Homeസാഹിത്യം
സാഹിത്യം
സീത തന്നെ രാമാ
കെ.വി. ജ്യോതിഷ്ശരി രാമാ നിന്റെ രാജ്യം
ചോരചോർന്നൊലിക്കുമ്പോൾ
ഞാനെന്റെ വേദനകളെ മാത്രമോർത്ത് ദുഃഖിക്കുന്നില്ല.നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു
ഓർമ്മകളുടെ വിറ്റുവരവിൽ
ഇന്നലെകൾ കൊണ്ട് നീയെന്നെ ഹരിക്കാൻ തുടങ്ങിയിട്ട്.കടും നിലാവിൽ എന്റെ കണ്ണുകൾ അഗ്നി ദാഹിച്ച
നിന്റെ ശരവേഗത്തിൽ മുറിഞ്ഞ് കിടക്കുന്നു.
നേരം പുലർന്നപ്പോൾ നീ...
ഇതിഹാസത്തിന്റെ ഇതിഹാസകാരന്‍
നിധിന്‍.വി.എന്‍“വെള്ളായിയപ്പന്‍ യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനപ്പുറത്ത് മുത്തുറാവുത്തറിന്റെ വീട്ടിലും ആളുകള്‍ ശ്രദ്ധാലുക്കളായി. വിഷാദവാന്മാരായി. ആ വീടുകള്‍ക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതില്‍ ചില്വാനം കുടികളിലത്രയും ഈ വിഷാദവും...
കുഴിയാന
നിഖിൽ. എ.കുഴിയാനയെ ആനകൾ
അസൂയയോടെ നോക്കാറുണ്ട്കുഴിയാനകൾ ആനകളെക്കാൾ
ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല
ആകാശപ്പൊക്കത്തിൽ
വെള്ളം ചീറ്റാറില്ലപക്ഷെ
ഒരിക്കലും മദംപൊട്ടാറില്ല
ചങ്ങലയുരഞ്ഞ് പൊട്ടിയ
വൃണപ്പാടുകളില്ല
തോട്ടി കൊളുത്തി വലിച്ച
മുറിപ്പാടുകളില്ലനെറ്റിപ്പട്ടം തൂക്കി
വെയിലത്ത്
മൂന്നാൾ ഭാരംപേറി
ഞെരുക്കി തളർത്തി
നഖം പൊടിച്ച്
മുറിവ് പൊട്ടിച്ച്
നടത്തിക്കാറില്ലാത്തതുകൊണ്ട്
കുഴിയാനയായതുകൊണ്ട്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ജിനേഷ് മടപ്പള്ളി സ്മൃതി പുരസ്‌കാരം
വടകര: ജിനേഷ് മടപ്പള്ളിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ജിനേഷ് മടപ്പള്ളി സ്മൃതി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. വിക്ടറി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തിന് 2015-നും 2018-നും ഇടയില്‍ പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങള്‍ ആണ് പരിഗണിക്കുക. കൃതികള്‍...
നാസര്‍ കക്കട്ടിലിന് സമന്വയം കഥാ അവാര്‍ഡ്
കക്കട്ടില്‍: കൊല്ലം കടയ്ക്കല്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ സമന്വയം കഥാപുരസ്കാരത്തിന് നാസര്‍ കക്കട്ടില്‍ അര്‍ഹനായി.തിരുത്ത് എന്ന കഥയ്ക്കാണ് അവാര്‍ഡ്. 22-ന് കടയ്ക്കല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ അവാര്‍ഡ് സമ്മാനിക്കും. പന്തിരുകുലം...
എന്റെ നാമത്തിൽ
എം. ജീവേഷ്
പോകാൻ പറയൂ
ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്.
ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ..
വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്,
അതെന്റെ കുഞ്ഞിന്റെയോ
അമ്മയുടെയോ നെഞ്ചിലേക്കു തന്നെ
ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും
ഇടിച്ചു നിരത്താനായി
തയ്യാറാക്കിയ ബുൾഡോസർ
എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ
ചരിത്രത്തിലുള്ള...
മുല്ലപ്പൂനിറം
അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള
നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല
അവ എന്നെ ഇഷ്ടമില്ലാതിരുന്ന
എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു
അവർ എന്റെ
നിറമില്ലാത്ത കൈകളിൽ
കൂട്ടിപ്പിടിച്ചുകൊണ്ട്
നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു
വെളുത്തവരുടെ ഹൃദയം
മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന്
അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ
അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ
'അച്ഛൻ കറുത്തതാണല്ലോ '...
ബുദ്ധനാവണം നിങ്ങൾ
മുഹമ്മദ് സഫ്വാൻഒരു നഗരം
നിശബ്ദമാക്കപ്പെടുന്നു..പടക്കോപ്പണിഞ്ഞ
അദ്യശ്യ കാവൽക്കാർ
നഗര വീഥികളിൽ റോന്തുചുറ്റുമ്പോൾ
നിറതോക്കിന്റെ ഗാഢാലിംഗനമേറ്റ്
വാക്കുകൾ ചോര തുപ്പുന്നു.
തെരുവിൽ മനുഷ്യൻ
ചിതറിത്തെറിച്ചു കിടക്കുമ്പോൾ
ഭയം
വ്യാധിയായി പടരുന്നു.മൗനം അലങ്കാരമാകുമ്പോൾ
ഒരു നഗരം നിശബ്ദമാക്കപ്പെടുന്നു.ബുദ്ധന്റെ ചിരിയിലുണ്ട്
ഒരു നിശബ്ദത;
സംഹാരത്തിന്റെ പ്രതീകം.കറുത്ത രാവുദിച്ചു വരുമ്പോൾ
ചെറുത്തു നില്പിന്റെ ശബ്ദം
ഒച്ചയില്ലാതെ കത്തിയമരുമ്പോൾ
ബുദ്ധനാവണം നിങ്ങൾ;
വധശിക്ഷക്കു...
ശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയിൽ മലയാളം സാഹിത്യോത്സവം
1993 -ൽ സ്ഥാപിതമായ കാലടി, ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാല 2017-2018 രജതജൂബിലി വർഷമായി ആഘോഷിച്ചു വരികയാണ്. അതിന്റെ ഭാഗമായി മലയാള സാഹിത്യോത്സവം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 2 വരെ സര്‍വകലാശാലയില്‍ വെച്ച് നടക്കും....
വെളുത്ത പൂക്കളുടെ വസന്തവും, അക്ഷരങ്ങളുടെ മൗനവും
ജുനൈദ് അബൂബക്കർഈ കെട്ടിടത്തിൽ
ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന്
പറഞ്ഞു തന്നത് വിനോദനാണ്,
എങ്കിലും അവന് ഇവിടം അറിയാമെന്ന്
നമ്മൾ സൗകര്യപൂർവ്വം മറന്നു,സ്ഥലം കാട്ടിയതിന് പ്രതിഫലമായ്
എന്റെ ബൈക്കും കൊണ്ട് അവന്റെ
അനേകം കാമുകിമാരിൽ ആരെയോ
കാണാൻ പോയതും അന്നായിരുന്നുഅന്ന് നീയുടുത്ത
ഇളം നീല സാരിയിലെ
വെളുത്ത...


