Homeസാഹിത്യം
സാഹിത്യം
വെളിച്ചം…
കവിത
കവിത.എച്ച്
ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം....
സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ
ചിറകുകൾ വച്ചേക്കാം..
എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന്
നിത്യമോഹിനിയാം പ്രതിമയുണ്ടാകാം....
ചെരുപ്പടിക്കുള്ളിൽപ്പെട്ടു -
രഞ്ഞ പ്രാണികൾ തൻ
മൗനങ്ങളിവിടെ വാചാലമാകാം....
വെളിച്ചമെടുത്തൊളിക്കുന്ന
പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം......
ദൂരെയിപ്പോഴും അവിടം
മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
ഇടങ്ങൾ
ഫസ്ന പൊക്കാരികൂട്ടില്ലാതെ കൂടുവിട്ട് ഓടിപ്പോവാൻ
ഒരിടം കണ്ടെത്തണം.
തല കീഴെ നടന്ന്
ഉടലിന്റെ ഭാരം കൂട്ടി
മനുഷ്യരെ കാണാൻ ഇറങ്ങണം.
കണ്ടിടങ്ങൾ തെണ്ടി നടന്ന്
സ്വപ്നം എഴുതി വെക്കണം.ലോകം കറങ്ങുന്ന കാറ്റിൽ നിന്ന് പെറുക്കി എടുത്ത
ഉന്മേഷതന്തുക്കൾ ശ്വാസത്തിൽ അലിയിച്ച്
ഊർജ്ജമാവാഹിക്കണം.
ഉറവിടം കണ്ടെത്തിയ സന്തോഷത്തെ
സ്വതന്ത്രമാക്കണം...
രാസ(ഷ്ട്ര)തന്ത്രം
ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ
ആവർത്തന
പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും
രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി
കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ
ഉമിനീർ കുടിച്ചിറക്കി
'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ
അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...
വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ
കവിത
എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ
അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും
അതും പോരാതെ,
ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ്
തയ്യാറാക്കിയതിൽ
മറുകിന്റെയെണ്ണം, തുടയളവ്,...
ചുള്ളിക്കാട്: പുതു തലമുറ പറയുന്നു
തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം. പ്രതികരണങ്ങളോട് യുവസമൂഹം പ്രതികരിക്കുന്നു.ശരണ്യ. എംവിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്ത് എന്റെ കവിത സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും, പാഠ്യപദ്ധതിയിൽ നിന്നും...
എന്‍.എന്‍. കക്കാട് , കവിതയില്‍ പുതുവഴിക്കാരന്‍
നിധിന്‍ വി.എന്‍.മലയാള കവിതയുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തിയ കവിയാണ് എന്‍.എന്‍. കക്കാട്. ആധുനിക കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം. നാരായണന്‍ നമ്പൂരി കക്കാട് എന്ന എന്‍.എന്‍ കക്കാട് കാന്‍സര്‍ രോഗം വന്ന് വേദനയുടെ കയ്പ്പുനീര്‍കുടിച്ചിറക്കുന്ന...
പ്രണയദിനം കഴിഞ്ഞ് പിറ്റേന്ന് പകൽ
കെ എസ് കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ
ചവറുകൾ
ബാക്കിവാക്കുകൾ.
വിൽക്കാതെ
ആരും വരാതെ
കാത്തുകാത്തുറങ്ങിയവ
ഇനി കരയില്ലെന്ന്
മുഖം തുടയ്ക്കുന്നു.
ജീവിക്കാൻ
പ്രണയമൊന്നും വേണ്ടെന്ന്
കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച
കുരുവി പിറുപിറുക്കുന്നു.
വരുംവരുമെന്ന്
ഒടുക്കം
കണ്ണു വിളക്കായി മാറിയ
വേഴാമ്പലാണിപ്പോൾ
തലമുണ്ഡനം ചെയ്ത്
ഇതുവഴി
പുഴയുടെ
ഉള്ളിലേക്ക് നടന്നത്.
മൂലകളും മുറ്റങ്ങളും
ചെടിമറവുകളും
വഴികളും വരാന്തകളും നിറയെ
വർണ്ണച്ചരടുകൾ
സമ്മാനപ്പൊതിക്കടലാസുകൾ
യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ,
ഭൂമിയാകെ
ഇഷ്ടത്തിന്റെ കടൽ.
ചുംബിച്ചുതീരാത്ത ചുണ്ടുകൾ
വിറയ്ക്കുന്നത് കേൾക്കുന്നുണ്ട്,
മുഖമാകെ...
രുചി
സുഷമ ബിന്ദുകറിവേപ്പില പോലെ
പ്രണയത്തിൽനിന്ന്
പലപ്രാവശ്യം നിന്നെ
പുറത്തേയ്ക്കെറിയുന്നു.
നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്.
രൂപമില്ലാത്ത
നിന്റെ സത്ത.ശ്വാസംമരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ
ഞാൻ
നിന്റെ പേരുവിളിക്കും.
വേർപെടാനാവാതെ
അത്രയും ആഴത്തിൽ വലിയ്ക്കുന്ന
ശ്വാസത്തെ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ഡോ. ബി.ആർ അംബേദ്കർ വീരശ്രീ ദേശീയപുരസ്കാരം വിജയൻ ഗുരുക്കൾക്ക്
കോഴിക്കോട്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2017 ലെ ഡോ. ബി ആര്‍ അംബേദ്കര്‍ വീരശ്രീ ദേശീയ പുരസ്‌കാരം ഈസ്റ്റ്ഹില്‍ ഗോപാലന്‍ ഗുരുക്കള്‍ സ്മാരക സി വി എന്‍ കളരിയിലെ വിജയന്‍ ഗുരുക്കള്‍ക്ക്....
ഭാവനാത്മകമായ ദ്വീപ്
പുസ്തകപരിചയംഷാഫി വേളംപല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ 'ദ്വീപ്' (ഒരു ഭൂതത്തിന്റെ പ്രണയ കഥ) എന്ന പുസ്തകത്തിലൂടെ അനുവാചകരോട് പറയുന്നത്. ആഖ്യാന വ്യതിരിക്തത കൊണ്ട് വേറിട്ടു നിൽക്കുന്ന...


