Homeസാഹിത്യം

സാഹിത്യം

ഡോ. കെ. അയ്യപ്പപ്പണിക്കര്‍ സാഹിത്യപുരസ്‌കാരം അഖിലയ്ക്ക്

നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ സാഹിത്യ പുരസ്‌കാരം അഖിലയ്ക്ക്. 'സ്വപ്‌നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാര്‍ച്ച് അവസാനം നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും.റിവ്യൂ വായിക്കാം: https://athmaonline.in/swapnangal_neyyunna_penkutti/

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...

ഉടമസ്ഥർ

ഇഖ്ബാൽ ദുറാനിപ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല.വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ.ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും !ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in 

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

(ലേഖനം)നാഫിഹ് വളപുരംകലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ"വീടുവിട്ടു പോയവർ"കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ്...

വാക്കിനാല്‍ അടയാളപ്പെടുന്ന ഭയപ്പെടലുകള്‍

നിധിന്‍ വി.എന്‍.രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം എത്രയെത്രയോ കാലമായെങ്കിലും അല്പനാള്‍ മുമ്പിലെന്നപോല്‍ ജനലില്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം (മഴ- വിജയലക്ഷ്മി)‘ജീവിതം ചെന്നിനായകം നല്‍കിലും നീയതും മധുരിപിച്ചൊരത്ഭുതം’- തന്നെയാണ് വിജയലക്ഷ്മിയുടെ കവിതകള്‍. 1960 ഓഗസ്റ്റ് 2-നു...

പോക്കുവെയിൽ

സൈനബ് ചാവക്കാട്ഓടിത്തളർന്ന ഒരു പോക്കുവെയിൽ നരച്ച കണ്ണുകളെ വഴിയോരങ്ങളിലേക്ക് നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത കണ്ണുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ ഇടവഴികളിൽ ഉണങ്ങിയ കനവുകളുടെ പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ പരൽ മീനുകൾ ഊളിയിടുന്നത് .. പശിയടങ്ങാത്ത ചെറുമീനുകൾ മങ്ങിയ വെട്ടത്തെ ആശയോടെ തുറിച്ചു നോക്കുകയാണ് ..കടൽ താണ്ടാൻ പറന്ന പക്ഷികളെ കൊടുങ്കാറ്റ് പുറകോട്ട് വലിക്കുന്നു... നിർജീവമായ നീർത്തുള്ളികളെ മഞ്ചലേറ്റിയാണ് മേഘക്കീറുകളിൽ ചിലതൊക്കെ ദൂത് പോവുന്നത് ..മുമ്പ് കടൽക്കാറ്റ് കുടഞ്ഞിട്ട് പോയ അക്ഷരങ്ങൾക്കൊക്കെ അത്തറിന്റെ...

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...

സാംസ്കാരിക സംഗമമായി ഷൗക്കത്തിന്റെ പുസ്തക പ്രകാശനം

തിരൂര്‍: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനം തിരൂര്‍ നൂര്‍ ലെയ്ക്കില്‍ വെച്ചു നടന്നു. ഷൗക്കത്തിന്റെ സുഹൃദ് വലയത്തിലുള്ള ഒട്ടനേകം പേര് ഒന്നിച്ച പ്രകാശനച്ചടങ്ങ് സാംസ്കാരിക സംഗമമായിമാറുകയായിരുന്നു. നിത്യചൈതന്യയതിയുടെ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി...

ഹൃദയം

സൗദ അഹമദ്ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്.അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല.വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img