Homeസാഹിത്യം
സാഹിത്യം
പെണ്മരം
അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ
പെൺകുട്ടികൾ പിറന്നു.
നരച്ചു തുടങ്ങിയ ഉടുപ്പുകളും
പാൽ വറ്റിയ മുലകളും
ചുവരിൽ ഉണങ്ങിതീർന്നു.
പിന്നീടവ കൂട്ടമായി മരിച്ചു വീണു.
ശേഷിച്ചവയെ
ആരൊക്കെയോ തീയിട്ടു.
പിന്നെ
മരിച്ചെന്നു കള്ളം പറഞ്ഞു.
മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു.
പിന്നെയും കാലം കടന്നു പോയി
കുഴിമാടത്തിൽ ഒരു മുള...
ഒറ്റ
അപര്‍ണ എംവല്ലാത്തൊരങ്കലാപ്പാണ്
രണ്ടുപേരുടെ രുചിയും മണവുമുള്ളൊരു മുറിയില്‍
ഒറ്റയ്ക്കെണീക്കല്‍, അതിരാവിലെ എഴുന്നേറ്റ് ജനലുകളെല്ലാം തുറന്നിട്ട്
എത്ര അകലേയ്ക്ക് നോക്കിയാലും
ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന്
വെറുതെ ഭയപ്പെടുത്താനെങ്കിലും
ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നും. ലോകത്തിലെ സകലമാന വിഴുപ്പുകളും
എനിക്കു സമ്മാനിച്ച പ്രണയത്തേ...
ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ
ജയേഷ് വെളേരിഹൃദയത്തിന്റെ സൂക്ഷിപ്പുകാരെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിച്ചത്
വരികൾക്കിടയിൽ ഉടനീളം രഹസ്യങ്ങൾ സൂക്ഷിച്ചവരുടെ കഥകളായിരുന്നു
വെന്തുനീറി മരിച്ചവരുടെ
ഒറ്റിക്കൊടുത്ത് മറഞ്ഞു നിന്നവരുടെ
വലിയ സ്വപ്നം കാണിച്ച് കൊന്നവരുടെ
നീറിയ പാഴ്മരങ്ങളുടെ
ചിതലരിച്ച പ്രേതാലയങ്ങളുടെ
പെയ്തൊഴിഞ്ഞ കെടുതികളുടെ
ചിമ്മിനി വിളക്കിൽ തെളിഞ്ഞ...
ഞാനായ ഞാന്‍
സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ
ഞാനായി പോയതിന്റെ
നിരാശയിലും വിഷാദത്തിലും
നിറങ്ങളൊക്കെ മങ്ങി മങ്ങി
തുടങ്ങിയപ്പോഴാണത്
കണ്ടത്..ഒരു കുഞ്ഞി കവിത
"ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്,
ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി,
ഞാനത്ര മോശം
ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം,
എനിക്ക് ഭൂമി.
ചിലർക്ക് ചിറകുകൾ
എനിക്ക് വേരുകൾ.
ചിലർ പ്രണയിക്കും,
ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ,
ചേർത്തുനിർത്തലിൽ,
ചിലപ്പോഴൊക്കെ...
കടലും കച്ചവടവും കാതലും
വായന
ഡോ. കെ എസ് കൃഷ്ണകുമാർ
സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...
പൈപ്പ് വെള്ളത്തിൽ
രഗില സജിപലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ
വീടുകളുടെ കുടങ്ങളിൽ
ബക്കറ്റുകളിൽ മെലിഞ്ഞ
പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന
വെള്ളത്തിൽ
പക്ഷിക്കാല്,
മനുഷ്യകുലത്തലയോട്ടികൾ,
ചീഞ്ഞ മരക്കൊമ്പ്,
വീടിന്റെ വിണ്ട ചുമര്,
ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം,
വഴികളിലെ...
” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു
സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...
മരിച്ചവർ തിരിച്ചുവരുമ്പോൾ
ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും
ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ
മുമ്പ് പറയാൻ മറന്നവയൊക്കെയും
ഓർത്തെടുത്ത് പറയും.
ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ
ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി
പറഞ്ഞുകൊണ്ടിരിക്കുന്നതിൽ
ജാള്യതപ്പെട്ട്
ചില അഭിപ്രായങ്ങൾ ആരായും.
അപ്പോൾ
നിങ്ങൾ പറഞ്ഞതൊന്നും
വന്നയാൾ
കേട്ടില്ലല്ലോ എന്ന്
കൂടുതൽ ജാള്യതപ്പെടും.
വന്നിരിക്കുന്നതെന്തിനാണെന്ന്
വന്നയാൾ പറഞ്ഞറിയുമ്പോൾ
നിങ്ങൾ
എന്തൊരു ദുരന്തമാണെന്ന തോന്നൽ
നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ,
അപ്പോൾ...
ചുള്ളിക്കാട്: പുതു തലമുറ പറയുന്നു
തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം. പ്രതികരണങ്ങളോട് യുവസമൂഹം പ്രതികരിക്കുന്നു.ശരണ്യ. എംവിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്ത് എന്റെ കവിത സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും, പാഠ്യപദ്ധതിയിൽ നിന്നും...
കൊല്ലപ്പെടുമ്പോൾ
കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള
വഴിയിലാണ് ഞാന്‍
അയാളെ കണ്ടത്.
ഒറ്റക്കായിരുന്നില്ല;
എന്നിട്ടും!നടന്നു തഴമ്പിച്ച
ആ കാലുകളിൽ
ഏതോ രാജ്യത്തിന്റെ
ഭൂപടം കാണാം!പിന്നെയാണ്,
ഒലിച്ചിറങ്ങിയ
ചോരച്ചുവപ്പു-
വന്നെൻ്റെ
ചെരുപ്പിനടിയിൽ
പരന്നത്!ചുറ്റിലും അഴുക്ക്
പിടിച്ച ഏതോ
സ്വാതന്ത്ര്യത്തിന്റെ
ദുര്‍ഗന്ധം!ഒന്നടുത്തെത്തി
നോക്കിയപ്പോള്‍
എപ്പോഴോ
കണ്ടു മറഞ്ഞ
ഒരു മുഖം
ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ
ചില്ലുപൊട്ടിയ
വട്ടക്കണ്ണടയെൻ്റെ
കാലില്‍ത്തട്ടി!കൈയിൽ നിന്നും
തെറിച്ചുപോയ
ആ ഊന്നുവടി
ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍
അയാള്‍ക്ക്
ഗാന്ധിയുടെ
ഛായയായിരുന്നു!ഗോഡ്സെമാർ
ജീവിച്ചിരിക്കുമ്പോൾ
കൊല്ലുക എളുപ്പമാണ്;
കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...


