Homeസാഹിത്യം
സാഹിത്യം
അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി
ജിബിന്‍ എബ്രഹാംഞാനും അവളും
സംസാരിക്കുകയായിരുന്നു,
അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു
എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം.
ഉത്തരം പൂവിനോട്...അവൾ പോയി,
പൂവ് ചോദിച്ചു -
അവൾ പോയല്ലോ?
അവൾ പോയി,
പ്രണയം പോയില്ല.
പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് -
ആ പൂവ് പറിച്ചു,
അവളുടെ കൈയ്യിൽനിന്ന്...
ശ്രീജിത്ത് അരിയല്ലൂരിന്‍റെ പുതിയ കവിതാ സമാഹാരം ‘എർളാടൻ’ പ്രകാശനം
ശ്രീജിത്ത് അരിയല്ലൂരിന്‍റെ പുതിയ കവിതാ സമാഹാരം 'എർളാടൻ' പ്രകാശനം ചെയ്യുന്നു. കവിതയുടെ കാർണിവൽ മൂന്നാം പതിപ്പില്‍ വെച്ച് രണ്ടാം ദിവസം(മാർച്ച് 10 ശനി) രാവിലെ പത്ത് മണിക്ക് പട്ടാമ്പി ഗവ: കോളേജില്‍ വെച്ചാണ്...
ബുദ്ധനാവണം നിങ്ങൾ
മുഹമ്മദ് സഫ്വാൻഒരു നഗരം
നിശബ്ദമാക്കപ്പെടുന്നു..പടക്കോപ്പണിഞ്ഞ
അദ്യശ്യ കാവൽക്കാർ
നഗര വീഥികളിൽ റോന്തുചുറ്റുമ്പോൾ
നിറതോക്കിന്റെ ഗാഢാലിംഗനമേറ്റ്
വാക്കുകൾ ചോര തുപ്പുന്നു.
തെരുവിൽ മനുഷ്യൻ
ചിതറിത്തെറിച്ചു കിടക്കുമ്പോൾ
ഭയം
വ്യാധിയായി പടരുന്നു.മൗനം അലങ്കാരമാകുമ്പോൾ
ഒരു നഗരം നിശബ്ദമാക്കപ്പെടുന്നു.ബുദ്ധന്റെ ചിരിയിലുണ്ട്
ഒരു നിശബ്ദത;
സംഹാരത്തിന്റെ പ്രതീകം.കറുത്ത രാവുദിച്ചു വരുമ്പോൾ
ചെറുത്തു നില്പിന്റെ ശബ്ദം
ഒച്ചയില്ലാതെ കത്തിയമരുമ്പോൾ
ബുദ്ധനാവണം നിങ്ങൾ;
വധശിക്ഷക്കു...
യാത്ര
ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
ബഷീര്‍ എഴുത്തിലെ ‘തങ്കം’
(വായന)യാസീന്‍ പെരുമ്പാവൂര്‍ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക...
തുരുത്ത്
ശ്രീലക്ഷ്മി
ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ
എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ..,
ഇരു കരകളിൽ..,
ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ.
ചിലരോടങ്ങനെയാണ്..
മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..!
ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്.
അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും,
പല നിറത്തിലുള്ള പുഴുകളും
ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...
പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
നെടുമങ്ങാട്: പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014 മുതല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ ഡിസംബര്‍ 25-ന് മുമ്പ് ലഭിക്കണം. പിഎസ്...
തനിമ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്
തനിമ കലാസാഹിത്യവേദി കേരളയുടെ 2016 ലെ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്. ബാലസാഹിത്യത്തിലെ ഗദ്യകൃതി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ 'ചൊല്ലും ചേലും' എന്ന രചനയാണ് ഈ വർഷത്തെ തനിമ പുരസ്‌കാരത്തിന് അർഹമായത്. ഒ വി...
പാലക്കാട് പുസ്തകോത്സവം ആരംഭിച്ചു
പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മെയ് 25ന് പുസ്തകോത്സവം ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍...
കഥാർസിസ്
സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള
തുളയിലേക്ക് അറിയാതെ കൈകടത്തിയ
കാമുകന്റെ ലിംഗാഗ്രം പോലെ
ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ
മുറിച്ചു വിൽക്കുന്നിടത്ത്
ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക്
വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി
പെരുകുന്ന ലോകത്തിന്റെ
അനുകരണനോന്മാദങ്ങളെ
ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും
സമീകരിക്കുന്ന തുലാസുകൾക്കു
സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ
അവരുമൊരിക്കൽ
തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ
കാലിലെ...


