Homeസാഹിത്യം

സാഹിത്യം

ഡയറികൾ ഒത്തു നോക്കുമ്പോൾ

ചീമഞാൻ അവിടെയെത്തുമ്പോൾ അവരെല്ലാം രേഖകൾ തേടിയുള്ള ഓട്ടത്തിനിടയിലായിരുന്നു. ഓടിയിട്ടുമോടിയിട്ടും ഒന്നുമേ - കണ്ടെത്താനാവാത്തവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കീഴടങ്ങുന്നതിനായി നടക്കുന്നു. വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്. എവിടെ നോക്കിയാലും ശവങ്ങൾ മാത്രം, ചോരയുടെ നാറിയ മണം. ആരുടെയൊക്കെയോ നാവുകളെ അറുത്തുമാറ്റി വഴികളിലെല്ലാം ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്. ഒരു കാലത്ത് ഇവിടെ നാവുള്ളവർ ജീവിച്ചിരുന്നുവെന്ന...

ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയദിനക്കുറിപ്പ്

സനൽ ഹരിദാസ്പ്രിയപ്പെട്ടവളെ,നാളെ പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെപ്പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും സുസ്ഥിരമായും ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ ദിനങ്ങളിലൊന്ന്. മനുഷ്യാധിപത്യ ലോകത്തിൽ അനുവാര്യമായ സാമൂഹികതയെ വിളംബരം ചെയ്യുകയാണ്...

ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ

വായന കെ.പി ഹാരിസ് ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ...

സുരേഷ് കൂവാട്ടിന്റെ “മലക്കാരി” വായനക്കാരിലേക്ക്

വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ "തേൻവരിക്ക" യെന്ന ആദ്യ കഥാസമാഹാരത്തിന് ശേഷം, സുരേഷ് കൂവാട്ടിന്റെ രണ്ടാം പുസ്തകവും വായനക്കാരിലേക്ക്. കണ്ണൂർ കൈരളി ബുക്ക്സ് പുറത്തിറക്കുന്ന "മലക്കാരി" യുടെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ...

അസ്തമയം കാത്ത്

സ്‌റ്റെഫിന്‍ നാരായണ്‍സമയമാകുമസ്ത്രം തിടുക്കമോടെ പായുന്നു അസ്ത്രം ചിത്തത്തില്‍ കനലെരിയുന്നൊരോര്‍മ ഉദയകിരണങ്ങള്‍ ശോഭിച്ചതായിരുന്നു ഇനിയസ്തമയത്തിന്‍ നീറുന്ന ചുവന്ന തീക്കനലിലേക്ക് കാലമെന്റെ കോലം കെടുത്തി സ്വപ്‌നങ്ങള്‍ വഴിയില്‍ വെച്ച് മിണ്ടാതകന്നുപോയിഅന്ധകാരത്തിന്‍ തീച്ചൂളയിലേക്കടുത്തപ്പോഴും ഞാനറിഞ്ഞില്ല ഞാന്‍ തന്നെയാണോയിതെന്ന്. ചായയില്‍ തുടങ്ങി സൗഹൃദങ്ങള്‍ ചാരായം നുകര്‍ന്നപ്പോള്‍ എന്നിലെ പ്രണയമധുരത്തിന് ലഹരിയുടെ ചവര്‍പ്പ് തുല്യമായി അവളിലെ...

ഉമ്മിണിയില്‍ സാഹിത്യ പുരസ്‌കാരം നൂറയ്ക്ക്

മലപ്പുറം: കവി ഉണ്ണിമോയി ഉമ്മിണിയില്‍ സാഹിത്യപുരസ്‌കാരം യുവ എഴുത്തുകാരി നൂറയുടെ പെണ്‍തെരുവ് എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. 10,002 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്‌. ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്, മണമ്പൂര്‍ രാജന്‍...

ജിനേഷ് മടപ്പളളി കവിതാ പുരസ്കാരം വിമീഷ് മണിയൂരിന്

വടകര: കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണക്കായി പുരോഗമന കലാസാഹിത്യസംഘം ചോറോട് മേഖലാ കമ്മിറ്റി യുവകവികൾക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് വിമീഷ് മണിയൂർ അർഹനായി. 'ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി' എന്ന കവിതാ...

പൂക്കളുടെ നീറ്റം

അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും... രാവിലെ മുതൽ വൈകുന്നേരം വരെ പതിവാണ്... കാർ നിറുത്തിയിടുന്നതൊരു പൂമരത്തിൻ ചുവട്ടിലാണ്. എന്നും എല്ലാകാലവും പൂക്കുന്ന മരമല്ല; പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു കാലമുണ്ട്.. നേരവും കാലവും കൂട്ടിപ്പിണഞ്ഞു ഒന്നുചേരുന്ന കാലം... നല്ല തെളിച്ചമുള്ള നല്ല കാറ്റുള്ള നല്ല തണുപ്പുള്ള മഞ്ഞുപൊഴിയുന്ന കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല.. വയലറ്റ് പൂക്കളല്ല... മരം കാണാത്തത്രയും നിറയുന്ന പൂക്കൾ കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ; തീരെ...

ആരോടും പറയാതെ

ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ നിന്നിലൂടെ ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ നേർത്ത സ്വപ്നമായി വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ നിന്നെ കവർന്നെടുത്ത് ആകാശത്തിനുമപ്പുറം പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു മഴത്തുള്ളികളായ് പെയ്ത് നിന്നെ നനയിക്കാറുണ്ട്...ആരും കാണാതെ, ആരും അറിയാതെ ജീവശ്വാസം പോലെ ചേർത്തു വയ്ക്കാൻ... നീ പോലും അറിയാതെ നീയുണ്ടാവും...

സ്വവർഗ്ഗാനുരാഗികളുടെ ദൈവം

ആദിഅവനെയുമ്മ വെയ്ക്കുകയെന്നാൽ ചരിത്രത്തെ തുപ്പലുകൂട്ടി തിന്നുക എന്നാണർത്ഥം... വെളിച്ചം വാരി തേച്ചിടങ്ങളിൽ വെച്ച് ചോര കൊണ്ട് തൊടുന്ന നേരം ഞങ്ങൾ സാഫോയുടെ വരികളുരുവിടാറുണ്ട്. അന്നേരങ്ങളിൽ, 377 തിരുമുറിവുകൾ ഞങ്ങളുടെ മേൽ പറ്റിക്കിടപ്പുണ്ടാകും.. ആ മുറിവുകളിലൂടെ ചരിത്രത്തെ കണ്ടെത്താം. പ്രണയത്തിന്റെ ചരിത്രം!!!എന്തുകൊണ്ടോ സോദോമിലേക്ക് പോകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല.. അവിടെയുള്ള ദൈവങ്ങൾ ഞങ്ങളെ...
spot_imgspot_img