Homeസാഹിത്യം
സാഹിത്യം
തിരിച്ചറിവുകൾ
തോമസ് അബ്രഹാംഅവിടെ നല്ല മഴയാണത്രെ,
എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും.
ഇവിടെ കാറ്റടിക്കുന്നു,
ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ
ബസുദേബിനെക്കുറിച്ചോർത്തു
വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ്
അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം
വിരൽ കൊണ്ടു വലിച്ചവൻ
നിശ്വാസമുതിർത്തപ്പോഴാണ്
അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു
ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ
പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ്
അവനും...
നവകവികളുടെ രചനാസമാഹാരം പ്രസിദ്ധീകരിക്കുന്നു
ഗ്രീന്‍ബുക്‌സ് നവ എഴുത്തുകാര്‍ക്കായി ഒരു കാവ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു. മികച്ച രചനകളെയും കവികളെയും മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കവിയുടെയും ഒരു കവിത വീതം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ...
വെളിച്ചമായീടണം ഞാൻ
ഫാത്തിമാബീവിഇരുളിടങ്ങളില്‍
വഴിയറിയാതെന്നോണം
നടന്നുനീങ്ങുമ്പോള്‍
വെളിച്ചമാകുന്ന
നിലാവാകേണം.
രാത്രിയിലറിയാതെ നിദ്രയിലേക്ക്
വഴുതുമ്പോള്‍
കൂട്ടിനായെത്തുന്ന
സ്വപ്‌നങ്ങളാകേണം.
ചിന്തയിലാശയം തിങ്ങി
എഴുതാനിരിക്കുമ്പോള്‍
മഷിതീര്‍ന്ന പേനയ്ക്ക്
പകരമായെത്തുന്ന പെന്‍സിലാകേണം.
വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം
വിങ്ങുമ്പോള്‍
ചെറുപുഞ്ചിരിയാൽ
ചാരത്തണയുന്നൊരു സഖിയാകേണം.
മഴത്തുള്ളിയായ് പെയ്തു
ഭൂമിയെന്ന കാമുകിയെ
ആര്‍ദ്രമായ് ചുംബിക്കും
നീലാംബരമാകേണം.
പാതയിലെല്ലാം കാണുന്ന
മുള്ളിന്നുമപ്പുറം
പൂന്തോട്ടമുണ്ടെന്നു
പഠിപ്പിച്ചോരമ്മയാകേണം.
ജീവിതത്തിലേ-വര്‍ക്കും
വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
പോഞ്ഞിക്കര റാഫി നോവല്‍ പുരസ്‌കാരത്തിന് ഡോ. അശോക് ഡിക്രൂസിന്
പോഞ്ഞിക്കര റാഫി നോവല്‍ പുരസ്‌കാരത്തിന് ഡോ. അശോക് ഡിക്രൂസ് അര്‍ഹനായി. 'പെന്‍ഡുലം' എന്ന നോവലാണ് ഇദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത മാധ്യമ നിരൂപകന്‍,...
അനാഥമാകുന്ന റൂട്ട് മാപ്പുകൾ
മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥയെക്കുറിച്ച് ജോളി എ.വി എഴുതുന്നു.''കാലം എഴുത്തുകാരനെ വല്ലാതെ കുത്തി മുറിവേല്പിക്കുമെന്നും '' അത്തരത്തിലുള്ള തീഷ്ണമായ ആത്മ ക്ഷതങ്ങളിൽ നിന്നാണ് നല്ല കഥകൾ ഉണ്ടാകേണ്ടതെന്നും ആദ്യ...
‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ കാപ്പാട് രചന നിര്‍വഹിച്ച് കാരൂര്‍ സ്മാരക നോവല്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ...
പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരം പ്രഖ്യാപിച്ചു
ചേലേമ്പ്ര: പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകരുടെ കഥ, കവിത, പ്രബന്ധം, ക്രിയാഗവേഷണം എന്നീ മേഖലകളിലെ മികച്ച രചനകൾക്കാണ് പുരസ്കാരം. എം. പ്രശാന്ത് (എച്ച്.എസ് എസ്.ടി., ഡോ.കെ.ബി.എം.എം.എച്ച്.എസ്.എസ് തൃത്താല )...
പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു
ഹൈദരാബാദ് നവീന സാംസ്‌കാരിക കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരത്തിനായുള്ള കൃതികള്‍ ക്ഷണിച്ചു. വൈജ്ഞാനിക സാഹിത്യ ശാഖയില്‍ സാഹിത്യ സിദ്ധാന്ധം, സാഹിത്യ വിമര്‍ശനം, പരിസ്ഥിതി, സംസ്‌കാരം എന്നീ മേഖലകളിലെ കൃതികള്‍ക്കാണ് സാഹിത്യപുരസ്‌കാരം...
മുണ്ടേങ്ങര ജി.എം.എൽ.പി സ്കൂളിൽ പഠിക്കുന്ന കാലം
അജയ്സാഗപുഴക്കൊണ്ട് മൂന്ന് ഭാഗം അതിർത്തി തീർത്തതു കൊണ്ടാണ് ഞങ്ങളുടെ മുണ്ടേങ്ങര എന്ന ഗ്രാമം ഒരു ഒറ്റപ്പെട്ട തുരുത്ത്പ്പോലത്തോന്നും. ഗ്രാമത്തിന്റെ വെളിച്ചമായി മാറിയ ജി.എം.എൽ.പി സ്കൂളും. പുഴ കാരണം അഞ്ചാം ക്ലാസ്സും ഇവിടെ തന്നെയുണ്ട്....
റിബലുകള്‍ ശരണം വിളിക്കുന്നു
ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി-
പ്പുറത്ത് നിന്ന്
റിബലുകള്‍ ശരണം മുഴക്കുകയാണ്..
സിന്ദൂരം
പടികയറുമ്പൊഴേക്കും
ധീരനായൊരു ദൈവം
ഇറങ്ങിയോടുന്നു..
അശുദ്ധിയുടെ നാലാംഘടകവും പേറി
പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ..
പത്‌നിയുടെ മാറത്തേക്കും
പെങ്ങളുടെ അടിവയറ്റിലേക്കും
ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു
അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു..
അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍..
അവര്‍ തന്നെയാണ്
സര്‍വ്വപ്രപഞ്ചനായിരുന്ന...


