Homeസാഹിത്യം
സാഹിത്യം
നാല്‍പ്പത്
നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍,
ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍,
കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം
നിന്‍ സ്വരം
നിശബ്ദമായിക്കഴിയുമ്പോള്‍,
നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍,
നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...
ഇരുട്ട്
സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ
ഇരുട്ടുപറന്നുവന്ന്
മരക്കൊമ്പിലിരിയ്ക്കുന്നു.
മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ
പാടത്തുപരക്കുന്നു.
ചെറിയചെറിയ പേടികള്‍
ഈയ്യാംപാറ്റകളെപ്പോലെ
ഒറ്റയ്ക്കും കൂട്ടായും
പറന്നുവരുന്നു.
വെളിച്ചവും ഞാനും
കെട്ടിപ്പിടിയ്ക്കുന്നു.
ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു.
ഇരുട്ട്
ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു.
കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍
പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന
കണ്ണുകാണാത്ത പെണ്‍കുട്ടിയെ
നോക്കിനില്‍ക്കുകയാണൊരാള്‍.
അവള്‍ക്കുചുറ്റുമുള്ള ഇരുട്ട്
അയാളുടെ നോട്ടത്തെ
അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്.
ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ
അവള്‍ക്കുചുറ്റും വാലാട്ടിനടന്ന്
മോങ്ങിക്കൊണ്ട്
മടങ്ങുകയാണത്.
അവള്‍ക്ക്
അയാളെക്കാണാനാവാത്തതുകൊണ്ട്
അയാള്‍ക്ക്
അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...
സന്തോഷ് ജോഗി സ്മാരക നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാർത്ഥം സാപിയൻസ് ലിറ്ററേച്ചർ നൽകുന്ന പ്രഥമ 'സന്തോഷ് ജോഗി സ്മാരക നോവൽ പുരസ്കാര'ത്തിന് കൃതികൾ ക്ഷണിച്ചു. മുൻപ് പ്രസിദ്ധീകരിക്കാത്തതും മലയാളത്തിൽ എഴുതപ്പെട്ടതുമായ മൗലിക രചനകളാണ് അവാർഡിന്...
അമിതാവ് ഘോഷിന് ജ്ഞാനപീഠം
ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്. അറുപത്തിരണ്ടുകാരനായ അമിതാവ് ഘോഷ് വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം.ദി ഷാഡോ ലൈൻസ്, ദി...
അഭിനവ കൃഷ്ണോപദേശം
ആദിഷ ടി. ടി. കെ.ഒരു രഥം വേണം
അതിവേഗം പായുന്ന
രോമരാജിയില്‍ ചുഴികളുള്ള
വെളുത്ത രണ്ടശ്വങ്ങളും.
അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്.
വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ.
ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ.
ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...
ഒറ്റച്ചോദ്യം
കെ എസ് കൃഷ്ണകുമാർനേരത്തെയെത്തി.
താക്കോൽ
അവളുടെ കയ്യിലാണ്.താഴിട്ട് പൂട്ടിയ പടിവാതിലഴികൾ
പിടിച്ചങ്ങനെ
നിൽക്കുമ്പോൾ
പൊടുന്നനെ
തെറിച്ചുപോയി
ചിന്തയുടെ
ഒരു ചുഴലിയിൽ
വർഷങ്ങൾ
മുന്നിലേക്ക്.വീടിനുമുന്നിൽ
അന്യനായി
ആത്മാവായി
വന്നു നിൽക്കുന്നതുപോലെ,
അകത്തേക്ക്
കടക്കാനാകാതെ
ജീർണ്ണിച്ച
ചീർത്ത
ചിതലരിച്ച
വീടും
മുറ്റവും
ഓർമ്മകളും
മണങ്ങളും
തിങ്ങിനിറഞ്ഞ്
നനയ്ക്കാതെ
ഉണങ്ങിപ്പോയ ചെടികളും
പുരപ്പുറത്തോളം
വളർന്ന് അധികാരം കാണിച്ച് ചുറ്റുമുലാത്തുന്ന പുല്ലുകളും
മദ്യപിച്ച് നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും
കാലടികൾ വറ്റിയ മുറ്റവും
അക്കാലമത്രെയുമടിച്ച
ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ
ചുമരുകൾക്കുള്ളിലെ അസ്ഥികൾ
നിഴലിക്കുന്ന വീടും
കാറ്റ് കൊന്നിട്ട
ഓലപ്പട്ടകളും
മരക്കൊമ്പുകളും
പട്ടടപ്പുതപ്പിട്ട്
രക്തം വാർന്ന ഞരമ്പുകൾ...
