Homeസാഹിത്യം

സാഹിത്യം

അനാഥമാകുന്ന റൂട്ട് മാപ്പുകൾ

മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥയെക്കുറിച്ച് ജോളി എ.വി എഴുതുന്നു.''കാലം എഴുത്തുകാരനെ വല്ലാതെ കുത്തി മുറിവേല്പിക്കുമെന്നും '' അത്തരത്തിലുള്ള തീഷ്ണമായ ആത്മ ക്ഷതങ്ങളിൽ നിന്നാണ് നല്ല കഥകൾ ഉണ്ടാകേണ്ടതെന്നും ആദ്യ...

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...

ലിറ്ററേച്ചര്‍ മീറ്റ്: ഷൗക്കത്ത് സംസാരിക്കുന്നു

കോഴിക്കോട്: 'സ്ട്രീറ്റ് ഓഫ് കാലിക്കറ്റ്' എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ലിറ്ററേച്ചര്‍ മീറ്റ്' സംഘടിപ്പിക്കുന്നു. 2007ലെ കേരള സാഹിത്യ അക്കാദമി ജേതാവും എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്താണ് പ്രസ്തുത വിഷയത്തില്‍ സംസാരിക്കാനെത്തുന്നത്. കോഴിക്കോട്...

യത്തീമിന്റെ നാരങ്ങാമിഠായി

പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും...

അച്ഛന്റെ കഥകളും മകളുടെ കവിതകളും പ്രകാശിതമാകുന്നു

പുതു എഴുത്തുകാരില്‍ ശ്രേദ്ധേയയായ ബിന്ദു ടിജിയുടെ പ്രഥമ കവിതാ സമാഹാരവും പിതാവ് ലാസര്‍ മണലൂരിന്റെ ചെറുകഥാ സമാഹാരവും പ്രകാശനത്തിനെത്തുന്നു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് ജൂണ്‍ 10ന് വൈകിട്ട് 3 മണിയ്ക്കാണ്...

പെന്‍ഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

പെന്‍ഡുലം ബുക്സ് ഏര്‍പ്പെടുത്തുന്ന പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014 ജനുവരി മുതല്‍...

എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാഹിത്യ രംഗത്തെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് എം മുകുന്ദന്‍ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കെ സച്ചിദാനന്ദന്‍, വൈശാഖന്‍, ഡോ. സുനില്‍...

തണലല്ല ഇലകളുടെ മഷി

അശോകന്‍ മറയൂര്‍നിന്നെയറിയിക്കാതെ ഒച്ചയുണ്ടാക്കാതെ തടങ്ങളിലെല്ലാം പോയിരുന്നു.● ഇലകളിലിരുന്ന് കറുത്തമഷി ചിതറിക്കിടക്കുന്ന മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.● അടുത്തായൊരുമരം. പൂക്കളെല്ലാം തറയിൽ വിതറിക്കിടക്കുന്നു അതിനു മീതേ കൊഴിഞ്ഞു വീഴും ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.● നടുരാത്രി തിരികെ വീട്ടിലെത്തി ആ ചൂടു മാറും മുമ്പ് നിനക്കൊരു കത്തെഴുതി സൂക്ഷിച്ചു . എഴുതിക്കൊണ്ടിരിക്കെ ആ കത്ത് എന്റെ ശബ്ദത്തിൽ കൂടെ സംസാരിച്ചുകൊണ്ടിരുന്നു. ആ കത്തിനി...

ആരോടും പറയാതെ

ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ നിന്നിലൂടെ ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ നേർത്ത സ്വപ്നമായി വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ നിന്നെ കവർന്നെടുത്ത് ആകാശത്തിനുമപ്പുറം പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു മഴത്തുള്ളികളായ് പെയ്ത് നിന്നെ നനയിക്കാറുണ്ട്...ആരും കാണാതെ, ആരും അറിയാതെ ജീവശ്വാസം പോലെ ചേർത്തു വയ്ക്കാൻ... നീ പോലും അറിയാതെ നീയുണ്ടാവും...

പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം

കാസര്‍ഗോഡ്: മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യു.പി സ്‌കൂളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ഒക്ടോബര്‍ 26ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ കെ.വി സജീവന്‍...
spot_imgspot_img