Homeസാഹിത്യം
സാഹിത്യം
പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്
പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്. 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ 'ജാസ്മിന്‍ ഡേയ്‌സ്' എന്ന കൃതിയാണ് പുരസ്‌ക്കാരം നേടിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ...
ഗുരുസമക്ഷം
നിയാസ് ബക്കർഅരുതരുത് കരയരുത്
കാരിരുമ്പാവുക.
പിഴച്ചതാർക്കെന്നറിയില്ല
കാലത്തിനോ
കാലക്കേടിലാക്കുമീ
ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ
കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ
ഒളിച്ചു നിന്നും
അസ്ത്രവിദ്യ പഠിച്ചൊരു
ഏകലവ്യനും
ഒരു പെരുവിരലല്ലോ
ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ
വിദ്യ അർത്ഥിക്കും
പെൺകുരുന്നു ഞാൻ
നൽകുന്നു
ഗുരുദക്ഷിണയായ്
എന്റെ പ്രാണൻ.ഉഗ്ര വിഷം ചീറ്റും സർപ്പമോ
ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ
എടുത്തു കൊൾകെന്റെ പ്രാണൻ.അരുതരുത് കരയരുത്
കാരിരുമ്പാവുക.
കാലചക്രം...
മണ്‍സൂണ്‍ പുസ്തകോത്സവം ഒരുക്കി മാതൃഭൂമി ബുക്‌സ്
തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ 30ന് വൈകിട്ട് ആറ് മണിയ്ക്ക് എഡിജിപി ബി സന്ധ്യ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രമുഖ പ്രസാധകരുടെ...
കവിതകളിൽ പ്രകൃതിയുടെ ചാരുത
പുസ്തകപരിചയംഷാഫി വേളംജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് റുക്സാന കക്കോടിയുടെ 'വസന്ത തിലകം' എന്ന കവിതാ സമാഹാരം. മിക്ക കവിതകളിലും പ്രകൃതിയുടെ ചാരുതയും പ്രകൃതിയുടെ നിലവിലെ അവസ്ഥയുമാണ് വിഷയമായിട്ടുള്ളത്. അർഥം തിരയാൻ നിഘണ്ടു ആവശ്യം...
ആ അന്ന്…
ധന്യ ഇന്ദുഞാൻ മരിച്ചെന്ന്
നീയറിയുന്ന നിമിഷം
പതിവുപോലെ
നിർവികാരമായി
കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന്
ചോദിക്കുന്ന സുഹൃത്തിനോട്
ങ്ഹായെന്ന് അലസ -
മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത്
നെറ്റി തുടച്ച്
ലാപ്ടോപ് തിരക്കിലേക്ക്
വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ
നേരമൊഴിവിൽ
വാട്ട്സാപ്പ് സന്ദേശങ്ങളിൽ
എന്തോ തിരയുംരണ്ടു പെഗിന്റെ
പിൻബലത്തിൽ
രാത്രി വൈകിയെത്തി
മേശപ്പുറത്തെ തണുത്ത -
ഭക്ഷണം കഴിച്ച്
ഭാര്യയുറങ്ങിയെന്നു -
റപ്പു വരുത്തി
അലമാരയുടെ
ഏറ്റവും മുകളിലെ
പൊടി പിടിച്ച,
നിറം മങ്ങിത്തുടങ്ങിയാ
ബ്ലാക്ക്...
ആരോടും പറയാതെ
ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ
നിന്നിലൂടെ
ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ
കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി
തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ
എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ
നേർത്ത സ്വപ്നമായി
വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ
നിന്നെ കവർന്നെടുത്ത്
ആകാശത്തിനുമപ്പുറം
പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു
മഴത്തുള്ളികളായ് പെയ്ത് നിന്നെ
നനയിക്കാറുണ്ട്...ആരും കാണാതെ,
ആരും അറിയാതെ
ജീവശ്വാസം പോലെ
ചേർത്തു വയ്ക്കാൻ...
നീ പോലും അറിയാതെ
നീയുണ്ടാവും...
പ്രണയികളുടെ രാജാവ്
ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും
കണ്ണിൽ തളം കെട്ടിനിൽക്കുന്ന
രാത്രികളിലൊക്കെയും
പ്രണയികളുടെ രാജാവ് എന്നോടൊപ്പം
ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന
ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ
വിവസ്ത്രരാക്കപ്പെട്ടവരുടെ...
തിരുശേഷിപ്പുകൾ
സീന ജോസഫ് സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി
അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്
കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ!
കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ
ശവകുടീരങ്ങൾക്കു കാവലാണാ പാവം!
ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു
തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി
ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം
കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്.
എനിക്കും! എത്രയോ...
വിചാരണ
കവിത
കരീം മലപ്പട്ടംനിങ്ങൾ
ആൾക്കൂട്ടം എന്ന
കോടതിക്ക് മുന്നിൽ
അന്തിമ വിചാരണ നേരിട്ടിട്ടുണ്ടോ?ഞാൻ ഝാര്‍ഖണ്ഡുകാരൻ തബ്രീസ് അൻസാരി
നിങ്ങൾക്കെന്നെ ജുനൈദ് എന്നോ
മുഹമ്മദ് അഖ്‌ലാഖ് എന്നോ
അനാഫ് എന്നോ നാസിഫ് എന്നോ വിളിക്കാം.വഴിയരികിൽ തൂറിയതിന്റെ പേരിൽ
കൊല്ലപ്പെട്ട ഒന്നര വയസുകാരൻ
ഭഗവാനെന്നോ
പച്ചമാങ്ങ പറിച്ചതിന്റെ പേരിൽ
തല്ലിപ്പഴുത്ത മാങ്ങപോലെ...
അക്‌ബർ കക്കട്ടിൽ അനുസ്മരണം 17ന്
കോഴിക്കോട്: അക്ബർ മാഷ് പോയിട്ട് രണ്ട് വർഷം തികയുന്നു. അക്ബർ കക്കട്ടിൽ ട്രസ്റ്റും കേരള സാഹിത്യ അക്കാദമിയും ചേർന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. 17 ശനി രാവിലെ 10 മണി മുതൽ കെ.പി.കേശവമേനോൻ ഹാളിൽ...


