Homeസാഹിത്യം
സാഹിത്യം
യാത്ര
ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു
രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ
കന്യകനായി
അവൻ അവളുടെ
കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില്
ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു.
ചുവരുകൾ നോക്കി
മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു.
കക്ഷത്തില് വിയർപ്പിനെ
സൂക്ഷിച്ചു വെച്ചു.
തലയിൽ പേനുകളെ
വളർത്തി.
മുഖക്കുരു വെയില്
കൊള്ളിക്കാതെ പഴുപ്പിച്ചു.
മുലകണ്ണുകളെ പറത്തിവിട്ടു.
മീശപിരിച്ച്
പുകവലിച്ചു.ഉള്ളിലെവിടെയോ
ഒരു കാടുണ്ടെന്ന്
ഉദ്ധരിച്ച ആ ഒറ്റമരം
ചില്ലകൾ
കുലുക്കി പറഞ്ഞു.അപ്പുറത്തെ
കക്കൂസിലെ അരഞ്ഞാണം
മുറുക്കി
സിഗരറ്റിന്റെ...
കാവാലം സ്മൃതി ദിനം
നിധിന്‍ വി.എന്‍.കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന രീതിയില്‍ കലയെ എങ്ങനെ ആവിഷ്കരിക്കാമെന്നും നവീകരണത്തിലൂടെ അവ എങ്ങനെ വികാസത്തിലേയ്ക്കു പരിണമിക്കുന്നു എന്നും മലയാളിക്കു കാട്ടിത്തന്ന പ്രതിഭാധനനാണ് കാവാലം നാരായണപ്പണിക്കര്‍. കവി, നാടകകൃത്ത്,...
മാരാർ, ഭാഷയുടെ മേള പെരുക്കം
നിധിൻ.വി.എൻസദാചാരശൂന്യമായ സാഹിത്യം, കല എന്നിവയുടെ പ്രചാരം മൂലം മനുഷ്യന്റെ വിലയിടിയുമെന്ന് ഓർമ്മപ്പെടുത്തിയ കുട്ടികൃഷ്ണമാരാരുടെ ജന്മദിനമാണ് ഇന്ന്. ഭാഷയുടെ മേള പെരുക്കമാണ് മാരാരിലെത്തുന്ന ഏതൊരാൾക്കും അനുഭവിക്കാനാവുക. വള്ളത്തോളുമായുള്ള സഹവാസം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മാരാരുടെ...
നാടന്‍പ്രേമം
ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക്
തിരിച്ചെത്തുമ്പോള്‍
വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ
നീലശംഖുപുഷ്പത്തിന്റെ
നേര്‍ത്ത പുഞ്ചിരിയില്‍
വീണ്ടെടുപ്പിന്റെ തിളക്കം കാണാം ...
ഉമ്മറത്തിണ്ണയില്‍ വെച്ച
നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ
തണുത്തവെള്ളം മുഖത്തൊഴിക്കുമ്പോള്‍
ആലസ്യത്തിന്റെ കറുത്തപക്ഷികള്‍
ആകാശത്തേയ്ക്കുയരുന്ന
ചിറകടി കേള്‍ക്കാം...
അടുക്കളയിലെ മേശയ്ക്കു മുകളില്‍
മണ്‍കലത്തിലടച്ചുവെച്ച
മോരുവെള്ളത്തിന്
മരിച്ചുപോയ(തണുത്തു പോയ)
ആത്മവിശ്വാസത്തെ
തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്.
പിഞ്ഞാണത്തില്‍ വിളമ്പിയ
കുത്തരിച്ചോറും സാമ്പാറും,
ചുട്ടപപ്പടവും പച്ചമുളകിന്റെ
ചമ്മന്തിയും, കാച്ചിയമോരും....
മാതൃത്വത്തിന്റെ...
അക്‌ബർ കക്കട്ടിൽ അനുസ്മരണം 17ന്
കോഴിക്കോട്: അക്ബർ മാഷ് പോയിട്ട് രണ്ട് വർഷം തികയുന്നു. അക്ബർ കക്കട്ടിൽ ട്രസ്റ്റും കേരള സാഹിത്യ അക്കാദമിയും ചേർന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. 17 ശനി രാവിലെ 10 മണി മുതൽ കെ.പി.കേശവമേനോൻ ഹാളിൽ...
തടവ് പുള്ളി
അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും
ഒരു കവിത തടവ് ചാടിയിട്ടുണ്ട്.
വെള്ള വസ്ത്രമാണ് വേഷം.
നീളന്‍ താടി വെച്ചിട്ടുണ്ട്.
തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ
എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്.
വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ
ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട്
അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇടക്കെല്ലാം നജീബിനെ കണ്ടോ
എന്ന്...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്
പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്പെയിനാണ് അതിഥി രാജ്യം. സ്പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു
പൈപ്പ് വെള്ളത്തിൽ
രഗില സജിപലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ
വീടുകളുടെ കുടങ്ങളിൽ
ബക്കറ്റുകളിൽ മെലിഞ്ഞ
പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന
വെള്ളത്തിൽ
പക്ഷിക്കാല്,
മനുഷ്യകുലത്തലയോട്ടികൾ,
ചീഞ്ഞ മരക്കൊമ്പ്,
വീടിന്റെ വിണ്ട ചുമര്,
ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം,
വഴികളിലെ...
‘രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതകള്‍’ പ്രകാശനം ചെയ്തു
വടകര: ജിനേഷ് മടപ്പള്ളിയുടെ നാലാമത്തെ കവിതാ സമാഹാരം ‘രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതള്‍’ കഥാകൃത്ത് ഉണ്ണി. ആര്‍ പ്രകാശനം ചെയ്തു. ട്രാന്‍സ്ജെണ്ടര്‍ ആക്ടിവിസ്റ്റ് വിജയരാജമല്ലിക ആദ്യ പ്രതി ഏറ്റുവാങ്ങി. ബുധനാഴ്ച്ച ടൌണ്‍ഹാളില്‍ നിറഞ്ഞ...


