Homeസാഹിത്യം
സാഹിത്യം
കിളിപ്പട്ടങ്ങൾ
കവിത
സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ്
പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി
പകലുകളിൽ തന്റേടികളായ്
ചിരിച്ച് ചിരിച്ച്....
കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ
സ്വപ്നം കണ്ടിട്ടുണ്ടാവാം.
മതിയാവോളം പൊക്കത്തിൽ
പറന്നിട്ടുണ്ടാവാം.എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ
കവിളിലൊരുമ്മ വയ്ക്കുവാനുള്ള
യാത്രയിലായിരുന്നവർ.
ഇടയ്ക്കെപ്പോഴോ, തടുത്ത,
മേഘത്തോടേറ്റുമുട്ടിയാ
ചിറകുകൾ തകർന്ന് പോയ്.കൊതിയുണ്ട് പിന്നെയും
പൊങ്ങി പറക്കുവാൻ.
കൊതിയുണ്ട് കാറ്റിന്റെ
ഊഞ്ഞാലിലാടുവാൻ.ഇനിയെന്റെ...
ജാപ്പനീസ് പഠിക്കാൻ ജാപ്പനീസ്-മലയാളം നിഘണ്ടു തയാറായി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ടോക്കിയോ സർവകലാശാലയുടെ ഭാഷകളുടെ സംസ്‌ക്കാരങ്ങളുടെയും അന്താരാഷ്ട്ര ഗവേഷണ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ജാപ്പനീസ്-മലയാളം നിഘണ്ടു സാംസ്‌കാരിക, പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രകാശനം ചെയ്തു.
പുതിയ ഭാഷ...
പേറ്
വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ
അത്രമേൽ സ്വകാര്യത
കാത്തു സൂക്ഷിക്കുന്നൊരിടമാണ്.
അവിടെ എനിക്കു മാത്രം
കേൾക്കാനുള്ള പാട്ടുകൾ
ഉണ്ടാകുന്നുണ്ട്.
ഭാഷയിലെ വ്യാകരണം
പഠിച്ചു തീരാത്തതു കൊണ്ടു
മാത്രമാണ്
ഗർഭപാത്രത്തിൽ നിന്ന്
ഒരു മൂളിപ്പാട്ടു പോലും
കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ -
യാണെന്റെ കുളിക്കാൻ പോക്ക്
എന്നെ ആരേയോ കുളിപ്പിക്കാ-
നേൽപ്പിച്ച്
മനസ്സിനേയും കൂട്ടി...
സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു
യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ "മലക്കാരി", പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീമതി ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ...
ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത
മനുകൈരളിഒരിയ്ക്കൽ
ഞാനൊരു കവിയാകും.
മരണമെഴുതി
വിടരുന്ന
കരവിരുതിൽ
നിങ്ങളെന്നെ
നിശബ്ദമായി വായിച്ചു
തുടങ്ങും.
വരികളാകെ
ആത്മാഹൂതിയ്ക്കു
തുനിയുന്നവന്റെ
വെപ്രാളങ്ങളാവും.
അത്രമേൽ
ജീവിയ്ക്കാൻ
കൊതിച്ചിരുന്നിട്ടും
മരിച്ചുപോകേണ്ടി
വരുന്നവന്റെ
ഗതികേടിനെക്കുറിച്ചുള്ള
സൂചനകൾ
നിങ്ങൾ കണ്ടെടുക്കും.
ആത്മഹത്യക്കുവേണ്ടി
അവൻ
പെരുവിരലിൽ
നഖം നീട്ടി വളർത്തിയിരുന്നുവെന്നു
കവിത
നിങ്ങളോട് കഥ പറയും.
