കവിത
യഹിയാ മുഹമ്മദ്
കടൽ.
കുഞ്ഞിനെ
കൈവെള്ളയിൽ കിടത്തി
കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.
വെള്ളത്തിൽ നീന്തുന്നത് പോലെ
എളുപ്പമല്ലല്ലോ കരയിലെ നീന്തൽ
കല്ലും മുള്ളും നിറഞ്ഞത് കൊണ്ട്
മേനിയാകെ ഉരഞ്ഞു പൊട്ടും.
കടൽ...
കവിത
യഹിയാ മുഹമ്മദ്
I
നിന്നെ ഓർക്കുമ്പോഴെല്ലാം
ഞാനൊരു ചക്കപ്പഴമാവും
എവിടെന്നില്ലാതെ
ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!
ചില മുരളലുകൾ മാത്രം
ബാക്കിയാവും
ചക്കപ്പഴം ഞെട്ടറ്റു വീഴും
II
നിന്നെ പ്രണയിക്കുമ്പോഴേക്കും
ഒരു...
കവിത
യഹിയാ മുഹമ്മദ്
ഓർമ്മയുടെ
വിഴിപ്പു ഭാണ്ഡങ്ങൾ
തെരുവിലെവിടെയോ വലിച്ചെറിഞ്ഞ്
കോൺസ്റ്റബിൾ കുട്ടൻപിള്ള
യാത്രയായി
അന്തിക്കള്ളിൻ്റെ
പാതി വെളിൽ
ഓർമ്മയുടെ വേതാളത്തേയും
തോളിലേന്തി
അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.
നഗരത്തിൻ്റെ വിളക്കുമരം
അടർന്നുവീണെന്ന്
മുതിർന്ന ഓഫീസറുമാർ
അനുശോചനമറിയിച്ചു.
നഗരമദ്ധ്യത്തിൽ...
കവിത
യഹിയാ മുഹമ്മദ്
അപ്പനിൽ നിന്ന്
എന്നിലേക്കും
അപ്പച്ചനിൽ നിന്ന്
അപ്പനിലേക്കും
കൈമാറിക്കിട്ടിയ
യാത്രാപേടകമാണ്
ഈ ചേതക്
സ്റ്റാർട്ടാവാൻ
ഇത്തിരി പണിയാണേലും
ഓടിത്തുടങ്ങിയാൽ
നൂലു പൊട്ടിയ പട്ടം പോലെ
പറന്നു തുടങ്ങും.
വീട്ടിൽ നിന്ന് സ്കൂളുവരെ
നീണ്ട വയലിൽ
പെരുമ്പാമ്പു പോലെ
വളഞ്ഞുപുളഞ്ഞ്...
കവിത
യഹിയാ മുഹമ്മദ്
ചിത്രീകരണം : മജ്നി തിരുവങ്ങൂർ
അതിശക്തമായ അടിയൊഴുക്കുള്ള
ഒരു കടലുടൽ
രണ്ടു ചുഴികൾ
കർണ്ണപടം.
കരയിലേക്ക് അലതല്ലിപ്പായും
പാൽനുരതിര
രണ്ടു കണ്ണുകൾ
ആഴക്കടൽപരപ്പിൽ
ഏകം
തുഴയില്ലാതെ
തുഴയുന്ന വഞ്ചിക്കാരൻ
ഇരുകൈകൾ
പരപ്പ്
രണ്ടു കാലുകൾ
നീലിമ
ഉടൽ.
മല തുള്ളിപ്പായുന്ന
പുഴയൊഴുക്ക്
അഴിമുഖപ്രവാഹം
നാസിക
അതിനിഗൂഢം
ഒരു വായഗർത്തം
നാവ്
പതിയിരിക്കുന്ന...
കഥ
അഭിനന്ദ്
ഒന്ന്
ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...
കവിത
മനീഷ
തോറ്റുപോയവൾ
കവിതയെഴുതുമ്പോൾ
കടലാസ്സിൽ വിഷാദത്തിന്റെ
കരിനീല മഷി പടരും
വരികളിൽ ക്ലാവ് പിടിച്ച
ജീവിതം പറ്റിനിൽക്കും.
കല്ലിലുരച്ചിട്ടും
ബാക്കി നിൽക്കുന്ന
വരാൽ ചെതുമ്പൽ കണക്കെ
നിരാസത്തിന്റെ പാടുകൾ
വരികളിലൊട്ടി നിൽക്കും.
അവളുടുക്കാൻ കൊതിച്ച
ചേല കണക്കെ...