Homeസാഹിത്യം
സാഹിത്യം
അവൾ
ആര്‍. സംഗീതപ്രണയിക്കപ്പെടാത്തവളെ
പെട്ടെന്ന് തിരിച്ചറിയാം
ലോകം മുഴുവൻ
ഉറങ്ങുമ്പോഴും
തോർച്ചകളിൽ ഇലഞെട്ടിൽ
വീണ് ചിതറുന്ന
മിന്നാമിന്നി വെട്ടങ്ങൾ പോലെ
മുനിഞ്ഞു കത്തുന്ന
ഒറ്റവെളിച്ചമുള്ള മുറി
അവളുടെയാണ്....തിരക്കുള്ളയിടങ്ങളിൽ
അവൾക്ക് മാത്രം
കണ്ടെത്താൻ കഴിയുന്ന.,
ആന്തലോടെ നുഴഞ്ഞു കയറി
ഉടലൊളിപ്പിക്കാൻ കഴിയുന്ന
ചെറുതുരുത്തുകൾ ഉണ്ടാവും
ചുറ്റുമുള്ള
കോർക്കുന്ന വിരലുകളെ
ചുണ്ടുകളുടെ രാജ്യങ്ങളെ
കണ്ണുകളുടെ പതാകകളെ
നിഴൽ വീഴാത്ത
പീലികൾക്കിടയിൽ നട്ടുവയ്ക്കുംമരണം റിഹേഴ്സൽ ചെയ്‌തെടുക്കുന്ന
കളികളിൽ ഏർപ്പെട്ടിരിക്കുന്ന
ഓർമ്മകളുമായുള്ള
മൽപ്പിടുത്തങ്ങളാണ്
രാത്രികൾ
ഗ്രൂപ്പ്...
രണ്ടു കവിതകള്‍
കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും
ജീവിതം പോലെ
പരപ്പാര്‍ന്ന കടലിന്റെ
സ്വപ്‌നങ്ങള്‍ കുറുക്കി
കുറുക്കി
തുടങ്ങുമ്പോഴാണ്
ഉപ്പിന്റെ രുചിയറിഞ്ഞതും
എന്റെ ശരീരം പല
വിപ്ലവങ്ങൾക്ക്
സന്നദ്ധമായിത്തുടങ്ങിയതും.
................................................................വെള്ളം ചേര്‍ത്ത് കുഴച്ച്
മയപ്പെടുത്തുമ്പോഴും മധുരം
ചേര്‍ത്തെന്നെ
ലഹരിപിടിപ്പിച്ചപ്പോഴും
നിനക്കാവശ്യമായ
പരുവത്തിലാക്കി
മാറ്റിയെടുത്തപ്പോഴും
എണ്ണയില്‍
മുക്കി കുളിപ്പിച്ച്
കയറ്റുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നതേയില്ല
നിന്റെ രുചി ഭേദങ്ങളെ
തൃപ്തിപ്പെടുത്താനാണ്
ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
വെളിച്ചം…
കവിത
കവിത.എച്ച്
ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം....
സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ
ചിറകുകൾ വച്ചേക്കാം..
എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന്
നിത്യമോഹിനിയാം പ്രതിമയുണ്ടാകാം....
ചെരുപ്പടിക്കുള്ളിൽപ്പെട്ടു -
രഞ്ഞ പ്രാണികൾ തൻ
മൗനങ്ങളിവിടെ വാചാലമാകാം....
വെളിച്ചമെടുത്തൊളിക്കുന്ന
പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം......
ദൂരെയിപ്പോഴും അവിടം
മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
അമിതാവ് ഘോഷിന് ജ്ഞാനപീഠം
ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്. അറുപത്തിരണ്ടുകാരനായ അമിതാവ് ഘോഷ് വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം.ദി ഷാഡോ ലൈൻസ്, ദി...
വി എസ് നയ്പാൾ അന്തരിച്ചു
ലണ്ടന്‍: ഇന്ത്യൻ വംശജനായ വിഖ്യാത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം.
1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചഗ്‌വാനാസിലാണ് നയ്പാളിന്റെ ജനനം.
1957ല്‍...
‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ : രണ്ടാം പതിപ്പ് വായനക്കാരിലേക്ക്
ഹിമാലയ തടങ്ങളിലൂടെയും പഞ്ചനദീതടങ്ങളിലൂടെയും ലൂഷായി കുന്നുകളിലൂടെയുമുള്ള സഞ്ചാര അനുഭവസ്മൃതികൾ കോർത്തിണക്കി, കാലിക്കറ്റ്
യൂനിവേഴ്സിറ്റി മുൻ ഡപ്യൂട്ടി രജിസ്ട്രാർ ടി എം ഹാരിസ് രചിച്ച
'ചിനാർതടങ്ങളും ദേവദാരുമരങ്ങളും' എന്ന സഞ്ചാരകൃതിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം ഇന്ന് (ആഗസ്റ്റ്...
നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി
ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...
കർക്കിടകവാവ്
പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ
നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി....
പിതൃക്കൾക്കുനീട്ടുമ്പോൾ...
നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന്
അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ...
നമ്മൾ തീർത്തും അപരിചിതരായിരുന്നു..!
നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്,
അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ
ഓർമ്മയുദിചില്ലയിരിക്കാം...
പണ്ട് അതെ...
‘വിശുദ്ധ കേളൻ’ പ്രകാശനം ചെയ്തു
കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിനോയ് വരകിലിന്‍റെ 'വിശുദ്ധ കേളൻ' എന്ന നോവൽ കവി പി.കെ ഗോപി സുപ്രഭാതം മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് കിംഗ് ഫോർട്ട്...
അമ്മയെന്ന രാജ്യത്ത് പൗരത്വമില്ലാതാവുന്ന കുഞ്ഞുങ്ങൾ
കവിത
അജേഷ് നല്ലാഞ്ചിജീവിതത്തിന്റെ
ഏത് ഘട്ടത്തിൽ വേണമെങ്കിലും
അഴിച്ച് മറ്റാനാവുന്ന
വേഷപ്പകർച്ച മാത്രമാണ്
അമ്മച്ചമയംഉപേക്ഷിച്ചു പോവുക
എന്ന നീതി നൽകാമായിരുന്നു
ജീവനെടുക്കുകയെന്ന
പൗരാണിക പരിഹാരത്തെ
മറികടക്കാമായിരുന്നുപേറിയതിന്റെ
പെറ്റതിന്റെ
പോറ്റിയതിന്റെ
ശിഷ്ടമല്ല
കുഞ്ഞിന്റെ തിരിച്ചറിയൽ രേഖഅമ്മ
നിർണയിക്കുന്നതല്ല
കുഞ്ഞിന്റെ
പൗരത്വം.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...


