Homeസാഹിത്യം
സാഹിത്യം
ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ
ജയേഷ് വെളേരിഹൃദയത്തിന്റെ സൂക്ഷിപ്പുകാരെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിച്ചത്
വരികൾക്കിടയിൽ ഉടനീളം രഹസ്യങ്ങൾ സൂക്ഷിച്ചവരുടെ കഥകളായിരുന്നു
വെന്തുനീറി മരിച്ചവരുടെ
ഒറ്റിക്കൊടുത്ത് മറഞ്ഞു നിന്നവരുടെ
വലിയ സ്വപ്നം കാണിച്ച് കൊന്നവരുടെ
നീറിയ പാഴ്മരങ്ങളുടെ
ചിതലരിച്ച പ്രേതാലയങ്ങളുടെ
പെയ്തൊഴിഞ്ഞ കെടുതികളുടെ
ചിമ്മിനി വിളക്കിൽ തെളിഞ്ഞ...
എനിക്കും നിനക്കുമിടയിൽ
സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ
എന്താണിത്ര അഗ്നിത്തിളക്കം
എന്നു നീ ചോദിക്കരുത്.
നീ വെട്ടിക്കീറിയ നെഞ്ചിലെ
ചോര വീഴിത്തിയാണ്
ഞാനവരെ വളർത്തിയത്.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്
എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്.
നീ തച്ചുടച്ച എന്റെ കൺകളിലെ
ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്
അവ മത്സരിക്കുന്നത്.വഴിയുടെ വലതുവശം ചേർന്നുള്ള
ആ വീട്ടിൽ...
കണ്ണും നാവും
വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ
ദേശത്തു വന്ന്
ശബ്ദമില്ലാതായിപ്പോയതാണ്.
ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ
വന്ധ്യംകരണം ചെയ്ത്
കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ
തൂക്കുപാലത്തിൽ കയറി
നിശ്ചലമായിപ്പോയതാണ്.
ചോരവറ്റിയ കൈകാലുകളറുത്തു
വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ
ആകാശത്തിലെത്തിയപ്പോൾ
ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്.
വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ
ശസ്ത്രക്രിയ ചെയ്ത്
ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ
പൂന്തോട്ടത്തിൽ
അതിഥിയായി എത്തിയതാണ്.
ഇരുട്ടിലൂടെ നുഴഞ്ഞുവന്ന്
മൊട്ടിടുന്ന വസന്തത്തിന്
വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ
കളിക്കളത്തിൽ
കളിമറന്ന് ഒരുമാത്ര
പകച്ചു നിന്നതാണ്.
തോറ്റതാണെന്നു കരുതി
കിതപ്പു മാറാത്ത ലോകത്തെ
കീഴ്മേൽ മറിക്കരുത്.
കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.
ലക്ഷ്മിപ്രിയയുടെ 'കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല' എന്ന പുസ്തകത്തെക്കുറിച്ച്
പൈപ്പ് വെള്ളത്തിൽ
രഗില സജിപലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ
വീടുകളുടെ കുടങ്ങളിൽ
ബക്കറ്റുകളിൽ മെലിഞ്ഞ
പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന
വെള്ളത്തിൽ
പക്ഷിക്കാല്,
മനുഷ്യകുലത്തലയോട്ടികൾ,
ചീഞ്ഞ മരക്കൊമ്പ്,
വീടിന്റെ വിണ്ട ചുമര്,
ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം,
വഴികളിലെ...
മുതിർന്ന കുട്ടികളൊക്കെയും വീടു നോക്കുന്ന കാലം. (പെരുമ്പിലാവ് കഥകൾ)
രമേഷ് പെരുമ്പിലാവ്
നല്ല മഴ പെയ്യുകയാണ്. ഒരു പാടത്തിന് നടുക്കാണ്. കയ്യിലൊരു കീറിയ കാലന്‍ കുടയുണ്ട്. ചുറ്റും പരന്ന് കിടക്കുന്ന പാടം. മഴയിങ്ങനെ നൂലുപോലെ ഊര്‍ന്ന് വീഴുന്നത് എന്തുരസമുള്ള കാഴ്ചയാണ്.എട്ടൊമ്പത് മണിക്കൂര്‍ പാറിയും കനത്തും...
ഒരു തീട്ടക്കഥയിൽ സ്വച്ഛഭാരതം
പ്രമോദ് കൂവേരിയുടെ 'തീട്ടപ്പൊന്നര'എന്ന കഥയെക്കുറിച്ച് ഒരു വിചാരം.
പ്രസാദ് കാക്കശ്ശേരി'പ്രജാപതിക്ക് തൂറാൻ മുട്ടി' എന്ന് എഴുതിയപ്പോൾ സൗന്ദര്യ ദർപ്പണം പൊട്ടിയടർന്നുപോയ കാലം കഴിഞ്ഞു. സുന്ദരമായ എന്തും വൈരൂപ്യത്തിന്റെ ഉള്ളിലിരുപ്പ് നഗ്നമാക്കുമ്പോൾ സ്വച്ഛഭാവനാകാശം കാര്‍മേഘാവൃതമാകുന്നു. ഇടിയും...
ജിജോ രാജകുമാരിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
നിധിൻ. വി.എൻ
ഹൈറേഞ്ചിന്റെ എഴുത്തുകാരനായ ജിജോ രാജകുമാരിയുടെ അഞ്ചാമത് പുസ്തകത്തിന്റെ പ്രകാശനം രാജാക്കാട്ടിൽ നടന്നു. രക്തനോവുകൾ എന്ന കവിതാ സമാഹാരം വിരൽ മാസികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ പുറത്തിറങ്ങുന്ന ഏറ്റവും ചെറിയ പുസ്തകമെന്ന പ്രത്യേകതയും...
പ്രിയപ്പെട്ട ഗാബോ
വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും...
കൈവശമുള്ള ഏതൊക്കെ പുസ്തകങ്ങളാണ് കത്തിച്ച് കളയേണ്ടി വരുക എന്നതാണ് ഇപ്പോഴത്തെ ആശങ്ക!!!
രമേശ് പെരുന്പിലാവ്നിങ്ങളെന്തിന് ‘യുദ്ധവും സമാധാനവും’ വീട്ടില്‍ വച്ചു? വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതിയുടെ വിചിത്ര ചോദ്യം.ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാതമായ നോവലിനെപ്പറ്റിത്തന്നെയാണ് ചോദ്യം.നിങ്ങള്‍ എന്തിന് യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു എന്നാണ് ഭീമ കോറിഗാവ്...


