Homeസാഹിത്യം
സാഹിത്യം
കണ്ടം വഴി ഓടുമ്പോൾ
മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ
പോന്ന ഇടമാണോ കണ്ടം.
തോറ്റ് തുന്നം പാടി
വിയർത്തു വശംകെട്ട
വിളറി വെളുത്ത ബോധങ്ങൾക്ക്
ഓടിമാറാൻ പാതയൊരുക്കലല്ല
കണ്ടത്തിന്റെ കർമ്മം..
മുലച്ചിപറമ്പിൽ
ചോര പൊടിഞ്ഞു
മരിച്ച പെണ്ണിന്റെ
കോപക്കണ്ണീർ
വീണലിഞ്ഞ മണ്ണാണ്.
ഓളുടെ കെട്ടിയോൻ
കണ്ടപ്പന്റെ ആത്മബോധം
താളം ചവിട്ടിയ മണ്ണ്.
ചിറയോട് ചേർത്തുകെട്ടിയ
ചിരുകണ്ടന്റെ വിയർപ്പും
കറുത്ത രക്തവും
കൂടിക്കുഴഞ്ഞ...
തിരിച്ചറിവുകൾ
തോമസ് അബ്രഹാംഅവിടെ നല്ല മഴയാണത്രെ,
എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും.
ഇവിടെ കാറ്റടിക്കുന്നു,
ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ
ബസുദേബിനെക്കുറിച്ചോർത്തു
വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ്
അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം
വിരൽ കൊണ്ടു വലിച്ചവൻ
നിശ്വാസമുതിർത്തപ്പോഴാണ്
അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു
ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ
പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ്
അവനും...
ഹിജ്‌റ
ഹബ്റൂഷ്
തീവലയത്തിലൂടെ ചാടാനുള്ളൊരു
ക്യൂവിൽ നിന്നെന്നപോലെ
വെന്തകാലുകളുമായി
തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ
പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും
കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു
നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി
ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ
തൊലിയുരിയുന്ന ഒച്ചയിൽ
ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം
ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും
കുട്ടിക്കാലവും വഴികളും പുഴകളും
ഓണവും...
കടങ്കഥ
ശ്രീപാർവ്വതി എസ്.'കടം'
ആയിട്ടെങ്കിലും
കിട്ടീനെങ്കീ.....!
'കഥ'
ആവാതിരുന്നെങ്കീ....!
'കടം' തീരണ കാലംവരെ
പറയാൻ ഒരു
'കഥ' ആയേനെ....
.....................'കടം'
പറഞ്ഞോർക്കൊന്നും
ഒരു,
'കഥ'യില്ലായിരുന്നു...
'കഥ'
പറഞ്ഞോർക്കൊക്കെ
പറയാൻ ഒത്തിരി
'കടം'
ഉണ്ടായിരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
പര്യായപദങ്ങള്‍
ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...
എം ടി – തിരക്കഥാസുകൃതം
ഗിരീഷ് വർമ്മ ബാലുശ്ശേരിഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്....
ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല
ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള
നടവഴിയിൽ
തണൽ മരങ്ങളില്ല
തൊള്ള നിറയ്ക്കാൻ
ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ
ഉരുകുന്ന ആകാശം
വെളിച്ചം ഇരുളായി,
ഇരുളിന്റെ ആഴമളക്കാൻ
ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ
നിങ്ങൾ കൊണ്ടുപോയത്
വെറും തണലല്ല,
ഞങ്ങളുടെ ജീവവായുവിനെ,
കുടിനീരിനെ കൊടുത്ത്
ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ
പറഞ്ഞതു,
വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും
തുളസിക്ക് ഇറ്റുദാഹജലത്തിനായ്
കുപ്പിനീട്ടി കാത്തിരിക്കുന്നു നാം
വിപ്ലവം വിപ്ലവമെന്നു...
വരമ്പുകൾ
ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം
വകഞ്ഞു കെട്ടിയത്
ചാലൊഴുകീടുന്നവയെ
നടപ്പാതകളെ
പുൽച്ചെടി കൂട്ടങ്ങളെ
ചികഞ്ഞും പകുത്തും
എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും
അതിനു മീതെ വരമ്പുകളായ്
പണിപ്പെട്ട് കെട്ടിയ
വരമ്പുകളുമാ പെയ്ത്തിൽ
ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട്
അതേ ഓരത്ത് തന്നെ
വരമ്പിന്റെ രൂപം മാറി
കെട്ടിന്റെ മട്ടും മാറി
തലപ്പാവണിഞ്ഞ്
കണ്ണു മുറുകെ കെട്ടി
ചിതലരിക്കാതെ
കെട്ടി...
‘ദി വേര്‍ഡ്‌സ്മിത്ത്സിന്‍റെ ‘ നവംബര്‍ മീറ്റപ്
കോഴിക്കോട്: ദി വേര്‍ഡ്‌സ്മിത്ത്സ് ക്ലബ് കോഴിക്കോട് ചാപ്റ്ററിന്റെ നവംബര്‍ മാസത്തെ മീറ്റപ് സംഘടിപ്പിക്കുന്നു. മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഗാര്‍നെറ്റ് റസ്റ്റോറന്റില്‍ വെച്ച്, നവംബര്‍ 17ന് വൈകിട്ട് 3 മുതല്‍ 6 മണി വരെയാണ്...
കെ.എസ്.കെ.സ്മാരക യുവപ്രതിഭ കാവ്യപുരസ്കാരം (2017) ഡോ:കെ.എസ്.കൃഷ്ണകുമാറിന്.
കെ.എസ്.കെ.സ്മാരക യുവപ്രതിഭ കാവ്യപുരസ്കാരം (2017) 'പേടിയാകുന്നു ഇങ്ങനെ തനിയെ ഒരു പൂവായ് വിരിഞ്ഞു നിൽക്കാൻ' എന്ന കവിതയിലൂടെ ഡോ:കെ.എസ്.കൃഷ്ണകുമാറിന്. (മൂത്തുകുന്നം എസ്.എൻ.എം ട്രെയ്നിംഗ് കോളേജ് അസ്സിസ്റ്റന്റ് പ്രൊഫസർ, വിദ്യാഭ്യാസ പരിശീലന ഗവേഷണം ബസ്റ്റ്...


