Homeകാലം ദേശം സംസ്കാരം
കാലം ദേശം സംസ്കാരം
രണ്ട് മീനുകൾ രണ്ട് ജീവിതങ്ങൾ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്.ഒന്നല്ല.
രണ്ടിനെക്കുറിച്ചാണ് പറയുന്നത്
മരണത്തെയും
ജീവിതത്തെയും
തോടിനെയും കടലിനെയും
സ്നേഹത്തെയും
ഹിംസയെയും വ്യാഖ്യാനിക്കുകയാണ്....രണ്ട് മീനുകളാണ് ജീവിതത്തിൽ വാലിളക്കി
ചെകിളപ്പൂക്കൾ വിടർത്തി നീന്തിത്തുടിക്കുന്നത്.
ചത്ത മീനുകളും
ജീവനുള്ള മീനുകളും
വളർത്തിയ മീനുകളും
കൊന്നു തിന്ന മീനുകളും
കൂടെ കളിച്ച മീനുകളും
ചതിയിൽ ശ്വാസം മുട്ടിച്ച മീനുകളും
സ്നേഹത്തിൻ്റെയും
ഹിംസയുടെയും രണ്ടറ്റങ്ങൾ....മീനുകളെ...
തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും
പൈനാണിപ്പെട്ടി
വി. കെ.അനിൽകുമാർ
ചിത്രീകരണം : ഇ. എൻ. ശാന്തിരാവിലെ മുതൽ മഴയാണ്.
അടച്ചുകെട്ടിയ മാനം.
പുറത്തിറങ്ങാനാകാതെ എല്ലാവരും അടച്ചു കെട്ടിയിരിക്കുകയാണല്ലോ.
പ്രിയപ്പെട്ട പലരുടെയും മരണവാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്.
വല്ലാത്ത ഉത്ക്കണ്ഠ.
ആകുലതകളുടെ കാലമാണെങ്കിലും
ഇന്ന് സന്തോഷത്തിൻ്റെയും ത്യാഗത്തിൻ്റെയും ദിനം കൂടിയാണ്.
മനുഷ്യർ അശരണർക്കും...
കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…
പൈനാണിപ്പെട്ടി
വി.കെ അനിൽകുമാർ
വര ഒ.സി. മാർട്ടിൻപൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും
എന്നു തന്നെയാണുത്തരം.
ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും.
അതിൽ ഏറ്റവും ചന്തമേതെന്നത്
അപ്രസക്തമായ ഒരു വിചാരമാണ്.
എങ്കിലും അങ്ങനെയൊരാലോചന
ഇവിടെ വാക്കോടാവുകയാണ്...കഴിഞ്ഞ...
തമ്പാന്റുള്ളിലെ കൊമ്പ്
പൈനാണിപ്പെട്ടി
വി കെ അനിൽകുമാർ
ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ.
ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ...
ഇരുൾ പടർന്ന സ്വപ്നങ്ങളെ
നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു.
ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു.
ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...
കപ്പക്കയുടെ ജീവിതം.
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച്
പറയാൻ മാത്രം എന്താണുള്ളത്.
കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ
കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്?
ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും
വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ
മരത്തിൻ്റെ പെരുമയിലേക്കും
കവിതയിലേക്കും വളർന്നില്ല.
ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം
കപ്പക്കയെ കണിവെച്ചില്ല.
മാമ്പഴക്കവിമൊഴികളിൽ മതിമറന്ന
വൈലോപ്പിള്ളി കപ്പക്കയുടെ...
മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല
പൈനാണിപ്പെട്ടി
വി. കെ അനിൽകുമാർ
പെയിൻ്റിങ്ങ്: വിപിൻ പാലോത്ത്മരം.
ആൽമരം.
മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം വരുന്നത്.
അത്യുഷ്ണത്തിൻ്റെ അമ്ലം കുടിച്ച് വറ്റിച്ചാണ് മരം കുളിരിൻ്റെ തളിർപ്പുകളൊരുക്കുന്നത്.
തണലും തണുപ്പും മരത്തിൻ്റെ രൂപാന്തരണങ്ങളാണ്.
നട്ടുച്ചയുടെ...
പതിനെട്ടാമത്തെ നിറം
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്.
ഈ പാട്ടായ പാട്ടുകളൊന്നും
എഴുതിയതല്ല പാടിയതാണല്ലോ
എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...
അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ
വര: കെ. പി. മനോജ്കുഞ്ഞമ്പുവിനെക്കുറിച്ചാണ്.
വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്.
കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല.
തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല.
ഒരു പേരിൽ ഒരു ദേശം...
മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..
പൈനാണിപ്പെട്ടി
വി.കെ. അനിൽകുമാർ
ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്.
എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം.
'മുറിവേൽപ്പിക്കാൻ
കൂടുതലൊന്നും വേണ്ടെന്ന'
മുക്തകശരീരികളാണ് മുള്ളുകൾ.
മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്.
മുൻകരുതലിൻ്റെ ഊന്നുവടികളില്ല.
പരസഹായങ്ങൾ വേണ്ട.
ഒന്നും നോക്കാതെ ഒരൊറ്റ...
സൈബറിടങ്ങളിലെ മാമ്പൂ മണം….
പൈനാണിപ്പെട്ടി
വി.കെ. അനിൽ കുമാർ
ചിത്രീകരണം: ഇ.എൻ. ശാന്തിപൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു.
മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല.
വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല.
കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട്
പക്ഷെ മാവുകൾ...


