Homeകാലം ദേശം സംസ്കാരം

കാലം ദേശം സംസ്കാരം

രണ്ട് മീനുകൾ രണ്ട് ജീവിതങ്ങൾ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം: വിപിൻ പാലോത്ത്.ഒന്നല്ല. രണ്ടിനെക്കുറിച്ചാണ് പറയുന്നത് മരണത്തെയും ജീവിതത്തെയും തോടിനെയും കടലിനെയും സ്നേഹത്തെയും ഹിംസയെയും വ്യാഖ്യാനിക്കുകയാണ്....രണ്ട് മീനുകളാണ് ജീവിതത്തിൽ വാലിളക്കി ചെകിളപ്പൂക്കൾ വിടർത്തി നീന്തിത്തുടിക്കുന്നത്. ചത്ത മീനുകളും ജീവനുള്ള മീനുകളും വളർത്തിയ മീനുകളും കൊന്നു തിന്ന മീനുകളും കൂടെ കളിച്ച മീനുകളും ചതിയിൽ ശ്വാസം മുട്ടിച്ച മീനുകളും സ്നേഹത്തിൻ്റെയും ഹിംസയുടെയും രണ്ടറ്റങ്ങൾ....മീനുകളെ...

തമ്പാന്റുള്ളിലെ കൊമ്പ്

പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ. ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ... ഇരുൾ പടർന്ന സ്വപ്നങ്ങളെ നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു. ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു. ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...

വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

സാംസ്കാരികം ഷൈജു ബിരിക്കുളംമങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്....

കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര ഒ.സി. മാർട്ടിൻപൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും എന്നു തന്നെയാണുത്തരം. ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും. അതിൽ ഏറ്റവും ചന്തമേതെന്നത് അപ്രസക്തമായ ഒരു വിചാരമാണ്. എങ്കിലും അങ്ങനെയൊരാലോചന ഇവിടെ വാക്കോടാവുകയാണ്...കഴിഞ്ഞ...

വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : വിപിൻ ടി. പലോത്ത്ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നി വെയിൽ കഴുകി തുടച്ച് കമിച്ച് വെച്ച പ്രകൃതി. ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...

മഴയുടെ ആട്ടപ്രകാരം..

പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർമഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ പെയ്യുന്നത്. മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...

അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: കെ. പി. മനോജ്കുഞ്ഞമ്പുവിനെക്കുറിച്ചാണ്. വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്. കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല. തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല. ഒരു പേരിൽ ഒരു ദേശം...

നിങ്ങളോർക്കുന്നില്ലേ മുണ്ടുടുത്ത ആ ദിനങ്ങൾ…

പൈനാണിപ്പെട്ടി വി.കെ.അനിൽകുമാർ പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർനമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക. ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്. അതിനും മാത്രമുള്ള ജീവിതമൊക്കെ നമുക്കിന്നുണ്ടോ. ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ....അങ്ങനെ മെയ് മാസം...

പതിനെട്ടാമത്തെ നിറം

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...
spot_imgspot_img