തത്വമസി
മനീഷ് നരണിപ്പുഴഅന്ന്
വല്ലാത്തൊരരാജകത്വത്തിലേക്ക്
പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച
യാത്രാവഴികളെല്ലാം
മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ
എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും
എവിടേക്കോ കാടുകയറി
ഏതോ ബോധി വൃക്ഷ തണലിൽ
ശാന്തനാവാൻ ശ്രമിക്കും
അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ
കളിയാക്കുന്ന ഉയിർ പോലെ
പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ
തോൽക്കാനാവാതെ
നിന്നിലേക്ക്...
രണ്ടു കവിതകള്‍
ജിബിൻ കോട്ടുമലപ്രേതംപുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോള്‍
ശങ്കരേട്ടനാണ് ആദ്യം കണ്ടത്...
നിയമസഭയുടെ പ്രധാന കവാടത്തില്‍
വെള്ളപുതച്ചൊരു രൂപം-
മിന്നായംപോലെ,
ഖജനാവിനടുത്ത് പാറാവുകാരനും
കണ്ടത്രെ...!
ഒരൂന്നുവടികൂടി ഓര്‍ത്തെടുത്തു അയാള്‍,
അമ്പലനടയില്‍
ആക്രോശിച്ചിട്ടിറങ്ങിപ്പോയ-
കണ്ണട വച്ച മൊട്ടത്തലയനെ
രാമന്‍നമ്പൂതിരിയും വിസ്തരിച്ചു...
കോടതി വരാന്തയിലൊക്കെ കാര്‍ക്കിച്ചു-
തുപ്പി വച്ചിടുണ്ട്..
രക്തസാക്ഷി മണ്ടപത്തില്‍ -
ചെമ്പരത്തി കൊണ്ടര്‍ച്ചന ചെയ്തു
പരിഹസ്സിച്ചതായും കണ്ടു ..
ഒറ്റമുണ്ട്,
ഊന്നുവടി,
മൊട്ടത്തല,
കണ്ണട..
മണംപിടിച്ചു...
തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: രചനകള്‍ ക്ഷണിച്ചു
തിരൂര്‍: തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നു വരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്.പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെയും കഥകളുടെയും...
ബോഗൺ വില്ല
മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും
വരണ്ടുപോയൊരു പൂവ്
മഷി പടരാതെയെത്ര കവിതകളായ
കടലാസുതോട്ടം
പ്രിയനേ...
എനിക്കൊരാഗ്രഹമുണ്ട്
ഈ പിറന്നാളിന്
അടുത്ത വിവാഹ വാർഷികത്തിന്
പിന്നെയെന്റെ രോഗശയ്യയിൽ
ഒടുവിലെന്റെ ഖബറിടത്തിൽ
ബോഗൺവില്ലപ്പൂക്കളാൽ
മാല തുന്നണം
കൂട നിറയെ ഭാരമില്ലാത്ത
മണമില്ലാത്ത
ഏറ്റവും സുന്ദരിയായ പൂവേ,
നിന്നെമൂടി നിറയണം
അടുത്ത വരവിന് തല നിറയെ
ചൂടി നടക്കണം
ഏറ്റവും അപേക്ഷയായി പറയുന്നു
എന്നെയറിയുന്നവനേ,
മുല്ലകളാൽ...


