Homeസാഹിത്യം

സാഹിത്യം

വീര ഏകലവ്യ അവാർഡ് ഏറ്റുവാങ്ങി

കളരിപ്പയറ്റ് കളരി മർമ്മ ചികിത്സ തുടങ്ങി ആയോധനകലകളിൽ വർഷങ്ങളായി പ്രാവീണ്യം തെളിയിച്ചതിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടർ ബി.ആർ. അംബേദ്കർ വീര ഏകലവ്യ ദേശീയ അവാർഡ് കോഴിക്കോട് ഗോപാലൻ ഗുരുക്കൾ സ്മാരക...

സമനിലതെറ്റിയവരുടെ കവിത

അരുൺ കൊടുവള്ളി സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?പാളം തെറ്റി വിരുദ്ധദിശയിലേക്ക്‌ ചീറിപ്പായുന്നൊരു തീവണ്ടി പോലെയാണവവായിച്ചിരിക്കേ, നിങ്ങളൊരു ബോഗിയിലേക്ക്‌ കയറിക്കൂടുംകുതിക്കും തോറും, നിറയെ അലർച്ചകളുള്ളൊരാൾ നിങ്ങളിലേക്ക്‌ കൈകളുയർത്തിക്കാട്ടുംചില വരികളൊരു പാളം പോലെ ഇളകി വന്ന് നിങ്ങളെയൊരു തുരങ്കമാക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?ഉൾവലിഞ്ഞുപോയ പ്രതീക്ഷകളുടെ രക്തമൂറ്റിയെടുത്താകും അവൻ കവിതകളെഴുതി- ത്തുടങ്ങിയതെന്ന് ആദ്യ വായനയോടെ നിങ്ങൾ തിരിച്ചറിയുംഅവന്റെ ഓരോ ഖണ്ഡിക നിവർത്തിയിട്ടാലും അതിലൊരു ആർത്തിപ്പിടിച്ച മരണം ഒളിഞ്ഞിരിക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?കെണിയിൽ കുരുങ്ങിയ ഒരു മുയൽക്കുഞ്ഞിന്റെ പിടച്ചിലുകളാണവജാഗ്രതയോടെ യുദ്ധം ചെയ്ത്‌ ഒരു പോരാളിയെപ്പോലെ നിങ്ങളവനെ കൈവരിക്കാൻ തുനിയുംപക്ഷെ, അവന്റെ ആകാശവും പൂക്കളും പുഴകളും ചിതറിപ്പോയത്‌ നിങ്ങളറിയാതെപോകുംവാശിപിടിച്ചുകരയുന്ന ഒരു കുട്ടിയെപ്പോലെ അവന്റെ തോന്നലുകൾ അവൻ ഇറുക്കിപ്പിടിച്ചിരിക്കുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?മരണപ്പെട്ടവന്റെ കുമ്പസാരമാണ്ഇറങ്ങിച്ചെല്ലും തോറും, വിറങ്ങലിച്ചവന്റെ മരണമൊഴിയറിഞ്ഞ്‌ നിങ്ങളവന്റെ കവിതയിലേക്ക്‌ പൊള്ളിയടരുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ്ഒരു തലയോട്ടി നിറയെ പിൻവിളികൾ തുന്നിവെച്ച്‌ ബുദ്ധനിലേക്കുള്ള വിടപറച്ചിലും കൂടിയാണ്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം ഡോ. കല സജീവന്

കോഴിക്കോട് : ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് ഡോ. കല സജീവന്‍ അര്‍ഹയായി.കലയുടെ ‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂര്‍ ജില്ലയിലെ...

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

പട്ടിയും ഞാനും

രാജേഷ്‌ ശിവആക്രമണോത്സുകതയോടൊരു പട്ടി എന്നെയോടിച്ചുകൊണ്ടേയിരുന്നു ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു തുണിയിൽ പല്ലമർത്തുകയും കടിച്ചുകീറുകയും കാലിൽ കടിയേറ്റു ഞാൻ നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു അപ്പോളതു ശാന്തമായി എന്റെ മുന്നിൽക്കയറിപ്പോയി അതൊരുപാടുമുന്നിലായി പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും ഒരോർമയാകുകയും ചെയ്തുവെങ്കിലും മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി അതുമായികൂട്ടിയിടിക്കുമെന്ന ഭീതി എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു പുറത്തുവിട്ടുകൊണ്ടിരുന്നു! കുരയോർമകളിൽ നിന്നുള്ള പല്ലുകൾ പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു എന്റെ...

വിരലറ്റം, ഒരു യുവ ഐ.എ.എസുകാരന്റെ ജീവിതം: പുസ്തക പ്രകാശനം

അനാഥാലയത്തിൽ നിന്ന് ഐ.എ.എസിലേക്ക്‌ കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രം കൈമുതലാക്കി, മുഹമ്മദലി ശിഹാബ്‌ നടത്തിയ യാത്ര അച്ചടിമഷി പുരളുകയാണ്. കോഴിക്കോട്‌ മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയിൽ ഉന്നത...

ചെമന്ന പൂക്കൾ

സ്മിത ഒറ്റക്കൽചില പൂക്കൾ അങ്ങനെയാണ്.ചോന്ന് ചോന്ന് തിളങ്ങി തീക്കനൽ പോലെ ജ്വലിക്കുന്ന മുരിക്ക്.ഒരു പക്ഷേ പണ്ടെങ്ങോ ചിതയുടെ കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി കൂടുകൂട്ടാൻ തേടിനടന്ന ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച് വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ കിതപ്പെല്ലാം ഉറഞ്ഞ ശിലാ തൈലം വേരിലൂടെ തീയായ് പടർന്ന് ശിഖരങ്ങളിലെ സുന്ദര പുഷ്പങ്ങളായി വിടർന്നടർന്നതുമാകാം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

‘പുതിയ ടീച്ചറും പുതിയ കുട്ടിയും’ പ്രകാശനത്തിനെത്തുന്നു

കോഴിക്കോട്: പുസ്തക പ്രകാശനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4ന് രാവിലെ 9.30ന് ഹോട്ടല്‍ അളകാപുരിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എകെ അബ്ദുല്‍ ഹക്കീമിന്റെ 'പുതിയ ടീച്ചറും പുതിയ കുട്ടിയും' എന്ന പുസ്തകത്തിന്റെ...

കഥയുടെ തട്ടകത്തിലെ വാഗ്ഭൈരവൻ

നിധിൻ.വി .എൻതീവ്ര റിയലിസത്തെ ഉയർത്തിക്കൊണ്ടു വന്ന സാഹിത്യകാരിൽ പ്രഥമഗണനീയനായ കോവിലന്റെ ജന്മദിനമാണ് ഇന്ന്. ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തിൽ എത്തുന്നതിനു മുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനാണ് അദ്ദേഹം. പരുക്കൻ യാഥാർഥ്യത്തിന്റെ ചൂടും ചൂരും...
spot_imgspot_img