കൊരവള്ളിയിൽ
പെരുവിരൽ കുത്തിയിറക്കി
മോക്ഷമില്ലാത്തൊരു
മരണം
സ്വയം വരുത്തുന്നൊരു
വീരയോദ്ധാവാണ്
താനെന്നു
പിറുപിറുക്കുന്നൊരു
കിറുക്കനെ
നിങ്ങൾ
കണ്ടെടുക്കും
നീണ്ടു മെലിഞ്ഞ
അവന്റെ ഉടലിനു മീതെ
നിങ്ങൾ
എഴുതിത്തെളിയാത്ത
പൊട്ടക്കവിയെന്നും
ജീവിയ്ക്കാനറിയാത്ത
കോമാളിയെന്നും
നീട്ടിയെഴുതി
ഒപ്പുവയ്ക്കും.
ഒക്കെയും
അവസാനിച്ചുപോയൊരുവന്റെ
അത്രമേൽ
നിരാശാഭരിതമായൊരു
കവിതയെ
വായിക്കാൻ
തയ്യാറുള്ളവർ
ഇനിയുമുണ്ടോ
എന്നൊരന്വേഷണം
അന്തരീക്ഷത്തിലാകമാനം
അവശേഷിച്ചുകൊള്ളും.
എന്റെ കവിത
നട്ടപ്പിരാന്തത്തിന്റെ
തീരാത്ത
ചങ്ങലമുറിവാണെന്നു
പിന്നെയും
പിന്നെയും
നിലവിളിയ്ക്കും
നിങ്ങൾ കേട്ടാലുമില്ലെങ്കിലും.
ഞാനിന്ന്
ബിന്ദുബാബുപൂക്കാൻ മറന്ന
പാരിജാതവും...
തളിർക്കാൻ മടിക്കും
തേൻമാവും...വിടരാത്ത മുല്ലയും
നിറം മങ്ങിയ
ചെമ്പനീർപ്പൂക്കളും
എന്റെ സ്വപ്നങ്ങളിലേക്ക്
ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന
തലയ്ക്കു ചുറ്റും
വട്ടമിടുന്നു....താളം പിഴച്ച
രാപ്പാടിതൻ ഗീതം
കാതുകളെ
നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു
പത്തേമാരി
കറുത്ത കൊടിയേന്തി
എനിക്കു നേരെ
കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ
കൈവിട്ടുപോയൊരുള്ളവുമായെ-
ത്തിപ്പിടിക്കട്ടെ
ഞാനെന്റെ പത്തേമാരിയെ...
...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...
ഗോത്ര കവിത അവതരണം
പട്ടാമ്പി: കവിതയുടെ കാര്‍ണിവല്‍ നാലാം പതിപ്പിനോടനുബന്ധിച്ച് കേരളത്തിലെ ആദിവാസി ഭാഷയില്‍ എഴുതുന്ന കവികളുടെ ഗോത്ര കവിത അവതരണം സംഘടിപ്പിച്ചിരിക്കുന്നു. 25-ന് രാവിലെ 9.30-ന് വേദി 2-ല്‍ വെച്ചാണ് കവിതയുടെ അവതരണം നടക്കുക. അശോകന്‍ മറയൂര്‍, ധന്യ...
‘റെഡ് സോണ്‍’ പുസ്തക പ്രകാശനം
ലോകഫുട്‌ബോളിന്റെ അന്തരംഗങ്ങളിലേക്ക് സഞ്ചരിക്കുന്ന ഫുട്‌ബോള്‍ പുസ്തകമായ റെഡ്‌സോണ്‍ ജൂണ്‍ 27ന് വൈകീട്ട് ഗായകന്‍ പി ജയദേവന് നല്‍കി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സിന്റെ തൃശ്ശൂര്‍ വെളിയന്നൂര്‍ ഹാളില്‍ വെച്ചാണ്...
സാഹിത്യ അക്കാദമി യുവ സാഹിത്യകാര ശില്പശാല
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ ചെറായിയില്‍വച്ച് സംസ്ഥാനതലത്തില്‍ സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള യുവ എഴുത്തുകാര്‍ക്ക് പങ്കെടുക്കാം....


