HomeTHE ARTERIASEQUEL 50 FEEDBACK ISSUEസുരേഷ് കൂവാട്ട്

സുരേഷ് കൂവാട്ട്

Published on

spot_imgspot_img

സുരേഷ് കൂവാട്ട്

ബാല്യകാലത്തെ ഓർമകളും പ്രിയപ്പെട്ട ചില മുഖങ്ങളൊക്കെ മറന്നുതുടങ്ങിയെന്ന് തോന്നുന്നിടത്തുനിന്നും ഒരു പുസ്തകം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. നവ മാധ്യമങ്ങളിൽ എന്തെങ്കിലുമൊക്കെ കുത്തികുറിക്കും എന്നല്ലാതെ ഒരു പുസ്തക എഴുത്തിലേക്ക് നേരിട്ടെങ്ങനെ കടക്കും എന്ന ആശങ്കയുണ്ടായിരുന്നു. 18 ചെറുകഥകൾ അടങ്ങിയ “തേൻവരിക്ക” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങുമ്പോൾ എഴുത്തിൽ തുടക്കക്കാരൻ എന്ന എൻ്റെ ഉൾഭയം പാടെ മാറിയിരുന്നു. ‘ആത്മ” എന്ന രണ്ടക്ഷരത്തിൽ സൗഹൃദത്തിന്റെ കരുതലിന്റെ സ്നേഹത്തിന്റെ ആശ്രയമായി ഞാൻ അറിഞ്ഞു തുടങ്ങിയതാണ്. പുതിയ എഴുത്തുകളെ കുറിച്ചുള്ള ചർച്ചകളും മറ്റ് സമാനമായ വിഷയങ്ങളിലുള്ള സംശയങ്ങളുമായി ആത്മ എന്നും കൂടെത്തന്നെ ഉണ്ടായിരുന്നു.

തേൻവരിക്ക മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വി ആർ സുധീഷ് മാഷിൻറെ സാന്നിധ്യത്തിൽ വായനയുടെ ലോകത്തേക്ക് പ്രകാശനം ചെയപ്പെട്ടപ്പോൾ ആത്മയുടെ സ്വീകാര്യതയും ഈ രംഗത്തെ ഇടപെടലും എന്നിലെ തുടക്കക്കാരൻ അടുത്തറിയുകയായിരുന്നു. പ്രവാസത്തിലെ വിരസമായ ഏകാന്തതയെ എങ്ങനെ വായനയിലേക്കും എഴുത്തിലേക്കും ദിശമാറ്റാം എന്ന് സൗഹൃദം കൊണ്ട് ആത്മയോടൊപ്പമുള്ള ഓരോ നിമിഷങ്ങളും കാണിച്ചുതന്നു.

പ്രാദേശിക എഴുത്തുകാരെയും കലാകാരന്മാരെയും ഇത്രയേറെ പ്രോത്സാഹിപ്പിക്കുന്ന ആത്മഓൺലൈനും the arteria എന്ന പേരിൽ പ്രസിദ്ധീകരണം തുടങ്ങിയ പ്രത്യേക ഓൺലൈൻ മാഗസിനും അറിയപ്പെടുന്ന പല ഓൺലൈൻ മാഗസീനുകളോളം പ്രൊഫഷണൽ മുഖച്ഛായ കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന ആർട്ടിക്കിളുകളിലെ വ്യത്യസ്തത എന്റെയുള്ളിലെ വായനക്കാരനെയും അതിശയിപ്പിച്ചു കൊണ്ടേയിരുന്നു. എൻ്റെ രണ്ടാമത്തെ പുസ്തകത്തിന്റെ മുഖചിത്രം പ്രിയപ്പെട്ട എഴുത്തുകാരൻ പി സുരേന്ദ്രൻ മാഷ് നിർവഹിക്കുമ്പോൾ അതേ സമയം ആത്മയുടെ അമ്പതാം പതിപ്പും പുറത്തിറങ്ങുന്നു എന്നത് ഇരട്ടി സന്തോഷം തരുന്ന കാര്യമായി മാറുന്നു. ആത്മയുടെ എഡിറ്റോറിയൽ ടീമിനും ആത്മ ഓൺലൈൻ കൂട്ടായ്‌മയുടെ എല്ലാ അംഗങ്ങൾക്കും ഈ മേഖലയിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...