Homeസാഹിത്യം

സാഹിത്യം

സ്വാതന്ത്ര്യദിന ഉപന്യാസമത്സരം

ഷാർജ: സ്വാതന്ത്ര്യ ദിനാഘോഷത്തോനുബന്ധിച്ച്‌ ഇന്ത്യൻ അസ്സോസിയെഷൻ ഷാർജ ലൈബ്രറി കമ്മിറ്റി ഉപന്യാസമത്സരം നടത്തുന്നു. വിഷയം: “സ്വാതന്ത്ര്യത്തിന്റെ ഏഴ്‌ പതിറ്റാണ്ടുകൾ”.ഉപന്യാസം അഞ്ചു പുറം കവിയാതെ മലയാളത്തിൽ എഴുതിയതാകണം. 2018 ആഗസ്റ്റ്‌ 12 നു മുമ്പായി...

മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!

Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷഅശ്വതി രാജൻമനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ! നിന്റെ വിഴുപ്പുകൾ എന്റെ അരൂപത്തിനേയും വികൃതമാക്കുന്നു.ഞാൻ നിനക്ക് എന്റെ ചോരയും ഹൃദയവും തന്നു. എന്റെ പിതൃത്വം കൊണ്ട്...

കാവ്യവീഥിയിലും കുമാറിന് കൂട്ടുണ്ട് കുഞ്ഞുമോൾ

സാഹിത്യമെഴുതാൻ പുറപ്പെട്ട ഫാബിയോട് ''നീയെഴുതും സാഹിത്യമല്ലയോ സുലൈമാനി'' എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയത് വിഖ്യാതനായ സാഹിത്യകാരൻ ബഷീറാണ്. എന്നാൽ ഇവിടെ ദമ്പതികൾ ഏറെ വ്യത്യസ്തരാവുകയാണ് കവിയായ ഭർത്താവിന്റെ പുസ്തക പ്രകാശനത്തിന്റെ കൂടെ അതേ ദിവസം...

തീവണ്ടി കടന്നു പോയതിൽ

രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ അതിനെ നിവർത്താൻ പോന്ന ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്. പിന്നെ സമയം തെറ്റിയും വൈകിയും പലത് കടന്ന് പോയി. ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു വണ്ടിക്കും സ്റ്റോപ്പില്ല. അങ്ങിനെയല്ല, ഇതൊരു പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല. കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...

ടി.പി.എന്‍ കൈതപ്രം സാഹിത്യപുരസ്‌കാരം ടി.സി.വി സതീശന്

പയ്യന്നൂര്‍: മലയാളഭാഷാ പാഠശാലയുടെ 2018 വര്‍ഷത്തെ ടി.പി.എന്‍ സാഹിത്യ പുരസ്‌കാരത്തിന് ടി.സി.വി സതീശന്റെ പ്രഥമ നോവലായ പെരുമാള്‍പുരം അര്‍ഹമായി. 15001 രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ജനുവരി അവസാന വാരത്തില്‍ പ്രശസ്തരുടെ സാന്നിധ്യത്തില്‍ നടക്കുന്ന...

ആത്മ എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു

കോഴിക്കോട്‌ ആത്മ ദി ക്രീയേറ്റിവ്‌ ലാബ്‌ സംഘടിപ്പിച്ച പഞ്ചദിന എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു. ശില്പശാലയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സുനില്‍ തിരുവങ്ങൂര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മെയ് 9 ന് ആരംഭിച്ച...

ഇരുട്ട്

സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ ഇരുട്ടുപറന്നുവന്ന് മരക്കൊമ്പിലിരിയ്ക്കുന്നു. മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ പാടത്തുപരക്കുന്നു. ചെറിയചെറിയ പേടികള്‍ ഈയ്യാംപാറ്റകളെപ്പോലെ ഒറ്റയ്ക്കും കൂട്ടായും പറന്നുവരുന്നു. വെളിച്ചവും ഞാനും കെട്ടിപ്പിടിയ്ക്കുന്നു. ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു. ഇരുട്ട് ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു. കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍ പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയെ നോക്കിനില്‍ക്കുകയാണൊരാള്‍. അവള്‍ക്കുചുറ്റുമുള്ള ഇരുട്ട് അയാളുടെ നോട്ടത്തെ അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്. ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ അവള്‍ക്കുചുറ്റും വാലാട്ടിനടന്ന് മോങ്ങിക്കൊണ്ട് മടങ്ങുകയാണത്. അവള്‍ക്ക് അയാളെക്കാണാനാവാത്തതുകൊണ്ട് അയാള്‍ക്ക് അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

പ്രൊഫ. എന്‍. അജയകുമാര്‍ നടത്തുന്ന നളചരിത പ്രഭാഷണങ്ങള്‍

മലയാളവിഭാഗം ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയില്‍ ആഗസ്റ്റ് 6 മുതല്‍ 10 വരെ നളചരിത പ്രഭാഷണങ്ങള്‍ നടത്തുന്നു. പ്രൊഫ. എന്‍. അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍, ഉച്ചയ്ക്ക് 1.30 ന് സെമിനാര്‍ ഹാള്‍ അക്കാദമിക്ക്...

കവിതയിലമരണം

രതീഷ്‌ കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന, ഇത്ര നാളും അന്നം തന്ന കവിതയിൽ നിന്നും താഴെയൊഴുകുന്ന മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി.. ശരീരം പാതിയോളം അടിയിലേക്കെത്തുമ്പോൾ അടിവയറ്റിലേൽക്കുന്ന മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ കൂടുകെട്ടിപ്പാർത്ത സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...

കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2010- 2018 കാലയളവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്. വൈജ്ഞാനിക സസാഹിത്യം (ശാസ്ത്ര-മാനവിക വിഭാഗങ്ങളില്‍പ്പെട്ട ഗ്രന്ഥങ്ങള്‍), ചരിത്രം, ചെറുകഥ എന്നീ വിഭാഗങ്ങളില്‍ ഗ്രന്ഥകാരനോ പ്രസാധകനോ സുഹൃത്തുകള്‍ക്കോ ഗ്രന്ഥം...
spot_imgspot_img