Homeസാഹിത്യം
സാഹിത്യം
വെളിച്ചമായീടണം ഞാൻ
ഫാത്തിമാബീവിഇരുളിടങ്ങളില്‍
വഴിയറിയാതെന്നോണം
നടന്നുനീങ്ങുമ്പോള്‍
വെളിച്ചമാകുന്ന
നിലാവാകേണം.
രാത്രിയിലറിയാതെ നിദ്രയിലേക്ക്
വഴുതുമ്പോള്‍
കൂട്ടിനായെത്തുന്ന
സ്വപ്‌നങ്ങളാകേണം.
ചിന്തയിലാശയം തിങ്ങി
എഴുതാനിരിക്കുമ്പോള്‍
മഷിതീര്‍ന്ന പേനയ്ക്ക്
പകരമായെത്തുന്ന പെന്‍സിലാകേണം.
വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം
വിങ്ങുമ്പോള്‍
ചെറുപുഞ്ചിരിയാൽ
ചാരത്തണയുന്നൊരു സഖിയാകേണം.
മഴത്തുള്ളിയായ് പെയ്തു
ഭൂമിയെന്ന കാമുകിയെ
ആര്‍ദ്രമായ് ചുംബിക്കും
നീലാംബരമാകേണം.
പാതയിലെല്ലാം കാണുന്ന
മുള്ളിന്നുമപ്പുറം
പൂന്തോട്ടമുണ്ടെന്നു
പഠിപ്പിച്ചോരമ്മയാകേണം.
ജീവിതത്തിലേ-വര്‍ക്കും
വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
കടലും കച്ചവടവും കാതലും
വായന
ഡോ. കെ എസ് കൃഷ്ണകുമാർ
സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...
യാത്രകൾക്കിടയിൽ
ധന്യ വേങ്ങച്ചേരി കടൽ കണ്ട്
കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച്
മഞ്ഞിച്ച നിലാവിൽ
രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..സ്നേഹം കൊണ്ട്
വീർപ്പുമുട്ടിച്ചില്ല
പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.കണ്ണെടുക്കുന്ന
കടലോളം
മണൽ തരികളിൽ
അടർന്ന ചിപ്പികൾ പുഴ്ത്തി
തിരിച്ചകലും പോലെ
നമ്മളാ മണൽ കുഴികളിൽ
ആണ്ടു പോകുന്നു.അവിടെ ഏറ്റവുമാഴത്തിൽ
എന്റെ പേരിനൊത്ത്
നിന്റെ പേരു ചേർത്തെഴുതി
എന്റെ...
‘സി. അയ്യപ്പന്റെ കഥകള്‍’ സമ്പൂര്‍ണപതിപ്പിന്റെ പ്രകാശനം
സി.അയ്യപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പുസ്തകമാവുന്നു. 'സി. അയ്യപ്പന്റെ കഥകള്‍' എന്ന പേരില്‍ ആമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മെയ് 19 ന് വൈകിട്ട് 3 മണിയ്ക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ വെച്ച് ...
ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം
വടകര: വേദി, സംഘാടക സമിതി എന്നിവയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നിരുന്ന ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം. നേരത്തെ നിശ്ചയിച്ചത് ഫെബ്രവരി 3 ശനി മുതല്‍ നടക്കും എന്നായിരുന്നു....
രാത്രിയുടെ ഭൂമിശാസ്ത്രം വേറെ
സുബിന്‍ ഉണ്ണികൃഷ്ണന്‍രാത്രിയുടെ ഭൂമിശാസ്ത്രം വേറെ
എന്നും ഞാനെന്റെ വീട്ടിലേക്കുള്ള ഇടവഴി തെറ്റുന്നു..
ഒരൊറ്റയടിപ്പാതയിലൂടെ നടന്ന്
കെട്ടിപ്പോയ കാമുകിയുടെ,
അമ്മയുടെ അസ്ഥിമാടത്തിലെത്തുന്നു.
അവരില്‍ നിന്ന് അവളുടെ മാറിലെ
അര്‍ബ്ബുദത്തെപ്പറ്റി കേട്ട്
എന്റെ ചുണ്ടു വറ്റുന്നു.'അവളുടെ കെട്ടിയോന്‍ തല്ലുമോ?'
