Homeസാഹിത്യം

സാഹിത്യം

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

പുസ്തക സംവാദം: ഞാനും ബുദ്ധനും

കണ്ണൂര്‍: പയ്യന്നൂര്‍ ജവഹര്‍ വായനാശാല & ലൈബ്രറിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തക സംവാദത്തില്‍ ഞാനും ബുദ്ധനും നോവല്‍ ചര്‍ച്ചാ വിഷയമാവുന്നു. വായനാ ദിനത്തോടനുബന്ധിച്ച് ആരംഭിച്ച വായനാ വസന്തം എന്ന പരിപാടിയുടെ ഭാഗമായാണിത് സംഘടിപ്പിക്കുന്നത്....

സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി രചനാ മത്സരം

സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി ആഗോള തലത്തില്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത സാഹിത്യ ഗ്രൂപ്പായ 'നല്ലെഴുത്തുമായി സഹകരിച്ചു കൊണ്ടാണ് ചെറുകഥ, കവിത രചനാ മത്സരം നടത്തുന്നത്. കഥാ രചനയില്‍ ഒന്നാം സമ്മാനം 10,001 രൂപയും...

പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ അയക്കാം

കൊല്ലം: പുനലൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2019 മാര്‍ച്ച് 31ന് 30 വയസ്സ് കഴിയാത്തവരാണ് കവിത അയക്കേണ്ടത്. ഫെബ്രുവരി 28നകം കവിതയുടെ മൂന്നു കോപ്പി...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

ജയഭാരതി

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്എത്രയേകാദശി നോറ്റൊരു രാധയെ- ന്നെത്രയും വിസ്മയത്താലെ ഞാന്‍- കണ്ടതും കൊച്ചു ഭസ്മക്കുറി കൊണ്ടൊരു രേഖയാല്‍ എത്ര വിശുദ്ധിയാല്‍ നിന്നു നീ ധന്യയായ് സ്വപ്‌നങ്ങളെങ്ങോ പറന്നു പോയെ- ങ്കിലെന്നത്ര പരിഭവം- കൊണ്ടു കൂമ്പും മിഴി എത്ര കൊതിച്ചു ഞാന്‍ നിന്മുഖശ്രീയിലെ കൊച്ചു കവിതയെ തൊട്ടു പറക്കുവാന്‍ആത്മ...

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

പുസ്തക പ്രകാശനം

പ്രകൃതി മുഖ്യ പ്രമേയമായ സുഗതകുമാരി കവിതകളുടെ സമാഹാരം 'സഹ്യഹൃദയം' പ്രശസ്ത പ്രകൃതിഛായഗ്രാഹകരുടെ ചിത്രങ്ങളോടൊപ്പം ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു. സഹ്യഹൃദയം പുസ്തക പ്രകാശനം ഈ മാസം 16ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം വിജെടി...

കമല്‍റാം സജീവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ല; ഹരീഷിന്റെ വെളിപ്പെടുത്തല്‍

'മീശ' വിവാദം പുതിയ വഴിത്തിരിവിൽ. ഫേസ്ബുക്ക് പോസ്റ്റുമായി എസ്. ഹരീഷ്. നോവല്‍ പിന്‍വലിക്കാന്‍ മാതൃഭൂമി അസി. എഡിറ്റർ കമല്‍ റാം സജീവിന്റെ ഭാഗത്തുനിന്നും സമ്മര്‍ദം ഉണ്ടായെന്ന തരത്തില്‍ പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് എഴുത്തുകാരന്‍....

തുമ്പിയാവുമ്പോൾ

ഷാലു ജോമോൻചെടിത്തലപ്പുകളിലോ പൂവിതളുകളിലോ മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന് തൊട്ട് നോക്കണം. സംവേദനങ്ങളുടെ ഉൾക്കിടിലത്താൽ ഒന്നു പറന്നുയർന്നിട്ട് ഇരിപ്പിടത്തിലേക്ക് തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ സ്വപ്നങ്ങൾ കൊണ്ട് നിർമിച്ചതിനാലാവും തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ നിന്റെ ഹൃദയച്ചുവപ്പിനും എന്റെ നീലാകാശത്തിനും എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും, ഉടലിനേക്കാളും ഭംഗി ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ് അദൃശ്യമായിപ്പോയ എന്റെ ഉടൽപാർശ്വങ്ങളിൽ രണ്ട് ചിറകുകൾ ഉരുവായി...
spot_imgspot_img