HomePHOTO STORIESഇടിവെട്ട് കൂണുകൾ

ഇടിവെട്ട് കൂണുകൾ

Published on

spot_img

ഫോട്ടോസ്റ്റോറി

മഞ്ജി ചാരുത

ഇടിവെട്ടി, കൂണ് മുളച്ചു എന്നൊരു പഴമൊഴിയുണ്ട്.. അത് ശരിയെന്നോണം ആദ്യത്തെ ഇടിക്കും മഴയ്ക്കുമൊപ്പം തന്നെ കൂണുകളും മുളച്ചു പൊന്തിതുടങ്ങും.

ലോകത്താകമാനം നാല്പതിനായിരത്തിലധികം കൂൺ വിഭാഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഭക്ഷ്യയോഗ്യമായ രണ്ടായിരത്തോളം കൂണുകളൊഴികെ ബാക്കിയുള്ളവയെ വിഷക്കൂണുകൾ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തൊടികളിൽ മണ്ണിലും മരത്തിലുമായി മുളച്ചു പൊന്തുന്ന കൂണുകളെ പൊതുവേ മനുഷ്യരോ മറ്റു ജീവികളോ പരിഗണിക്കാറില്ല.

ആകർഷകമായ പല നിറങ്ങളിലും രൂപങ്ങളിലും മുളച്ച് കേവലം പന്ത്രണ്ടു മണിക്കൂറുകൾക്കുള്ളിൽ ഇവ മണ്ണിൽ ജീർണ്ണിക്കുകയും ചെയ്യും.( മരകൂണുകൾ പോലുള്ളവ മാസങ്ങളോളം നിലനിൽക്കുന്നതായും കാണാം).

ഭക്ഷ്യയോഗ്യമായവയും ഔഷധങ്ങളും വിഷമായതും തുടങ്ങി വർഷകാലത്ത് പൂക്കളെപ്പോലെയോ ചിലപ്പോഴൊക്കെ അതിനേക്കാൾ ഭംഗിയിലോ വിരിഞ്ഞു പൊന്തുന്ന കൂണുകൾ കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ തകർച്ചയും കാരണം വംശനാശ ഭീഷണിയിലാണ്.

താമസിക്കുന്ന സ്ഥലത്തിന്റെ മുപ്പത് മീറ്റർ ചുറ്റി നടന്നാൽ ആലീസിന്റെ അത്ഭുതലോകം എന്ന കണക്കിന് കൂണുകളുണ്ട്.. ഉറുമ്പുകളെ പോലെ ചെറുതായിരുന്നെങ്കിൽ അതിനകത്തേക്ക് നൂഴ്ന്നിറങ്ങാമായിരുന്നു എന്നവ കൊതിപ്പിക്കും. തീരെ ചെറുതെന്നു തോന്നുമെങ്കിലും കാഴ്ചകൾ നാളേക്ക് ജീവിക്കാനുള്ള പ്രതീക്ഷയല്ലാതെ മറ്റെന്താണ്…

athmaonline-photostories-manji-charutha-001

 

മഞ്ജി ചാരുത


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

More like this

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...