Homeസാഹിത്യം

സാഹിത്യം

ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍

വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്. ശൂന്യതയിലേക്ക് ചാടുമ്പോള്‍ മുകളിലേക്കുയര്‍ത്തുന്ന അദൃശ്യമായ ചരടാകും. സൂഫിനൃത്തംപോലെ കറങ്ങിത്തിരിയുമ്പോള്‍ നിന്നിടം ശൂന്യമെന്ന് കബളിപ്പിക്കും.. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുവാനുളള ശ്രമത്തെ പിന്‍മാറ്റമെന്ന് തെറ്റിധരിക്കരുതെ ഞാന്‍ നീയാകുവാനുളള പരിശ്രമത്തിലാണ് നീയാണ് വസന്തമെന്നെഴുതി മിഴിവാതില്‍ പാതിയടയ്ക്കും. ഗ്രീഷ്മത്തിലേക്കൊരു ചാല് വരച്ച് നിന്നെയൊരു നദിയായ് ഒഴുക്കിവിടും. തുടക്കം എവിടെ ..? എന്നുളളത് വിദൂരമായ ഓര്‍മ്മയില്‍ ഒടുങ്ങുംവരെ ഈ കളി തുടരും . നീ കാണാതെ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന കളിയില്‍ നമ്മള്‍ ''അദൃശ്യ''രാണ്. ..................ഏത്ര മുങ്ങിയാലും വീണ്ടും വീണ്ടും കയറി നിൽക്കുവാനൊരു കര...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

പോക്കുവെയിൽ

സൈനബ് ചാവക്കാട്ഓടിത്തളർന്ന ഒരു പോക്കുവെയിൽ നരച്ച കണ്ണുകളെ വഴിയോരങ്ങളിലേക്ക് നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത കണ്ണുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ ഇടവഴികളിൽ ഉണങ്ങിയ കനവുകളുടെ പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ പരൽ മീനുകൾ ഊളിയിടുന്നത് .. പശിയടങ്ങാത്ത ചെറുമീനുകൾ മങ്ങിയ വെട്ടത്തെ ആശയോടെ തുറിച്ചു നോക്കുകയാണ് ..കടൽ താണ്ടാൻ പറന്ന പക്ഷികളെ കൊടുങ്കാറ്റ് പുറകോട്ട് വലിക്കുന്നു... നിർജീവമായ നീർത്തുള്ളികളെ മഞ്ചലേറ്റിയാണ് മേഘക്കീറുകളിൽ ചിലതൊക്കെ ദൂത് പോവുന്നത് ..മുമ്പ് കടൽക്കാറ്റ് കുടഞ്ഞിട്ട് പോയ അക്ഷരങ്ങൾക്കൊക്കെ അത്തറിന്റെ...

മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം

മുതുകുളം: മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരത്തിന് വനിതകളായ എഴുത്തുകാരില്‍നിന്നും കൃതികള്‍ ക്ഷണിക്കുന്നു. 2015 മുതല്‍ 2018 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏത് സാഹിത്യ ശാഖയില്‍പെട്ട കൃതിയും പരിഗണിക്കും.കൃതിയുടെ നാലു കോപ്പി...

പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടി

കെ. സച്ചിദാനന്ദൻപതിമൂന്നുവയസ്സുള്ള ആണ്‍കുട്ടിയല്ല. പൂമ്പാറ്റകളെ മറക്കുവോളം അവള്‍ ദു:സ്വപ്നങ്ങളില്‍ മുങ്ങി മരിച്ചിട്ടുണ്ട് താരാട്ടുകളെ പിന്നിലാക്കി അവള്‍ ഇരുട്ടിന്റെ ഗുഹകളിലൂടെ കടന്നുപോയിട്ടുണ്ട്പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നാല്‍പ്പത്തിമൂന്നു വയസ്സുണ്ട് അവള്‍ക്കു നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും തിരിച്ചറിയാം അതിജീവനത്തിനായി നുണപറയുന്നത് തെറ്റല്ലെന്ന് അവള്‍ക്കറിയാം അവള്‍ക്കു യുദ്ധം ചെയ്യാനറിയാം, പല്ലുകൊണ്ടും പാട്ടുകൊണ്ടും. നിങ്ങള്‍ അവളുടെ ഉടലിലെ പനിനീര്‍മാത്രം...

ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഷൊർണൂർ : 2017 ലെ ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾക്ക് വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ തെരഞ്ഞെടുത്തു. കേവലം കലോപാസനയോ സാമൂഹ്യസേവനമോ ചെയ്ത് പേരെടുക്കാൻ മാത്രം ശ്രമിക്കുന്നവർക്കുള്ളതല്ല ഞെരളത്തിൻറെ പേരിലുള്ള പുരസ്കാരങ്ങളെന്നും മറിച്ച് സ്വന്തം പ്രവർത്തനമേഖലയിൽ...

(കവിത)

സ്മിത നെരവത്ത്ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള ശ്രമം നിർത്തി. അത് ഏകാന്തമായ മരുഭൂമിയിലൂടെയുള്ള ഒരലച്ചിലാണ്. ഒരു മരീചികയുടെ പ്രലോഭനം പോലും ഇല്ലാതെ, ദിക്കറിയാതെയുള്ള യാത്ര. അത് വഴുവഴുത്ത മലയിടുക്കിലൂടെ നിലയില്ലാതെയുള്ള കയറ്റമാണ്. താഴെ മഞ്ഞുവീണു പുകയുന്ന കൊല്ലികളുടെ നിശബ്ദ ക്ഷണം മാത്രം. ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള ശ്രമം നിർത്തി. മരിച്ചു പോകാനുള്ള എളുപ്പവഴികളിലൊന്നു...

എഴുത്തുകള്‍ ക്ഷണിക്കുന്നു

ദൃശ്യകലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, ചിത്ര പ്രദര്‍ശന വിശകലനങ്ങള്‍, സ്വന്തം കലയെ കുറിച്ചോ കലാജീവിതാനുഭവങ്ങളെ കുറിച്ചോ ഉള്ള എഴുത്തുകള്‍ എന്നിവ ചിത്ര വാര്‍ത്തയിലേക്ക് അയക്കാം. കൂടാതെ വായനക്കാര്‍ക്ക് തങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും എഴുതാനും അവസരമുണ്ട്....

എം.ടി.നാരായണൻ നായർ അന്തരിച്ചു

എം.ടി.വാസുദേവൻ നായരുടെ ജ്യേഷ്ഠനും എഴുത്തുകാരനുമായ എം.ടി.നാരായണൻ നായർ (88) അന്തരിച്ചു. പാലക്കാട് റെയിൽവേ ആശുപത്രിയിൽവച്ചായിരുന്നു മരണം. കുറച്ചു വർഷങ്ങളായി മകൾക്കൊപ്പം പാലക്കാടായിരുന്നു താമസം. കഥകളും വിവർത്തനങ്ങളും ഉൾപ്പെടെ 37 കൃതികൾ രചിച്ചിട്ടുണ്ട്. എം.ടി.വാസുദേവൻ...

പുസ്തകോത്സവം

ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി തൃശ്ശൂരില്‍ നടന്നു വരുന്ന പുസ്തകോത്സവം ഇന്ന് സമാപിക്കും.പുസ്തകോത്സവം മറ്റ് ജില്ലകളില്‍തിരുവനന്തപുരം: ഏപ്രില്‍ 27 മുതല്‍ 30 വരെ.കണ്ണൂര്‍: ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ.ഇടുക്കി:...
spot_imgspot_img