,
നീ പിന്നെയും ജനിക്കുകയാണ്
ഞാൻ തൊടുമ്പോഴെല്ലാം
നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ
ഒടുവിൽ കണ്ടുമുട്ടിയത്
നിന്നെയായിരുന്നു.
ആദ്യമായി കണ്ടതൊന്നും
ഓർമിപ്പിക്കരുത്.
ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്.
ക്ഷതമേല്പികേണ്ടത്
എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ്
ഞാൻ ആകാശത്തിലേക്ക് പറന്നത്.
നീ തൊട്ടപ്പോഴാണ്
ഞാൻ വേരുറച്ചു പടർന്നത്.
നീ...
ഡയറികൾ ഒത്തു നോക്കുമ്പോൾ
ചീമഞാൻ അവിടെയെത്തുമ്പോൾ
അവരെല്ലാം രേഖകൾ തേടിയുള്ള
ഓട്ടത്തിനിടയിലായിരുന്നു.
ഓടിയിട്ടുമോടിയിട്ടും ഒന്നുമേ -
കണ്ടെത്താനാവാത്തവർ
കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക്
കീഴടങ്ങുന്നതിനായി നടക്കുന്നു.
വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്.
എവിടെ നോക്കിയാലും ശവങ്ങൾ മാത്രം,
ചോരയുടെ നാറിയ മണം.
ആരുടെയൊക്കെയോ നാവുകളെ
അറുത്തുമാറ്റി വഴികളിലെല്ലാം
ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്.
ഒരു കാലത്ത് ഇവിടെ നാവുള്ളവർ
ജീവിച്ചിരുന്നുവെന്ന...
പുനർവായനകൾ
കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും....
അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും
അതങ്ങനെയാണ്....
ഓരോ കാലത്തിലും...
കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ...
കഥകൾ മാറുകയില്ല...


