Homeസാഹിത്യം

സാഹിത്യം

പുഴങ്കാറ്റിലെ ആനച്ചൂര്

അജയ് സാഗവേനലാകുമ്പോൾ പുഴ കടന്ന് മുണ്ടേങ്ങരയിലേക്കൊരു അതിഥിയെത്തും... പുഴയിലൂടെ കൊണ്ടുവന്ന മരങ്ങൾ എടവണ്ണ പേട്ടയിലേക്ക് വലിച്ചു കയറ്റി അടുക്കി വെക്കുന്ന കരിവീരനെ സുഹൃത്തുക്കൾക്കൊപ്പം ഞാനും, ഇക്കരെ പുഴ മാടിൽ കാത്തിരിക്കും. അപ്പോഴേക്കും ആനച്ചൂര് പുഴങ്കാറ്റിൽ...

സി. എം. ബക്കര്‍ സ്മാരക ചെറുകഥ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: പുരോഗമന കലാസസാഹിത്യ സംഘം ചളിക്കവട്ടം മേഖലാ കമ്മറ്റിയുടെ ആറാമത് സി. എം. ബക്കര്‍ സ്മാരക പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. മികച്ച ചെറുകഥക്ക് 5001 രൂപയും പ്രശംസാപത്രവും ശില്‍പവും നല്‍കും.ആറുപേജില്‍ കവിയാത്ത രചനയാണ്...

നവകവികളുടെ രചനാസമാഹാരം പ്രസിദ്ധീകരിക്കുന്നു

ഗ്രീന്‍ബുക്‌സ് നവ എഴുത്തുകാര്‍ക്കായി ഒരു കാവ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു. മികച്ച രചനകളെയും കവികളെയും മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കവിയുടെയും ഒരു കവിത വീതം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ...

വയലാർ അവാർഡ് കെ.വി. മോഹൻകുമാറിന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം സാഹിത്യകാരനും ഐ.എ.എസ്കാരനുമായ കെ.വി. മോഹൻകുമാറിന് ലഭിച്ചു. 'ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...

അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി

ജിബിന്‍ എബ്രഹാംഞാനും അവളും സംസാരിക്കുകയായിരുന്നു, അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം. ഉത്തരം പൂവിനോട്...അവൾ പോയി, പൂവ് ചോദിച്ചു - അവൾ പോയല്ലോ? അവൾ പോയി, പ്രണയം പോയില്ല. പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് - ആ പൂവ് പറിച്ചു, അവളുടെ കൈയ്യിൽനിന്ന്...

കാഫ്ക: അനിശ്ചിതത്വത്തിന്റെ കഥാകാരന്‍

നിധിന്‍.വിഎന്‍.“ഒരു പ്രഭാതത്തില്‍ അസ്വസ്ഥമായ സ്വപ്നത്തില്‍ നിന്നുണര്‍ന്ന ഗ്രിഗര്‍ സാംസ കിടക്കയില്‍ താനൊരു ഭീമാകാരമായ കീടമായി മാറിയതായി കണ്ടു..." 'മെറ്റമോർഫോസിസ്' എന്ന കാഫ്കയുടെ നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. 1915-ല്‍ 'ദ് വൈറ്റ് പേജസ്' എന്ന ജര്‍മ്മന്‍...

ഒ പി സുരേഷിന് ചെറുകാട് പുരസ്‌കാരം

ഈ വര്‍ഷത്തെ ചെറുകാട് പുരസ്‌കാരത്തിന് കവി ഒപി സുരേഷ് അര്‍ഹനായി. അദ്ദേഹത്തിന്റെ താജ്മഹല്‍ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 27ന് തൃപ്പൂണിത്തുറയില്‍...

പെന്‍ഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

പെന്‍ഡുലം ബുക്സ് ഏര്‍പ്പെടുത്തുന്ന പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014 ജനുവരി മുതല്‍...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

രണ്ടു കവിതകള്‍

സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ.... അവള്‍ മരിച്ചു. സ്വയംഹത്യയെന്നും അരിഞ്ഞു തള്ളിയതെന്നും രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍ നിലാവില്‍ വിടരുന്ന ഓരോ രാവിലും മുല്ലവള്ളിയുടല്‍ ചുറ്റും സുഗന്ധം പരത്തി മട്ടുപ്പാവിലെ അയാളുടെ ജനലരികിലേക്കു ഏറെ വഴക്കത്തോടെ ചാഞ്ഞു കയറുമ്പോഴും അവള്‍ വേദനയോടെ അരികില്‍ നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ കുത്തിക്കീറിയിട്ടും ആഴത്തില്‍ കിളച്ചിട്ടും ഒട്ടും ദുഗ്ദ്ധം ചുരത്താഞ്ഞതിനാലാവണം അധികം വൈകാതെ അവള്‍ ആ കാട്ടില്‍ ഒറ്റയായത്... മുലയില്ലാത്തവള്‍ എന്നു മറ്റു റബ്ബര്‍ മരങ്ങള്‍ അടക്കം പറഞ്ഞത്.....ഒടുവില്‍ അയാള്‍ അവളെ അരിഞ്ഞെറിഞ്ഞത്.....അതിന്...
spot_imgspot_img