Homeസാഹിത്യം
സാഹിത്യം
ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ
(പുസ്തകപരിചയം)തസ്‌ലീം പെരുമ്പാവൂർഅടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ
കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം...
മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി
കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും...
നവമലയാളി സാംസ്കാരിക പുരസ്കാരം -2018 ആനന്ദിന്
കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാൻ നവമലയാളി മാഗസിന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന നവമലയാളി സാംസ്കാരിക പുരസ്കാരം - 18 ആനന്ദിന്. 2018 ജനുവരി 26-നു കുന്നംകുളം...
രാത്രികൾ പനിക്കുമ്പോൾ
കവിത
ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ
ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട്
അവിടെ,
നനഞ്ഞ തുണിയുമായി
ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും
മധ്യവയസിൽ എത്തിയ
ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം
ചേർന്നു കിടക്കുന്ന കണവന്റെ
ചിഹ്നം വിളികൾക്ക്
കാതു കൊടുത്ത അതെ മനസിന് പ്രായം
ഇരുപത് തികയാറായി
അതുകൊണ്ടാകാം
പത്തു തികയാത്ത മകന്റെ
മടുപ്പിൽ അവൾക്ക്...
ജലസ്മരണ
സൂരജ് കല്ലേരിഇപ്പോൾ
പെയ്തുപോയ മഴയിൽ
പറമ്പിലെ കുഴികളിൽ
ശ്വാസം കിട്ടാതെ
നിറഞ്ഞ്
കിടക്കുന്നു
വെള്ളത്തിന്റെ
ദേഹം.
നാവ് നീട്ടി
യാചിക്കുന്നുണ്ടത്
ഒരിണയെ
കൂടി
പെയ്തു കിട്ടാൻ
ഒരു മഴ
മാത്രം
പെയ്തൊഴിയുമ്പോൾ
കാത്തിരുന്ന്
ദാഹിച്ച്
മരിച്ചുപോകുന്നു
വെള്ളക്കെട്ടുകൾ..
ഇടയ്ക്കൊരു
പക്ഷി ഒരു തൂവൽ
കൊഴിച്ച് പറന്ന് പോയി
കലങ്ങിയ
ദേഹത്ത്
ഒരു തൊടൽ.
നീ
ചിലപ്പോൾ
എന്റെ ഉള്ളിലെ
മഴക്കുഴികളിലുണ്ടാവും
വറ്റിയിട്ടില്ല
ഉറപ്പാണ്
ഒറ്റയ്ക്കിരിക്കുമ്പോൾ
വെള്ളമിരുന്ന്
കാലിളക്കുന്നത് കേൾക്കാം
ആ പഴയ വെള്ളിക്കൊലുസ്
തന്നെ..
ദാഹിച്ച് ദാഹിച്ച്
നീ
നീരാവിയാകുന്നു
എനിക്കൊരു
കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
പ്രബന്ധരചനാ മത്സരം
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂണ് 12ന് കണ്ണൂർ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു. ബാലവേല വിരുദ്ധത പ്രമേയമാക്കി മലയാളത്തിലാണ്...
തുരുത്ത്
ശ്രീലക്ഷ്മി
ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ
എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ..,
ഇരു കരകളിൽ..,
ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ.
ചിലരോടങ്ങനെയാണ്..
മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..!
ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്.
അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും,
പല നിറത്തിലുള്ള പുഴുകളും
ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...
അഞ്ചാമത് KLF ന് വർണാഭമായ തുടക്കം
കോഴിക്കോട്: സംവാദങ്ങളുടേയും ആശയങ്ങളുടെയും നാലുപകലിരവുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. അഞ്ചാമത് കേരള സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംവാദത്തിലൂടെ മാത്രമേ...
ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട് – മന്ത്രി എ. കെ. ബാലൻ
ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ ശ്രീനാരായണ ഗുരു...
തുമ്പിയാവുമ്പോൾ
ഷാലു ജോമോൻചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി...


