Homeസാഹിത്യം
സാഹിത്യം
വിരലറ്റം, ഒരു യുവ ഐ.എ.എസുകാരന്റെ ജീവിതം: പുസ്തക പ്രകാശനം
അനാഥാലയത്തിൽ നിന്ന് ഐ.എ.എസിലേക്ക് കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രം കൈമുതലാക്കി, മുഹമ്മദലി ശിഹാബ് നടത്തിയ യാത്ര അച്ചടിമഷി പുരളുകയാണ്. കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയിൽ ഉന്നത...
അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര
അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ ലോക ക്ലാസിക്കല്‍ രചനകള്‍ കൂടുതല്‍ മിഴിവോടെ വയനാലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇത്.മൊകേരി ഗവ:...
അഷറഫ് ആഡൂര്‍ അന്തരിച്ചു
കണ്ണൂര്‍: ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അഷറഫ് ആഡൂര്‍ (48) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ ഏഴ് മണിയോടെ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം.ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളായിരുന്നു അഷറഫിന്റെ കഥകളില്‍. കഥകളുടെ പശ്ചാത്തലം...
‘ഗോസ് ഓണ്‍ കണ്‍ട്രി’ പ്രകാശനം
കോഴിക്കോട്: എസ് നവീന്‍ രചിച്ച 'ഗോസ് ഓണ്‍ കണ്‍ട്രി' കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പികെ പാറക്കടവില്‍ നിന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ പ്രേമനാഥ്...
ഒരു വിത്തും കനമുള്ള ഒരു വാക്കും
മുംതസിര്‍ പെരിങ്ങത്തൂര്‍ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു;
ഒരു മരം,
നൂറു ചില്ലകള്‍,
ആയിരം തളിരുകള്‍,
പൂക്കള്‍,പൂമ്പാറ്റകള്‍,
കായ്കള്‍, കിളികള്‍,
തണലും, കാറ്റും,
കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും,
അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും,
നാട്യമില്ലാത്ത ആയിരം നന്മകളും..!എന്നാല്‍ ഒരോ വാക്കിനുള്ളിലും;
വിദ്വേഷത്തിനും, വിരിഞ്ഞുമുറുകലുകള്‍ക്കും പകരം,
കുറ്റങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം,
സ്‌നേഹവും,...
രണ്ടു കവിതകള്‍
ജിബിൻ കോട്ടുമലപ്രേതംപുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോള്‍
ശങ്കരേട്ടനാണ് ആദ്യം കണ്ടത്...
നിയമസഭയുടെ പ്രധാന കവാടത്തില്‍
വെള്ളപുതച്ചൊരു രൂപം-
മിന്നായംപോലെ,
ഖജനാവിനടുത്ത് പാറാവുകാരനും
കണ്ടത്രെ...!
ഒരൂന്നുവടികൂടി ഓര്‍ത്തെടുത്തു അയാള്‍,
അമ്പലനടയില്‍
ആക്രോശിച്ചിട്ടിറങ്ങിപ്പോയ-
കണ്ണട വച്ച മൊട്ടത്തലയനെ
രാമന്‍നമ്പൂതിരിയും വിസ്തരിച്ചു...
കോടതി വരാന്തയിലൊക്കെ കാര്‍ക്കിച്ചു-
തുപ്പി വച്ചിടുണ്ട്..
രക്തസാക്ഷി മണ്ടപത്തില്‍ -
ചെമ്പരത്തി കൊണ്ടര്‍ച്ചന ചെയ്തു
പരിഹസ്സിച്ചതായും കണ്ടു ..
ഒറ്റമുണ്ട്,
ഊന്നുവടി,
മൊട്ടത്തല,
കണ്ണട..
മണംപിടിച്ചു...
കൊറോണ ക്വാറന്റയിൻ കാലവും പുസ്തകലോകം സമൂഹമാധ്യമ കൂട്ടായ്മകളും
ഗീതു ജിനൻമലയാള ഭാഷാ സാഹിത്യ ഗവേഷകർക്കും അധ്യാപകർക്കും പ്രബന്ധരചനകൾക്കൊരു വേദി. വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പ്രവാസികൾക്കും,നവാഗത എഴുത്തുകാർക്കും കൊറോണക്കാലത്തെ സർഗാത്മക രചനകൾ പ്രസിദ്ധീകരിക്കുവാൻ ഒരിടം. അഞ്ച് വയസ്സു മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് കുട്ടിപ്പട്ടാളം...
ഇക്കൊല്ലം സാഹിത്യ നൊബേല്‍ പ്രഖ്യാപനമില്ല
ഇക്കൊല്ലത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി. ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും അക്കാദമിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. നൊബേല്‍ നിര്‍ണയസമിതിയംഗവും എഴുത്തുകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ്...
ഒറ്റച്ചോദ്യം
കെ എസ് കൃഷ്ണകുമാർനേരത്തെയെത്തി.
താക്കോൽ
അവളുടെ കയ്യിലാണ്.താഴിട്ട് പൂട്ടിയ പടിവാതിലഴികൾ
പിടിച്ചങ്ങനെ
നിൽക്കുമ്പോൾ
പൊടുന്നനെ
തെറിച്ചുപോയി
ചിന്തയുടെ
ഒരു ചുഴലിയിൽ
വർഷങ്ങൾ
മുന്നിലേക്ക്.വീടിനുമുന്നിൽ
അന്യനായി
ആത്മാവായി
വന്നു നിൽക്കുന്നതുപോലെ,
അകത്തേക്ക്
കടക്കാനാകാതെ
ജീർണ്ണിച്ച
ചീർത്ത
ചിതലരിച്ച
വീടും
മുറ്റവും
ഓർമ്മകളും
മണങ്ങളും
തിങ്ങിനിറഞ്ഞ്
നനയ്ക്കാതെ
ഉണങ്ങിപ്പോയ ചെടികളും
പുരപ്പുറത്തോളം
വളർന്ന് അധികാരം കാണിച്ച് ചുറ്റുമുലാത്തുന്ന പുല്ലുകളും
മദ്യപിച്ച് നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും
കാലടികൾ വറ്റിയ മുറ്റവും
അക്കാലമത്രെയുമടിച്ച
ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ
ചുമരുകൾക്കുള്ളിലെ അസ്ഥികൾ
നിഴലിക്കുന്ന വീടും
കാറ്റ് കൊന്നിട്ട
ഓലപ്പട്ടകളും
മരക്കൊമ്പുകളും
പട്ടടപ്പുതപ്പിട്ട്
രക്തം വാർന്ന ഞരമ്പുകൾ...


