Homeസാഹിത്യം
സാഹിത്യം
കടലും കച്ചവടവും കാതലും
വായന
ഡോ. കെ എസ് കൃഷ്ണകുമാർ
സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...
(കവിത)
തെൽമ ഗോപാൽപ്രണയം
ഇന്നലെ കണ്ണുനിറച്ചു
കൊണ്ട് ഓടിപ്പോയി.
ഒരു കൊച്ചു
ബാലികയെപ്പോലെ.
മുഷിഞ്ഞ ഉടുപ്പും
കീറിയ പാദരക്ഷയുമുള്ള
ഒരു കൊച്ചുബാലിക.
ശരിയാണ്
ഞാൻ സ്വാർത്ഥനായിരുന്നു.
പരിചരിക്കാഞ്ഞത്
എന്റെ തെറ്റ്.
എന്നാലും
നീയില്ലെങ്കിൽ
വിധിയുടെ പൊള്ളുന്ന
വെയിലിൽ
വാടിക്കരിഞ്ഞു പോവില്ലേ?
തിരിച്ചു തരില്ലേ
നിന്റെ മന്ദഹാസത്തിന്റെ
ശീതളഛായ
കഥ- കവിത രചന മത്സരം
മണ്ണാര്‍ക്കാട്: റൈറ്റേഴ്‌സ് ഫോറവും എം ഇ എസ് കല്ലടി കോളേജും പൊതുജനങ്ങള്‍ക്കായി കവിത- കഥ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'പ്രളയാനന്തരം' എന്നതാണ് വിഷയം. സൃഷ്ടികള്‍ ഒക്ടോബര്‍ 23-ന് മുമ്പായി സി. കെ. മുഷ്താഖ്,...
മഷി വറ്റിയ പേനകൾ
അഖിൽ രാജ് ഒ. എം.ആത്മഹത്യയായിരുന്നു...
തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി.
അവസാനവാക്കിലെത്തുമ്പോഴേക്കും
ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം. നിന്റെയും വിരലുകളുടെ പ്രണയത്തിൽ,
ആലിംഗനത്തിൽ,
പെറ്റു പോറ്റിയതെത്ര വരികൾ വരകൾ. മുലയിടുക്കുകളുടെ വ്യാസം അളന്ന്
കടലാസിൽ എഴുതി പിടിപ്പിച്ച...
കല്ലിനെപ്പറ്റിയുള്ള കവിതകൾ
രഗില സജി
1.
പുഴയിൽ നിന്നും
കിട്ടിയ കല്ലിൽ
മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്.
ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും
ആകാശത്തിന്റെ ഛേദവും
ഭൂമിയുടെ
കണ്ണാടിച്ചിത്രവുമുണ്ട്.
2
ഒഴുക്കിൽ മിനുസപ്പെട്ട് പോയ
കല്ലിൽ ഞാൻ
നദിയുടെ പേര് തിരഞ്ഞു
നമ്മൾ കുളിച്ചതിന്റെയും
ആഴത്തിൽ
കെട്ടിപ്പുണർന്നതിന്റെയും
ഓർമ്മയല്ലാതൊന്നും കണ്ടില്ല.
3.
വീടിന്റെ തിണ്ണയിൽ
നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി
കല്ലുകൊണ്ടുള്ളതാണ്
ചുമരിൽ നിന്നും കളിക്കിടയിൽ
ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ
ആഗിരണം ചെയ്തപ്പോൾ
എത്ര...
നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?
charles bukowski യുടെ So you want to be a writer? എന്ന കവിത.
വിവർത്തനം : സനൽ ഹരിദാസ്
സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത്
ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ,
അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും
വായ്ക്കകത്തു നിന്നും...
പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….
ആദിൽ മഠത്തിൽ1
സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക്
അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ
മൊബൈൽ റിംങ് ചെയ്യുന്നു.വിദൂരതയിൽ നിന്നുള്ള
അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ
ജനൽ വെളിച്ചത്തിൽ
മുറിയിലെ ഇരുട്ടു നുരമ്പുന്നു.നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.2
ഇരുണ്ട ഗർത്തത്തിൽ
വീണൊടുങ്ങി ഉറക്കം.
പുലരുന്നതും കാത്ത്
കിടക്കുമ്പോൾ -അഗാധതയിൽ നിന്നും
കേൾക്കുന്നു
അവളുടെ നിലവിളി.വെളിച്ചത്തിന്റെ കണ്ണുകൾ
ജനാലയിലൂടെ തുറിച്ചു നോക്കവെ.3
പതിഞ്ഞ കാലടികൾ
തണുത്ത...
ഒ.എന്‍.വി സ്മൃതി
പയ്യന്നൂര്‍: പുരോഗനമ കലാസാഹിത്യ സംഘം ഒ.എന്‍.വി സ്മൃതി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 8 വ്യാഴം വൈകിട്ട് 3.30 ന് പയ്യന്നൂര്‍ ഷേണായി സ്ക്വയറില്‍ വെച്ചാണ് പരിപാടി. ശ്രീജിത്ത് അരിയല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
നീയാണ് കാരണം
സലാം ഒളവട്ടൂര്‍നീ
പെയ്തിട്ടു പോയ
പുഞ്ചിരിയാണെന്‍റെ
കിനാവിന്‍റെ പുഴ
നിറച്ചൊഴുക്കിയത്നീ
അയച്ച
കല്യാണക്കുറിയാണെന്‍റെ
ഉള്ളിന്‍റെയുള്ളിലൊരു
ഇരമ്പുന്ന സാഗരം
പണിതിട്ട് പോയത്നീ
തന്നയോര്‍മകാളാണെന്‍റെ
ഏകാന്തതയുടെ തീരത്തെ
തിരയടിച്ചുണര്‍ത്തിയത്നീ
മറന്ന വാക്കാണെന്‍റെ
മോഹ പക്ഷികളാകാശം
തൊടാതെയിറങ്ങി...
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in


