Homeസാഹിത്യം
സാഹിത്യം
‘പരദേശിയുടെ ജാലകം’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടന്നു. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന്...
പ്രണയം ഒരെലിയാണ്
ശ്രീകുമാർ കൃഷ്ണൻപ്രണയം ഒരെലിയാണ്;
കെട്ടിപ്പൊക്കിയ
കൊട്ടാരങ്ങളിൽ
നിന്നും
തെരുവിലെ
കുടിലുകളിലേക്കു
ജീവനും
കൊണ്ടിറങ്ങിയോടിയ
എലി.കൊട്ടാരങ്ങളിൽ
അതിനെ
കെണി വെച്ചു പിടിക്കുമ്പോൾ.,
കുടിലുകളിൽ അത്
തലങ്ങും വിലങ്ങും ഓടും,
വീട്ടുകാരനും
വീട്ടുകാരിക്കുമിടയിലെ
അതിരുകളെ കാർന്നു തിന്നും;ദുഖങ്ങൾക്കിടയിൽ
മാളം തീർത്ത് അതിനെ
പൊളിച്ചിടും.
നിരാശയുടെ ഉണക്ക മീനുകൾ
കട്ടു കൊണ്ടു പോകുംകണ്ണുനീർ മഴയിൽ
നനഞ്ഞിരിക്കുമ്പോൾ
ഇടയ്ക്കിടയ്ക്ക്
മാളങ്ങളിൽ നിന്ന് തല
വെളിയിലേക്കിട്ടു സാന്നിദ്ധ്യം ഓർമപ്പെടുത്തും.മനസ്സിന്റെ അടഞ്ഞ
അറകളിൽ കുഞ്ഞുങ്ങളെ
പെറ്റു കൂട്ടുംഎത്ര...
ലിറ്ററേച്ചര്‍ മീറ്റ്: ഷൗക്കത്ത് സംസാരിക്കുന്നു
കോഴിക്കോട്: 'സ്ട്രീറ്റ് ഓഫ് കാലിക്കറ്റ്' എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ലിറ്ററേച്ചര്‍ മീറ്റ്' സംഘടിപ്പിക്കുന്നു. 2007ലെ കേരള സാഹിത്യ അക്കാദമി ജേതാവും എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്താണ് പ്രസ്തുത വിഷയത്തില്‍ സംസാരിക്കാനെത്തുന്നത്. കോഴിക്കോട്...
ഉറക്കത്തിന്റെ പര്യായപദങ്ങൾ
കെ എസ് കൃഷ്ണകുമാർപ്രാർത്ഥിക്കാൻ
ഒന്നുമില്ലാത്തവൻ
വേഗം ഉറങ്ങിപ്പോകും.
നേരത്തെ ചെന്ന്
അനുഗ്രഹങ്ങളൊന്നും
വാങ്ങാനില്ലാത്തതിനാലാകാം
പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ
അന്നത്തെ
എല്ലാ കണക്കുകളും കൂട്ടിത്തീർന്ന്
ചിലർ ഉറങ്ങുമ്പോഴേക്കും
പാതിരാ കടന്നിരിക്കും,
നടുനിവർത്തുമ്പോഴേക്കും
പൂങ്കോഴി ഉണർത്തും,
ഉണരാനായി.പകുതിയിൽ
ഞെട്ടിയുണരുന്നവരുടെ
കാര്യമാണു ഏറ്റവും കഷ്ടം,
പിന്നെ ഒട്ടുമുറങ്ങാനാകാതെ
അവർ
പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും
ചാഞ്ഞും ചെരിഞ്ഞും
പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും
നന്നായി
ഉറക്കം അഭിനയിച്ചങ്ങനെ
കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്,
ഒരോളത്തിലങ്ങനെ
രാത്രിയുടെ മുകളിൽ
നേരം വെളുക്കും വരെ
അവർ പൊന്തികിടക്കും,
ബോട്ടിന്റെ പുക...
ജ്ഞാനപീഠ പുരസ്‌കാരം കൃഷ്ണ സോബ്തിക്ക്.
അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.
ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ...
കെ എസ് ബിമൽ സ്മാരക കാവ്യപുരസ്കാരം ഇ സന്ധ്യയ്ക്ക്
എടച്ചേരി - രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ് ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ 2020 ലെ കാവ്യ പുരസ്കാരത്തിന് ഇ സന്ധ്യ അർഹയായി. പതിനായിരം രൂപയും...
മടപ്പള്ളി കോളേജിൽ സാഹിത്യ ശില്പശാല
മടപ്പള്ളി ഗവ. കോളേജ് മലയാള വിഭാഗം അറുപതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാഗ്ഭടാനന്ദ വിദ്യാഭ്യാസ പദ്ധതിയുമായി ചേർന്ന് സംസ്ഥാനത്തെ കോളേജ് - സർവകലാശാല വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ സാഹിത്യ...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം. 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡി....
രണ്ടു കവിതകള്‍
കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും
ജീവിതം പോലെ
പരപ്പാര്‍ന്ന കടലിന്റെ
സ്വപ്‌നങ്ങള്‍ കുറുക്കി
കുറുക്കി
തുടങ്ങുമ്പോഴാണ്
ഉപ്പിന്റെ രുചിയറിഞ്ഞതും
എന്റെ ശരീരം പല
വിപ്ലവങ്ങൾക്ക്
സന്നദ്ധമായിത്തുടങ്ങിയതും.
................................................................വെള്ളം ചേര്‍ത്ത് കുഴച്ച്
മയപ്പെടുത്തുമ്പോഴും മധുരം
ചേര്‍ത്തെന്നെ
ലഹരിപിടിപ്പിച്ചപ്പോഴും
നിനക്കാവശ്യമായ
പരുവത്തിലാക്കി
മാറ്റിയെടുത്തപ്പോഴും
എണ്ണയില്‍
മുക്കി കുളിപ്പിച്ച്
കയറ്റുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നതേയില്ല
നിന്റെ രുചി ഭേദങ്ങളെ
തൃപ്തിപ്പെടുത്താനാണ്
ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
ഇരുട്ട്
സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ
ഇരുട്ടുപറന്നുവന്ന്
മരക്കൊമ്പിലിരിയ്ക്കുന്നു.
മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ
പാടത്തുപരക്കുന്നു.
ചെറിയചെറിയ പേടികള്‍
ഈയ്യാംപാറ്റകളെപ്പോലെ
ഒറ്റയ്ക്കും കൂട്ടായും
പറന്നുവരുന്നു.
വെളിച്ചവും ഞാനും
കെട്ടിപ്പിടിയ്ക്കുന്നു.
ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു.
ഇരുട്ട്
ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു.
കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍
പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന
കണ്ണുകാണാത്ത പെണ്‍കുട്ടിയെ
നോക്കിനില്‍ക്കുകയാണൊരാള്‍.
അവള്‍ക്കുചുറ്റുമുള്ള ഇരുട്ട്
അയാളുടെ നോട്ടത്തെ
അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്.
ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ
അവള്‍ക്കുചുറ്റും വാലാട്ടിനടന്ന്
മോങ്ങിക്കൊണ്ട്
മടങ്ങുകയാണത്.
അവള്‍ക്ക്
അയാളെക്കാണാനാവാത്തതുകൊണ്ട്
അയാള്‍ക്ക്
അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...


