Homeസാഹിത്യം
സാഹിത്യം
മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ
(വായന)
മുഹമ്മദ് ഷാഹിം ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച, സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് 'ടുസ്‌ഡേസ് വിത്ത് മോറി' എന്ന പുസ്തകം.
1979...
മൂന്ന് പ്രണയകവിതകള്‍
എം. ജീവേഷ്1ആകാശമുണ്ടെന്ന
തോന്നലില്ലേ
അതു തന്നെയല്ലേ
പ്രണയം;
ചിറകില്ലാതിരുന്നിട്ടും
പറക്കാനാവുന്നത്.2ഏകാന്തത
കൊത്തിയില്ലാതാക്കുന്ന
ഒരു കിളിയുണ്ടായിരുന്നെങ്കിൽ
എത്ര നന്നാകുമായിരുന്നു.
എന്റെ ശിഖരങ്ങൾ
അതിന്റെ കൊക്കുകൊണ്ട്
ഉരഞ്ഞു പൊട്ടട്ടെ
മുറിഞ്ഞു കൊള്ളട്ടെ
ചാറൊലിക്കട്ടെ.
സാരമില്ല,
എന്തുപറഞ്ഞാലും
ഒറ്റമരത്തിന്
ഒരു കിളി
വസന്തം തന്നെയാണ്.3കാറ്റു വന്ന്
തൊട്ടെന്നെ.എന്നേക്കാൾ
മുറിവുണ്ടായിരുന്നു
അതിനും.ചില്ലകളിൽ തട്ടിയ
പാടുകൾ,
മുള്ളിലുരഞ്ഞ
കോറലുകൾ.എങ്കിലും
ഉമ്മവച്ചുമ്മവച്ചു
പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്
കൊച്ചി: സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. 77,777 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.ഡിസംബര്‍ 15...
മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം ‘ചൈനീസ് മഞ്ഞ’ പ്രകാശനം ചെയ്തു
കോഴിക്കോട്: ദേശാഭിമാനി സബ് എഡിറ്റര്‍ മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം 'ചൈനീസ് മഞ്ഞ' പ്രകാശനം ചെയ്തു. പ്രസ്‌ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് അമലിന്...
മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്ത് തന്നെ മാതൃഭൂമിയിലെ അന്നത്തെ പ്രമുഖരുമായി ഏറെ അടുപ്പിച്ചത് അച്ഛനാണെന്നു ശശി തരൂര്‍ പറഞ്ഞു. അങ്ങനെ ചെറുപ്പത്തില്‍ എം.ടി. വാസുദേവന്‍നായരെക്കണ്ടു...
അഭിനവ കൃഷ്ണോപദേശം
ആദിഷ ടി. ടി. കെ.ഒരു രഥം വേണം
അതിവേഗം പായുന്ന
രോമരാജിയില്‍ ചുഴികളുള്ള
വെളുത്ത രണ്ടശ്വങ്ങളും.
അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്.
വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ.
ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ.
ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...
സെപ്റ്റംബര്‍ 13; സഞ്ജയന്‍ സ്മരണ
അന്നൂര്‍: ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്ത സഞ്ജയന്റെ ഓര്‍മ്മദിനമായ സെപ്റ്റംബര്‍ 13-ന് വ്യാഴാഴ്ച വൈകുനേരം 5 മണിക്ക്, കെ. പി. സ്മാരക ഹാളില്‍ സഞ്ജയ ദിനാചരണവും പുസ്തക പ്രകാശനവും നടക്കും. സഞ്ജയന്‍...
എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം
ആര്‍ഷ കബനിഎന്റെ കവിതക്ക് പ്രണയത്തിനുപകരം
മറ്റൊരു വാക്ക് വേണമായിരുന്നു.
ഭ്രാന്ത്,
നോവ്,
കനൽ,
വിഭ്രാന്തി,
ഏകാന്തത,
മുറിവ് ,
ആനന്ദം,
ആത്മാവ്,
അസഹനീയം ,
മരണം
തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത്
ചെറിയ ഉരുളകളാക്കി വെച്ചു.എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.ഇത്തരം കവിതകളെഴുതുമ്പോൾ
എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു.
എന്ത് നാശമാണിത്.33...


