Homeസാഹിത്യം
സാഹിത്യം
തൃശൂര്‍ പശ്ചാത്തലത്തിലുള്ള കഥകള്‍ ക്ഷണിക്കുന്നു
മൂവായിരം ബി.സി. പുറത്തിറക്കുന്ന പുതിയ പുസ്തകത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. നിങ്ങളുടെ അനുഭവങ്ങളിൽ നിന്നോ കേട്ടറിവിൽ നിന്നോ യാഥാർഥ്യമോ ഫിക്ഷനോ എന്തുമാകാം, പങ്കുവെക്കണം എന്നു തോന്നുന്നവ ഒരു കഥാ രൂപത്തിൽ എഴുതി നൽകണം.ചെറുചിരിയായ് ചുണ്ടിൽ...
കവിതാ രചനാ മത്സരം
പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന എ. കെ. രാമകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷികത്തോടനുബന്ധിച്ച് 25 വയസ്സുവരെയുള്ളവർക്കായി മലയാള കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിലുള്ള രചനകൾ വയസ്സു തെളിയിക്കുന്ന രേഖയോടൊപ്പം സപ്തംബർ 20ന് മുമ്പായി...
രാത്രികൾ പനിക്കുമ്പോൾ
കവിത
ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ
ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട്
അവിടെ,
നനഞ്ഞ തുണിയുമായി
ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും
മധ്യവയസിൽ എത്തിയ
ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം
ചേർന്നു കിടക്കുന്ന കണവന്റെ
ചിഹ്നം വിളികൾക്ക്
കാതു കൊടുത്ത അതെ മനസിന് പ്രായം
ഇരുപത് തികയാറായി
അതുകൊണ്ടാകാം
പത്തു തികയാത്ത മകന്റെ
മടുപ്പിൽ അവൾക്ക്...
കുട്ടേട്ടൻ സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിച്ചു
കോഴിക്കോട്: പന്ത്രണ്ടാമത് കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് നവാഗത പ്രതിഭകളിൽ നിന്ന് രചനകൾ ക്ഷണിച്ചു. 2018-ൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളുമാണ് പരിഗണിക്കുക. സമാന്തര കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്...
ഒരു നുണക്കഥ
സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ
പെട്ടെന്ന് എന്നെ
കാണാതെയാവണം.
നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച
എന്റെ കൈ കാണാതെ
നീ അമ്പരക്കണം...
ജീവനേ നീയെവിടെയെന്നു
തേടണം...എണ്ണ തേക്കാത്ത നിന്റെ
കാടൻ മുടിയിഴകൾ
എന്റെ വിരലിനായി
എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ
ചോര ആഞ്ഞിടിക്കണം.
അപ്പോൾ നീ ഓടുകയായിരിക്കും...
കല്ലുമതിലുകൾക്കിടയിലുള്ള
നൂലുവഴിയിലൂടെ,
നിന്റെ ശരീരം ചിലപ്പോൾ
കൽവേലി തട്ടി മുറിഞ്ഞേക്കാം.
എനിക്ക്...
മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡ് ടി.ഡി. രാമകൃഷ്ണന്
പാലക്കാട്: മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് നൽകിവരുന്ന മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക അവാർഡ് ടി.ഡി. രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനാണ് പുരസ്കാരം. 25,000 രൂപയും ചിത്രകാരൻ ഷഡാന നൻ...
മൂര്‍ക്കോത്ത് കുമാരന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവന വലുത്: ടി പത്മനാഭന്‍
കണ്ണൂര്‍: ഉത്തര മലബാറുകാര്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന വലുതാണെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്‍. ബര്‍ണശ്ശേരി ഇ. കെ. നായനാര്‍ അക്കാദമിയില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത...
കുൽസുത്തായുടെ കവിതകൾ
ടി.സി.വി. സതീശന്‍നെല്ല് വറുക്കുമ്പോൾ, അവിലിടിയ്ക്കുമ്പോൾ,
കുൽസുത്തായുടെ നെഞ്ചിനകത്ത് ഒരു കവിതയുണ്ടായിരുന്നു
ചങ്കിടിപ്പിന്റെ താളമുണ്ടായിരുന്നു
ചുറ്റിനുമേഴു ആമാശയങ്ങൾ കരിഞ്ഞുണക്കിയ
തേങ്ങലുകളുടെ ഒരു വൃത്തമുണ്ടായിരുന്നുഉലക്കയുടെ ഇടി,
ഉരലിന്റെ പിടച്ചിൽ,
നെന്മണികളുടെ നിസ്സഹായത,
കാളുന്നവയറിൽ കത്തുന്നകവിതകളായി
ഏഴ് കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള വിലാപംനീലാംബരി കുൽസുവിനറിയില്ല
ഹരികാംബോജി ഒട്ടുമേ അറിയില്ല
വൃത്തമഞ്ജരി വായിച്ചിട്ടില്ല,പഠിച്ചിട്ടില്ല
ഏഴു മക്കൾ...
കൊല്ലപ്പെടുമ്പോൾ
കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള
വഴിയിലാണ് ഞാന്‍
അയാളെ കണ്ടത്.
ഒറ്റക്കായിരുന്നില്ല;
എന്നിട്ടും!നടന്നു തഴമ്പിച്ച
ആ കാലുകളിൽ
ഏതോ രാജ്യത്തിന്റെ
ഭൂപടം കാണാം!പിന്നെയാണ്,
ഒലിച്ചിറങ്ങിയ
ചോരച്ചുവപ്പു-
വന്നെൻ്റെ
ചെരുപ്പിനടിയിൽ
പരന്നത്!ചുറ്റിലും അഴുക്ക്
പിടിച്ച ഏതോ
സ്വാതന്ത്ര്യത്തിന്റെ
ദുര്‍ഗന്ധം!ഒന്നടുത്തെത്തി
നോക്കിയപ്പോള്‍
എപ്പോഴോ
കണ്ടു മറഞ്ഞ
ഒരു മുഖം
ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ
ചില്ലുപൊട്ടിയ
വട്ടക്കണ്ണടയെൻ്റെ
കാലില്‍ത്തട്ടി!കൈയിൽ നിന്നും
തെറിച്ചുപോയ
ആ ഊന്നുവടി
ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍
അയാള്‍ക്ക്
ഗാന്ധിയുടെ
ഛായയായിരുന്നു!ഗോഡ്സെമാർ
ജീവിച്ചിരിക്കുമ്പോൾ
കൊല്ലുക എളുപ്പമാണ്;
കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...
മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്‍
(പുസ്തകപരിചയം)വിനോദ് വിയാര്‍മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍ ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്‍ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള്‍ മറ്റൊരു കറുപ്പനെക്കൂടി...