ഞാന്‍ ചോദിക്കും
'എത്ര കുഞ്ഞുങ്ങളുണ്ട്?'
ഞാന്‍ ചോദിക്കും
'മരിച്ചാല്‍ അവളെ ഇങ്ങോട്ട്...
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം
തിരുവന്തപുരം: എ.കെ.ജി.സി.ടി-യുടെ(അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ്) 61-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ മുഖപത്രമായ സംഘശബ്ദം ഏര്ടപ്പെടുത്തുന്ന പുരസ്‌കാരത്തിന് കോളേജ്(പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികളില്‍നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത എന്നീ വിഭാഗത്തിലാണ്...
ടി.എം.കൃഷ്ണയ്ക് ഇന്ദിരാഗാന്ധി പുരസ്കാരം
ന്യൂഡൽഹി : വിഖ്യാത കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണക്ക് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പുരസ്കാരം സമ്മാനിക്കും.
ദേശീയോദ്ഗ്രഥനത്തിന് നൽകിയ സംഭാവനകളുടെ പേരിലാണ് 10 ലക്ഷം രൂപയുടെ പുരസ്കാരത്തിന്...
ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത
മനുകൈരളിഒരിയ്ക്കൽ
ഞാനൊരു കവിയാകും.
മരണമെഴുതി
വിടരുന്ന
കരവിരുതിൽ
നിങ്ങളെന്നെ
നിശബ്ദമായി വായിച്ചു
തുടങ്ങും.
വരികളാകെ
ആത്മാഹൂതിയ്ക്കു
തുനിയുന്നവന്റെ
വെപ്രാളങ്ങളാവും.
അത്രമേൽ
ജീവിയ്ക്കാൻ
കൊതിച്ചിരുന്നിട്ടും
മരിച്ചുപോകേണ്ടി
വരുന്നവന്റെ
ഗതികേടിനെക്കുറിച്ചുള്ള
സൂചനകൾ
നിങ്ങൾ കണ്ടെടുക്കും.
ആത്മഹത്യക്കുവേണ്ടി
അവൻ
പെരുവിരലിൽ
നഖം നീട്ടി വളർത്തിയിരുന്നുവെന്നു
കവിത
നിങ്ങളോട് കഥ പറയും.
കൊരവള്ളിയിൽ
പെരുവിരൽ കുത്തിയിറക്കി
മോക്ഷമില്ലാത്തൊരു
മരണം
സ്വയം വരുത്തുന്നൊരു
വീരയോദ്ധാവാണ്
താനെന്നു
പിറുപിറുക്കുന്നൊരു
കിറുക്കനെ
നിങ്ങൾ
കണ്ടെടുക്കും
നീണ്ടു മെലിഞ്ഞ
അവന്റെ ഉടലിനു മീതെ
നിങ്ങൾ
എഴുതിത്തെളിയാത്ത
പൊട്ടക്കവിയെന്നും
ജീവിയ്ക്കാനറിയാത്ത
കോമാളിയെന്നും
നീട്ടിയെഴുതി
ഒപ്പുവയ്ക്കും.
ഒക്കെയും
അവസാനിച്ചുപോയൊരുവന്റെ
അത്രമേൽ
നിരാശാഭരിതമായൊരു
കവിതയെ
വായിക്കാൻ
തയ്യാറുള്ളവർ
ഇനിയുമുണ്ടോ
എന്നൊരന്വേഷണം
അന്തരീക്ഷത്തിലാകമാനം
അവശേഷിച്ചുകൊള്ളും.
എന്റെ കവിത
നട്ടപ്പിരാന്തത്തിന്റെ
തീരാത്ത
ചങ്ങലമുറിവാണെന്നു
പിന്നെയും
പിന്നെയും
നിലവിളിയ്ക്കും
നിങ്ങൾ കേട്ടാലുമില്ലെങ്കിലും.
ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )
പ്രസാദ് കാക്കശ്ശേരിമലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ''എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന'' ഒരു കവിയുടെ വാഗർത്ഥ നിറവുകൾ...


