Homeസാഹിത്യം

സാഹിത്യം

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ ജയകുമാറിന്

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരില്‍ ജന്മനാട് നല്‍കിവരുന്ന പരമോന്നത ബഹുമതിയായ ബഷീര്‍ ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്‍ചീഫ്‌ സെക്രട്ടറിയും, മലയാള...

ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി

മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ വിദ്യരണ്യപുര കൈരളി കലാസമിതിയുടെ സാംസ്കാരിക മുഖമായ വികാസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ കൃതിചർച്ച ചെയ്യുന്നു. ഒക്ടോബർ 20 ഞായറാഴ്ച...

നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018

നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...

കാവ്യവീഥിയിലും കുമാറിന് കൂട്ടുണ്ട് കുഞ്ഞുമോൾ

സാഹിത്യമെഴുതാൻ പുറപ്പെട്ട ഫാബിയോട് ''നീയെഴുതും സാഹിത്യമല്ലയോ സുലൈമാനി'' എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയത് വിഖ്യാതനായ സാഹിത്യകാരൻ ബഷീറാണ്. എന്നാൽ ഇവിടെ ദമ്പതികൾ ഏറെ വ്യത്യസ്തരാവുകയാണ് കവിയായ ഭർത്താവിന്റെ പുസ്തക പ്രകാശനത്തിന്റെ കൂടെ അതേ ദിവസം...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം!കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം!പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പുതപ്പ്

കെ എസ് രതീഷ്ഭൂമിയിലെ പുതപ്പുകൾക്കെല്ലാം ഒരേ ആകൃതിയാണോ..? അല്ല, പുതപ്പിനെപ്പൊഴും ആ  പുതുമയില്ലാത്ത പുതപ്പിക്കൽ ശീലം തന്നെയല്ലേ.?ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക  മാത്രമല്ലേയുള്ളൂ, ചില പുതപ്പുകൾക്ക് മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി. ചെറിയ ചൂടിലും ചവിട്ടിമാറ്റിയാലും, പാതിരാ തണുപ്പിൽ നാലുകോണിലും അധികാരത്തോടെ  തപ്പിനോക്കാറില്ലേ..? വലിച്ചവശ്യമ്പോലെ മൂടും ചൂട്  ആവശ്യത്തിനായാൽ കാൽചുവട്ടിലേക്ക് പതിയെ പിൻവാങ്ങണം, അതുമല്ലെങ്കിൽ തലയുടെ അടിയിൽ...

വിലാസമില്ലാത്ത കത്തുകൾ

ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട് ഓരോ കൊല്ലവസാനവും.. വിലാസം തെറ്റി വിഷയം തെറ്റി വഴി തെറ്റി എന്നും.... അത്തർ മണക്കുന്ന മണൽക്കാറ്റ് അടിക്കുന്ന ഒരു വാപ്പാൻടെ ഖൽബും പേറി വരുന്ന കത്ത്.. പട്ടിണി കരിഞ്ഞ വിയർപ്പ് പൊടിയുന്ന നോട്ട് മണക്കുന്ന മദിരാശിയിൽ നിന്ന് ഏട്ടൻടെ കത്ത്.... ഏതോ ഇല്ലത്തുനിന്നും അടുക്കളകടന്ന് അരങ്ങത്തേക്ക് കുതിക്കുന്ന പുകമണക്കുന്ന കത്ത്.... പേറാനാവുന്നില്ല ഇവയുടെ ഗന്ധങ്ങൾ വലിയ കൈയക്ഷരങ്ങളുടെ വിലാസക്കാരെ കണ്ടുപിടിച്ചേൽപ്പിക്കണം.... അല്ലെങ്കിൽ ഗന്ധങ്ങൾ അവർ മറക്കണം.. കത്തുകൾ മറക്കണം.. എഴുത്ത് മറക്കണം.. മറുപടി മറക്കണം... ഹാ... അങ്ങനെയങ്ങനെ കത്തുകൾ മരിക്കണം...... 

എടക്കാട് സാഹിത്യ വേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം വിനോയ് തോമസിന്

കണ്ണൂര്‍: എടക്കാട് സാഹിത്യ വേദിയുടെ പ്രഥമ സാഹിത്യ അവാര്‍ഡിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് അര്‍ഹനായി. രാമച്ചി എന്ന കഥാ സമാഹാരമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 2017ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളില്‍ നിന്നാണ് അവാര്‍ഡിനുള്ള...

ഫ്രിദ കാഹ്ലോയുടെ രചനകൾ

തിരഞ്ഞെടുത്ത ഭാഗങ്ങളുടെ സ്വതന്ത്ര വിവർത്തനം.

ബഷീറിന്‍റെ പോലീസ് രണ്ടാം പതിപ്പ് പ്രകാശനം

മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജന്‍ എഴുതിയ 'ബഷീറിന്‍റെ പോലീസ്'ന്‍റെ രണ്ടാം പതിപ്പ്  പ്രകാശനം മാര്‍ച്ച്‌ 11 ഞായര്‍ വൈകിട്ട് 3.30 ന് ബഷീറിന്‍റെ ജന്മനാടായ തലയോരപറമ്പില്‍ വെച്ച് നടക്കും. പോലീസ്...
spot_imgspot_img