Homeസാഹിത്യംദേശാഭിമാനി സാഹിത്യപുരസ‌്കാരം: രാജേന്ദ്രൻ എടത്തുങ്കര, അംബികാ സുതൻ മാങ്ങാട‌്, പി രാമൻ എന്നിവര്‍ക്ക്

ദേശാഭിമാനി സാഹിത്യപുരസ‌്കാരം: രാജേന്ദ്രൻ എടത്തുങ്കര, അംബികാ സുതൻ മാങ്ങാട‌്, പി രാമൻ എന്നിവര്‍ക്ക്

Published on

spot_img

തിരുവനന്തപുരം: 2017ലെ ദേശാഭിമാനി സാഹിത്യ പുരസ‌്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹരത്തിനുള്ള അവാർഡ‌് അംബികാ സുതൻ മാങ്ങാട‌് എഴുതിയ ‘എന്റെ പ്രിയപ്പെട്ട കഥകൾ’ക്ക‌് ലഭിച്ചു. കവിതാ അവാർഡ‌് പി രാമൻ എഴുതിയ ‘രാത്രി പന്ത്രണ്ടരയ‌്ക്ക‌് ഒരു താരാട്ട‌്’ , നോവൽ അവാർഡ‌് രാജേന്ദ്രൻ എടത്തുങ്കരയുടെ ‘ഞാനും ബുദ്ധനും’ എന്നീ കൃതികൾക്കും ലഭിച്ചതായി ജനറൽ മാനേജർ കെ ജെ തോമസ‌് അറിയിച്ചു.  ഒരു ലക്ഷം രൂപയും  ഫലകവും അടങ്ങുന്നതാണ‌് അവാർഡ‌്.

കെ പി രാമനുണ്ണി, വി ആർ സുധീഷ‌്, പി കെ ഹരികുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ‌് ചെറുകഥാ അവാർഡ‌് നിർണ്ണയിച്ചത‌്. ഡോ. കെ പി മോഹനൻ, പി പി രാമചന്ദ്രൻ, ഡോ. മ്യൂസ‌് മേരി ജോർജ‌് എന്നിവരടങ്ങുന്ന ജഡ‌്ജിങ‌് കമ്മിറ്റി കവിതാ അവാർഡും യു കെ കുമാരൻ, എൻ ശശിധരൻ, സി പി അബൂബക്കർ എന്നിവടങ്ങുന്ന ജഡ‌്ജിങ‌് കമ്മിറ്റി നോവൽ അവാർഡും നിർണ്ണയിച്ചു.

2017ൽ പ്രസിദ്ധീകരിച്ച കൃതികളിൽ അവാർഡിന‌് അയച്ച‌് കിട്ടിയതിൽ നിന്നുമാണ‌് മികച്ചവ തെരഞ്ഞെടുത്തത‌്. ആധുനിക സംസ‌്കൃതിയുടെ സങ്കീർണ്ണതകളും നാടിന്റെ ചൂടും ചൂരും ഇടകലർന്നു പ്രവഹിക്കുന്നതാണ‌് അംബികാ സുതൻ മാങ്ങാടിന്റെ കഥകൾ. ഇവയിൽ സൂക്ഷ‌്മമായ രാഷ‌്ട്രീയ വിവേകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും കമ്മിറ്റി വിലയിരുത്തി.

ചിരപരിചിതമായ കാവ്യാനുശീലത്തെ വെല്ലുവിളിക്കുന്ന അപൂർവ വാങ‌്മയങ്ങൾ നിറഞ്ഞതാണ‌് പി രാമന്റെ കവിതകളെന്ന‌് കവിതാ ജഡ‌്ജിങ‌് കമ്മിറ്റി വിലയിരുത്തി. പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂർണ്ണമായ സമ്മേളനമാണ‌് ‘ഞാനും ബുദ്ധനു’ മെന്നാണ‌് കമ്മിറ്റി വിലയിരുത്തിയത‌്.

ആലപ്പുഴയിൽ നടക്കുന്ന സാംസ‌്കാരിക പരിപാടിയിൽ അവാർഡ‌്  വിതരണം ചെയ്യും. തീയതി പിന്നീട‌് അറിയിക്കും.

കടപ്പാട്
www.deshabhimani.com

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...